ഉമിനീരില്‍ നിന്ന് ഇത്തരത്തിലുള്ള പരിശോധന നടത്തുന്ന സംവിധാനം ആദ്യമായാണ് ഈ പദ്ധതിയിലൂടെ നടപ്പാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മദ്യം ഉള്‍പ്പെടെയുള്ള ലഹരിവസ്‍തുക്കളും മറ്റും ഉപയോഗിച്ച ശേഷം വാഹനം ഓടിക്കുന്നവരെ കുടുക്കാന്‍ കിടലന്‍ സാങ്കേതിക വിദ്യയുമായി കേരളാ പൊലീസ്. ആല്‍കോ സ്‍കാന്‍ വാനുമായിട്ടാണ് കേരള പൊലീസിന്‍റെ വരവ്. ഈ സംവിധാനത്തില്‍ ഉമിനീര്‍ പരിശോധിച്ചാണ് ഉള്ളില്‍ ലഹരിയുണ്ടോയെന്ന് കണ്ടെത്തുക. മദ്യം ഉള്‍പ്പെടെയുള്ള ലഹരി വസ്‍തുക്കള്‍ ഉപയോഗിച്ച് വാഹനം ഓടിക്കുന്നവര്‍ ഈ പരിശോധനയില്‍ കുടുങ്ങും.
ഉമിനീരില്‍ നിന്ന് ഇത്തരത്തിലുള്ള പരിശോധന നടത്തുന്ന സംവിധാനം ആദ്യമായാണ് ഈ പദ്ധതിയിലൂടെ നടപ്പാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് തന്നെ ആദ്യമായാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്നും കേരള പൊലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. മദ്യപിച്ച് വാഹനം ഓടിക്കുന്നതിലൂടെ അപകടങ്ങളുണ്ടാകുന്നത് തടയുകയാണ് ലക്ഷ്യമെന്ന് പൊലീസ് വ്യക്തമാക്കുന്നു.
പൂസായ ഡ്രൈവറെ പിടിച്ചാലും വണ്ടി കസ്റ്റഡിയിലെടുക്കാൻ പൊലീസിന് അധികാരമില്ലെന്ന് ഈ ഹൈക്കോടതി
ഡ്രൈവര്‍മാര്‍ ലഹരി ഉപയോഗിച്ചോ എന്നു പരിശോധിക്കാന്‍ മെഡിക്കൽ സെന്ററിൽ കൊണ്ട് പോകാതെ ഈ വാനിൽ വെച്ച് തന്നെ വേഗത്തിൽ പരിശോധന നടത്താനാകും എന്നതാണ് ആല്‍കോ സ്‍കാന്‍ വാനിന്‍റെ പ്രത്യേകത. വിദേശ രാജ്യങ്ങളിലെ പൊലീസ് ഉപയോഗിക്കുന്ന തരത്തിലുള്ള ഈ വാഹനം എല്ലാ ജില്ലകളിലും എത്തിക്കും. പ്രത്യേകം സജ്ജീകരിച്ച വാഹനത്തിൽ പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരെ നിയോഗിക്കും.
റോട്ടറി ഇന്റർനാഷണലിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സംരംഭത്തിന്റെ ഔദ്യോഗിക ഉദ്ഘാടനവും ഫ്ലാഗ് ഓഫും ആഗസ്റ്റ് 30ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് മസ്കറ്റ് ഹോട്ടലില്‍ വെച്ച് ഉദ്ഘാടനം നിര്‍വഹിക്കുക.
പൂസായി ബെന്‍സ് ഓടിച്ച യുവതി വഴിയാത്രികരെ ഇടിച്ചുതെറിപ്പിച്ചു!
എന്താണ് ആല്‍കോ സ്‍കാന്‍?
പൊലീസ് വാഹന പരിശോധന നടത്തുന്ന സമയം തന്നെ ഡ്രൈവർ മദ്യമോ മറ്റു ലഹരിവസ്തുക്കളോ ഉപയോഗിച്ചുവോ എന്നുള്ള പരിശോധനയും മെഡിക്കൽ സെന്ററിൽ കൊണ്ട് പോകാതെ ഈ വാനിൽ വെച്ച് തന്നെ വേഗത്തിൽ പരിശോധിക്കാനാകും. പരിശോധിക്കുന്ന ആളിന്റെ സ്വകാര്യതയ്ക്ക് തടസമുണ്ടാകാത്ത രീതിയിൽ ഉമിനീരിൽ നിന്നും നിമിഷങ്ങൾക്കകം തന്നെ ഉപയോഗിച്ച ലഹരി പദാർത്ഥത്തെ വേഗത്തിൽ തിരിച്ചറിയുവാനും മറ്റു നടപടികൾ സ്വീകരിക്കാനും വാനിന്റെ സഹായത്തോടെ കഴിയുമെന്നും പൊലീസ് വ്യക്തമാക്കുന്നു. എല്ലാ ജില്ലകളിലേക്ക് ഈ വാഹനം നൽകാനാണ് നീക്കം.
പൊലീസിന്‍റെ കുറിപ്പിന്‍റെ പൂര്‍ണരൂപം വായിക്കാം:
മദ്യപിച്ച് വാഹനം ഓടിക്കുന്നത് കാരണം സംസ്ഥാനത്ത് ഉണ്ടാകുന്ന അപകടങ്ങളെ തടയുന്നതിന് വേണ്ടിയുള്ള പോലീസിന്റെ പരിശോധനയ്ക്ക് സഹായകരമാകുന്നതാണ് ആൽകോ സ്‍കാൻ വാൻ. പോലീസ് വാഹന പരിശോധന നടത്തുന്ന സമയം തന്നെ മദ്യമോ മറ്റു ലഹരിവസ്തുക്കളോ ഉപയോഗിച്ചുവോ എന്നുള്ള പരിശോധനയും മെഡിക്കൽ സെന്ററിൽ കൊണ്ട് പോകാതെ ഈ വാനിൽ വെച്ച് തന്നെ വേഗത്തിൽ പരിശോധിക്കാനാകും.
കാര്‍ തലകുത്തി മറിഞ്ഞു, പുറത്തേക്ക് തെറിച്ച് മദ്യപസംഘം, ഞെട്ടിക്കും വീഡിയോ!
പരിശോധിക്കുന്ന ആളിന്റെ സ്വകാര്യതയ്ക്ക് തടസമുണ്ടാകാത്ത രീതിയിൽ ഉമിനീരിൽ നിന്നും നിമിഷങ്ങൾക്കകം തന്നെ ഉപയോഗിച്ച ലഹരി പദാർത്ഥത്തെ വേഗത്തിൽ തിരിച്ചറിയുവാനും പോലീസിന് വേഗത്തിൽ മറ്റു നടപടികൾ സ്വീകരിക്കാനുമാകും. ഉമിനീര് ഉപയോഗിച്ചുള്ള പരിശോധന രാജ്യത്ത് തന്നെ ആദ്യമായാണ് ഈ പദ്ധതി വഴി നടപ്പാക്കുന്നത്. വിദേശ രാജ്യങ്ങളിലെ പോലീസ് ഉപയോഗിക്കുന്ന തരത്തിലുള്ള ഈ വാഹനം എല്ലാ ജില്ലകളിലും നൽകാനാണ് പദ്ധതി. പ്രത്യേകം സജ്ജീകരിച്ച പോലീസ് വാഹനത്തിൽ ഇതിനായി പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരെയും നിയോഗിക്കും.
റോട്ടറി ഇന്റർനാഷണലിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സംരംഭത്തിന്റെ ഔദ്യോഗിക ഉദ്ഘാടനവും, ഫ്ലാഗ് ഓഫും ആഗസ്റ്റ് 30 ന് വൈകുന്നേരം 4.30 മണിക്ക് മസ്ക്കറ്റ് ഹോട്ടലിൽ വെച്ച് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.
കൊറോണപ്പേടി; മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ ഊതിക്കരുതെന്ന് ഡിജിപി
