Asianet News MalayalamAsianet News Malayalam

ഫേസ്ബുക്ക് വാൾ വീശിയപ്പോൾ ശരിക്കും മുറിഞ്ഞതാർക്ക്? ബിജെപിക്കോ കോൺ​ഗ്രസിനോ

സിൽവ‌‌ർ ടച്ച് ടെക്നോളജീസ് എന്ന ഐടി സ്ഥാപനത്തിന്‍റെ 15 പേജുകൾ നീക്കം ചെയ്തതായും ഫേസ്ബുക്ക് അറിയിച്ചിരുന്നു. ഈ 15 പേജുകൾ ബിജെപിക്ക് അനുകൂലമായ പോസ്റ്റുകൾ തയ്യാറാക്കുകയും വ്യാജ വാ‌ർത്താ പ്രചരണം നടത്തുകയും ചെയ്യുന്നവയായിരുന്നുവെന്നാണ് ഇപ്പോൾ പുറത്ത് വരുന്നത്. പ്രധാനമന്ത്രിയുടെ നമോ ആപ്പിന്‍റെ പിന്നിൽ ഈ കമ്പനി പ്രവ‌ർത്തിച്ചതായും റിപ്പോ‌ർട്ടുകളുണ്ട്. 

who really got hurt in facebook action bjp or congress
Author
Delhi, First Published Apr 2, 2019, 1:28 PM IST

ദില്ലി: ചട്ടലംഘനം നടത്തിയ പേജുകൾക്കെതിരായ ഫേസ്ബുക്ക് നടപടിയിൽ കോൺ​ഗ്രസ് അനുഭാവ പേജുകളെക്കാൾ കോട്ടം തട്ടിയത് ബിജെപി അനുകൂല പേജുകൾക്കെന്ന് റിപ്പോ‌‍‌ർട്ട്. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കണ്ടെത്തിയ പേജുകൾ നീക്കം ചെയ്തതായി ഫേസ്ബുക്ക് സൈബർ സെക്യൂരിറ്റി പോളിസി തലവൻ നതാനിയേൽ ഗ്ലേയ്സിയേഴ്സ് ഇന്നലെ അറിയിച്ചിരുന്നു. ഇതിൽ 687 പേജുകൾ കോൺ​ഗ്രസ് ഐടി സെല്ലുമായി ബന്ധപ്പെട്ടതാണെന്ന് കണ്ടെത്തിയെന്നായിരുന്നു ഫേസ്ബുക്ക് അവകാശവാദം.

ഇതിന് പുറമേ സിൽവ‌‌ർ ടച്ച് ടെക്നോളജീസ് എന്ന ഐടി സ്ഥാപനത്തിന്‍റെ 15 പേജുകൾ നീക്കം ചെയ്തതായും ഫേസ്ബുക്ക് അറിയിച്ചിരുന്നു. ഈ 15 പേജുകൾ ബിജെപിക്ക് അനുകൂലമായ പോസ്റ്റുകൾ തയ്യാറാക്കുകയും വ്യാജ വാ‌ർത്താ പ്രചരണം നടത്തുകയും ചെയ്യുന്നവയായിരുന്നുവെന്നാണ് ഇപ്പോൾ പുറത്ത് വരുന്നത്. പ്രധാനമന്ത്രിയുടെ നമോ ആപ്പിന്‍റെ പിന്നിൽ ഈ കമ്പനി പ്രവ‌ർത്തിച്ചതായും റിപ്പോ‌ർട്ടുകളുണ്ട്. 

നീക്കം ചെയ്യപ്പെട്ടവയിൽ എറ്റവും കൂടുതൽ ആളുകൾ പിന്തുടരുകയും എറ്റവും കൂടുതൽ വ്യാപ്തിയുള്ളതുമായ ദി ഇന്ത്യൻ ഐ എന്ന വെബ്സൈറ്റ് ബിജെപി അനുകൂല പോസ്റ്റകുളും മാത്രമാണ് പോസ്റ്റ് ചെയ്യാ‌റ്. 26 ലക്ഷം പേരാണ് ഇന്ത്യൻ ഐ യെ മാത്രം ഫേസ്ബുക്കിൽ പിന്തുട‌ർന്നിരുന്നത്. ഈ പേജിന്‍റെ യഥാ‌ർത്ഥ ഉടമകൾ സിൽവ‌ർ ടച്ച് ആണെന്നാണ് കണ്ടെത്തൽ. നീക്കം ചെയ്യപ്പെട്ട എല്ലാ കോൺ​ഗ്രസ് പേജുകൾക്കും കൂടി ആകെ രണ്ട് ലക്ഷത്തോളം ഫോളോവേഴ്സ് മാത്രമാണുണ്ടായിരുന്നത്. 

​ഗുജറാത്ത് ​സ‌ർക്കാരിന്റെ ചെറുതും വലുതുമായ പല വെബ്സൈറ്റുകളും ആപ്പുകളും തങ്ങളാണ് തയ്യാറാക്കിയതെന്ന് സിൽവ‌ർ ടച്ച് തങ്ങളുടെ വെബ്സൈറ്റിൽ അവകാശപ്പെടുന്നുണ്ട്.

Follow Us:
Download App:
  • android
  • ios