80 തുടക്കത്തില്‍ തന്നെ സംഗീത പ്രേമികളായ ഒരു വലിയ കൂട്ടം സുഹൃത്തുക്കള്‍ കീത്തിനുണ്ടായിരുന്നു. അക്കാലം എപ്പോഴും നിശാ പാര്‍ട്ടികളും സംഗീതവുമായിരുന്നെന്ന് സോ പറയുന്നു.
ലോകത്തില്‍ നിലനില്‍ക്കുന്ന പൊതുസാമൂഹിക ഘടന അനുസരിച്ച് ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യയ്ക്കാകും ഏറ്റവും കൂടുതല്‍ ആഘാതം ഏല്‍ക്കേണ്ടിവരിക. ഭര്‍ത്താവിന്‍റെ വേര്‍പാടില്‍ ജീവിതത്തില്‍ നിന്നും ഒരു പരിധിവരെ സമൂഹത്തില്‍ നിന്ന് തന്നെയും വിട്ടുനില്‍ക്കുന്നവരാകും മിക്ക വിധവകളും. ഇത് ആരുടെയും നിയന്ത്രണത്തിന്‍റെ ഭാഗമായല്ലെന്നും മറിച്ച്, കാലാകാലങ്ങളായി ഓരോ സമൂഹവും ചില പൊതു സാമൂഹിക ചട്ടക്കൂടുകള്‍ പിന്തുടരുന്നത് കൊണ്ടാണെന്നും വ്യക്തമാണ്. അതിനാല്‍ തന്നെ ഇത്തരം നിയന്ത്രണങ്ങള്‍ മറികടക്കുന്നവര്‍ ഏറെ വാര്‍ത്താ പ്രാധാന്യം നേടുന്നതും സ്വാഭാവികം.
ലണ്ടന്‍റെ പടിഞ്ഞാറ് റീഡിംഗില്‍ ഒരു പബ് നടത്തുന്ന സോ മാത്യൂസ് (54) അത്തരത്തില്‍ സമൂഹത്തിലെ പൊതു ധാരണകളെ ചോദ്യം ചെയ്തൊരാളാണ്. ഭര്‍ത്താവിന്‍റെ മരണത്തിന് പിന്നാലെ ദീര്‍ഘകാലമായി പരിചയമുള്ളയാളും ഭര്‍ത്താവിന്‍റെ അടുത്ത സുഹൃത്തുമായിരുന്നയാളെ സോ മാത്യുസ് വിവാഹം ചെയ്തു. സോ മാത്യൂസിന്‍റെ അസാധാരണമായ പ്രവര്‍ത്തി അവര്‍ക്ക് വാര്‍ത്തകളിലിടം നല്‍കി. 1999 ല്‍ 30 -മത്തെ വയസിലാണ് സോ, 35 കാരനായ കീത്തിനെ പരിചയപ്പെടുന്നത്. ജാസ്, ഡിസ്കോ സംഗീതങ്ങളില്‍ തത്പരനായിരുന്ന കീത്തും സോയും പെട്ടെന്ന് തന്നെ സുഹൃത്തുക്കളായി. 80 തുടക്കത്തില്‍ തന്നെ സംഗീത പ്രേമികളായ ഒരു വലിയ കൂട്ടം സുഹൃത്തുക്കള്‍ കീത്തിനുണ്ടായിരുന്നു. അക്കാലം എപ്പോഴും നിശാ പാര്‍ട്ടികളും സംഗീതവുമായിരുന്നെന്ന് സോ ദി സണ്ണിനോട് പറഞ്ഞു.
പട്ടം പറത്തുന്നതിനിടെ ഉയര്‍ന്നു പോങ്ങി; സാഹസികമായി തിരിച്ചിറങ്ങി, വൈറല്‍ വീഡിയോ
2004 ല്‍ ഇരുവരും ഔദ്ധ്യോഗികമായി വിവാഹിതരായി. സോയുടെ മുന്‍ ഭര്‍ത്താവിലുണ്ടായ മൂന്ന് കൂട്ടികളെയും സ്വന്തം കുട്ടികളെ പോലെയാണ് കീത്ത് സംരക്ഷിച്ചത്. റോബർട്ട് (ഇപ്പോൾ 37), ഷാർലറ്റ് (35), എമിലി (34) എന്നിവരെ കീത്ത് സ്വന്തം മക്കളെ പോലെ കരുതി. 2012-ൽ ഷാർലറ്റിന് മകൾ പോപ്പി ജനിച്ചപ്പോള്‍ മുത്തശ്ശനും മുത്തശ്ശിയും ആയതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ടായിരുന്നെന്നും സോ ഓര്‍ത്തെടുക്കുന്നു.
എന്നാല്‍, 12 വർഷത്തിന് ശേഷം, കീത്തിന് കുടൽ കാൻസർ സ്ഥിരീകരിച്ചു. ചികിത്സ നടത്തിയെങ്കിലും വൻകുടൽ അർബുദം നാലാം സ്റ്റേജിലായിരുന്നു. ഒടുവിൽ 2020-ൽ 55-ാം വയസ്സിൽ അദ്ദേഹം മരണത്തിന് കീഴടങ്ങി. 54 മത്തെ വയസില്‍ സോ വിധവയായി. തുടര്‍ന്ന് ജീവിതത്തില്‍ താങ്ങായി ഒരാളിനുവേണ്ടിയുള്ള സോയുടെ അന്വേഷണം ഒടുവില്‍ കീത്തിന്‍റെ ചിരകാല സുഹൃത്തും തങ്ങളുടെ വിവാഹ ദിവസം കീത്തിന്‍റെ അടുത്ത സുഹൃത്തായി വിവാഹം നടത്താന്‍ മുന്നിട്ട് നിന്ന സ്റ്റീഫനിലാണ് അവസാനിച്ചത്. കീത്തിന്‍റെ മരണശേഷം സ്റ്റീഫനും താനും കീത്തിന്‍റെ ദിവസങ്ങളെ കുറിച്ച് സംസാരിക്കുമായിരുന്നു. ഇത് തങ്ങള്‍ക്കിടയില്‍ ഒരു പ്രത്യേക ബന്ധം രൂപപ്പെടുത്തി. തങ്ങള്‍ക്ക് പരസ്പരം പങ്കുവയ്ക്കാനുണ്ടായിരുന്നത് ഒരേ കാര്യം തന്നെയായിരുന്നു. ഇതാണ് തങ്ങളെ വിവാഹത്തിലെത്തിച്ചതെന്നും സോ മാത്യൂസ് പറയുന്നു. കീത്തിന്‍റെ മരണത്തിന് പിന്നാലെ ആറ് മാസങ്ങള്‍ക്ക് ശേഷം സ്റ്റീഫനും താനും പ്രണയത്തിലാണെന്ന് സോ വെളിപ്പെടുത്തി.
