മരണത്തെ അതിജീവിക്കാനും എന്നെന്നും യുവത്വം നിലനിർത്താനുമായി ഓരോ വർഷവും 16 കോടി രൂപയിൽ അധികം ചെലവഴിക്കുന്ന ബ്രയാന്‍ ജോണ്‍സന്‍ ഒരു ദിവസം കഴിക്കുന്നത് 50 അധികം ഗുളികകളാണ്. 


രണത്തെ അതിജീവിക്കാൻ ശ്രമം നടത്തുന്ന അമേരിക്കൻ കോടീശ്വരൻ ബ്രയാൻ ജോൺസനെ അടിസ്ഥാനമാക്കി വരാനിരിക്കുന്ന ഡോക്യുമെന്‍റിയുടെ ട്രെയിലർ നെറ്റ്ഫ്ലിക്സ് പുറത്തിറക്കി. 'ഡോണ്ട് ഡൈ: ദ മാൻ ഹു വാണ്ട്സ് ടു ലൈവ് ഫോർ എവർ' (Don't Die: The Man Who Wants to Live Forever) എന്ന ഡോക്യുമെന്‍ററിയിൽ 47 -കാരനായ ഇദ്ദേഹം മരണത്തെ അതിജീവിക്കാനായി നടത്തുന്ന ശ്രമങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ബ്രയാൻ ജോൺസൻ ഓരോ വർഷവും കോടികൾ ചെലവഴിച്ച് നടപ്പാക്കി കൊണ്ടിരിക്കുന്ന അദ്ദേഹത്തിന്‍റെ 'ആന്‍റി ഏജിംഗ് പ്രോട്ടോക്കോൾ' ആണ് ഡോക്യുമെന്‍ററിയുടെ ഇതിവൃത്തം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലറിൽ ബ്രയാൻ ജോൺസൺ പറയുന്നത് മരണത്തെ അതിജീവിക്കാൻ താൻ ഒരു ദിവസം 50 -ലധികം ഗുളികകൾ കഴിക്കുന്നുണ്ടെന്നാണ്.

മരണത്തെ അതിജീവിക്കാനും എന്നെന്നും യുവത്വം നിലനിർത്താനുമായി ഓരോ വർഷവും 16 കോടി രൂപയിൽ അധികമാണ് നാൽപത്തിയേഴുകാരനായ ബ്രയാൻ ജോൺസൺ ഓരോ വർഷവും ചെലവഴിക്കുന്നത്. കൃത്യമായ ഭക്ഷണക്രമവും കടുത്ത വ്യായാമവും പിന്തുടരുന്ന ബ്രയാൻ, അനുദിനം യൗവനം നിലനിർത്താനുള്ള പരീക്ഷണങ്ങളിലാണ്. പുറത്തിറങ്ങിയിരിക്കുന്ന ഡോക്യുമെന്‍ററിയുടെ ട്രെയിലറിൽ ബ്രയാൻ ജോൺസൺ പറയുന്നത് തന്‍റെ മകനോടൊപ്പം തനിക്ക് ഒന്നിലധികം ജന്മം ജീവിക്കണമെന്നും അതിന് നൂറുവർഷം മതിയാകില്ലെന്നുമാണ്. 

സ്ത്രീകളെ അധിക്ഷേപിച്ചാല്‍, ഭര്‍ത്താവാണെങ്കിലും ശരി ഒത്തുക്കി നിര്‍ത്താന്‍ 'വൈറ്റ് മാഫിയ' റെഡി

Scroll to load tweet…

വിമാനമോ അതോ ലോക്കല്‍ ട്രെയിനോ? വിമാനത്തിനുള്ളില്‍ വച്ചുള്ള യാത്രക്കാരുടെ പ്രവര്‍ത്തിക്ക് രൂക്ഷ വിമർശനം

ശാസ്ത്രത്തിന്‍റെ പരമാവധി സാധ്യതകളെ പ്രയോജനപ്പെടുത്തി മരിക്കാതിരിക്കാനാണ് താൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറയുന്നു. രക്തകൈമാറ്റ ചികിത്സയിലൂടെയും വ്യായാമങ്ങളിലൂടെയും ഭക്ഷണ നിയന്ത്രങ്ങളിലൂടെയുമാണ് ഇദ്ദേഹം തന്‍റെ നിത്യയൗവന പരീക്ഷണം നടത്തുന്നത്. ബ്രയാന്‍റെ ജീവിതചര്യകൾ നിയന്ത്രിക്കാൻ പ്രത്യേക മെഡിക്കൽ സംഘം തന്നെയുണ്ട്. ബയോടെക് കമ്പനിയായ കെർണേലിന്‍റെ സിഇഒയാണ് ബ്രയാൻ ജോൺസൺ. ബ്രയിൻ ട്രീ എന്ന പേയ്മെന്‍റ് സൊല്യൂഷൻ സ്റ്റാർട്ട് ആപ്പ് തുടങ്ങിയാണ് ബ്രയാൻ അമേരിക്കയിൽ ചുവടുറപ്പിച്ചത്. 800 മില്യൺ യുഎസ് ഡോളറിനാണ് ഈ കമ്പനി പിന്നീട് അദ്ദേഹം വിറ്റത്.

സ്കൂള്‍ ഫീസ് അടച്ചില്ല, വിദ്യാർത്ഥികളെ ഇരുട്ട് മുറിയില്‍ അടച്ച് സ്കൂള്‍ അധികൃതർ, വിവാദം; സംഭവം ബെംഗളൂരുവില്‍