ഈ കാക്കയുടെ പ്രധാനപ്പെട്ട ആന്തരികാവയവങ്ങൾ ഒന്നും സ്പർശിക്കാതെയാണ് ഈ അമ്പ് നെഞ്ചുതുളച്ച് വാലറ്റം വരെ ചെന്നിട്ടുള്ളത് എന്നാണ് തോന്നുന്നത്. 

ഇത് ഒരു കടൽക്കാക്കയാണ്. ഒരു സാധാരണ കടൽക്കാക്കയെക്കുറിച്ച് എന്തെഴുതാൻ എന്ന് കരുതാൻ വരട്ടെ. ഈ ചിത്രത്തിലേക്ക് ഒരിക്കൽ കൂടി സൂക്ഷിച്ചു നോക്കൂ..! ഇത് അത്ര സാധാരണമായ ഒരു കടൽക്കാക്കയല്ല. കഴിഞ്ഞ രണ്ടു മാസമായി ഇവൾ ജീവിക്കുന്നത് ഇടനെഞ്ചിലൂടെ തുളഞ്ഞു കയറിയ ഒരു കൂരമ്പുമായാണ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ലങ്കാ ഷെയറിലെ കെഎഫ്‌സി ഡ്രൈവ് ത്രൂവിലൂടെ വണ്ടിയുമായി വന്ന ജെയിംസ് സ്‌ക്വയർ ഈ രംഗം കണ്ടപ്പോൾ ആദ്യം ഒന്ന് നടുങ്ങി. ഏകദേശം ഇരുപത്തഞ്ചിഞ്ചോളം നീളമുണ്ട്‌ ഈ കടൽക്കാക്കയുടെ നെഞ്ചിലൂടെ തുളച്ചു കയറിയിരിക്കുന്ന ഈ അമ്പിന്. നെഞ്ചിൻകൂടുതുളച്ച് അകത്തുകയറിയ ആ അമ്പിന്റെ കൂർത്തമുന കാക്കയുടെ വാലിന്റെ അടുത്തായി പുറത്തേക്ക് കടന്നിരിപ്പുണ്ട്. ആരോ ഈ പാവം പക്ഷിയെ തന്റെ ക്രോസ് ബോ കൊണ്ട് അമ്പെയ്തതാകാനാണ് സാധ്യത എന്ന് ജെയിംസ് പറഞ്ഞു. 

എന്നാൽ, വളരെ കൃത്യമായി ഈ കാക്കയുടെ പ്രധാനപ്പെട്ട ആന്തരികാവയവങ്ങൾ ഒന്നും സ്പർശിക്കാതെയാണ് ഈ അമ്പ് നെഞ്ചുതുളച്ച് വാലറ്റം വരെ ചെന്നിട്ടുള്ളത് എന്നാണ് തോന്നുന്നത്. കാരണം, ഇങ്ങനെ ഒരു പരിക്കേറ്റതിനെ ലക്ഷണങ്ങൾ ഒന്നും തന്നെ ഈ പക്ഷി കാണിക്കുന്നില്ല എന്നതാണ് അത്ഭുതപ്പെടുത്തുന്ന വസ്തുത. വീഡിയോയിൽ കാണാനാവുന്നത് ഒരു കൂസലുമില്ലാതെ ചാടിക്കളിക്കുന്ന, ഭക്ഷണം തേടുന്ന, വേലിമേൽ ഇരിക്കുന്ന, പറന്നു പൊങ്ങുന്ന കടൽക്കാക്കയുടെ ദൃശ്യങ്ങളാണ്. 

Scroll to load tweet…

കാക്കയുടെ ദേഹത്ത് ചോരയും ദൃശ്യമല്ല. രക്തസ്രാവം നിലച്ചിട്ടുണ്ട് എന്നുവേണം കരുതാൻ. ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതോടെ ഈ പക്ഷിയെ എങ്ങനെയെങ്കിലും പിടികൂടി എത്രയും പെട്ടെന്ന് ഒരു വെറ്ററിനറി സർജന്റെ അരികിൽ എത്തിക്കാനും അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനും ആവശ്യപ്പെട്ടുകൊണ്ട് പലരും കമന്റ് ചെയ്തിട്ടുണ്ട്. പലരും ചിപ്സും മറ്റും നൽകി ആ പക്ഷിയെ പ്രലോഭിപ്പിച്ച് അടുത്തെത്തിക്കാൻ ശ്രമിച്ചു എങ്കിലും പത്തിരുപത്തടിക്കിപ്പുറത്തേക്ക് വരാൻ അമ്പേറ്റ ആ കിളിക്ക് എന്തോ ധൈര്യം വരുന്നില്ല. ആരെങ്കിലും അടുത്തേക്ക് ചെന്നാൽ, ഉടൻ പറന്നകലുകളുമാണ് ഈ കടൽക്കാക്ക. എന്തായാലും ഈ സംഭവം പ്രദേശത്തെ മൃഗസംരക്ഷണ വകുപ്പിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.