രാജ്യത്ത റോഡുകളില്‍ നിന്ന് ടോൾ പ്ലാസകൾ ഒഴിവാക്കുകയും റോഡ് ഉപയോക്താക്കൾക്ക് നീണ്ട ക്യൂവിൽ നിന്ന് ആശ്വാസം നൽകുകയും ചെയ്യുന്ന സംവിധാനത്തിനായി സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി
അടുത്ത ആറ് മാസത്തിനുള്ളിൽ രാജ്യത്ത റോഡുകളില്‍ നിന്ന് ടോൾ പ്ലാസകൾ ഒഴിവാക്കുകയും റോഡ് ഉപയോക്താക്കൾക്ക് നീണ്ട ക്യൂവിൽ നിന്ന് ആശ്വാസം നൽകുകയും ചെയ്യുന്ന സംവിധാനത്തിനായി സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി. കഴിഞ്ഞ ദിവസം പാർലമെന്റിൽ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് എന്ന് ദ ഹിന്ദു ഉള്‍പ്പെടെയുള്ള വിവിധ ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പെട്രോൾ വിലയുടെ പകുതി മതി, എത്തനോള്‍ ഗുണം എണ്ണിപ്പറഞ്ഞ് കേന്ദ്രമന്ത്രി
ഫാസ്ടാഗുകൾ വഴിയുള്ള ടോൾ പിരിവ് രീതി റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയത്തിന് (MORTH) ലാഭകരമായിരിക്കെ, ടോൾ പ്ലാസകളിലെ തിരക്ക് കുറയ്ക്കുന്നതിന് കൂടുതൽ കാര്യക്ഷമമായ ടോൾ പിരിവ് വഴികൾ കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ടോൾ പ്ലാസകളിലെ നീണ്ട ക്യൂവിൽ നിന്ന് പൊതുജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനായി അടുത്ത ആറ് മാസത്തിനുള്ളിൽ രാജ്യത്ത് ടോൾ പ്ലാസകൾ നിർത്തലാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ എന്നാണ് നിതിൻ ഗഡ്കരി വ്യക്തമാക്കിയത്.
സാറ്റലൈറ്റ് അധിഷ്ഠിത ടോൾ സംവിധാനം പോലെയുള്ള പുതിയ ഓപ്ഷനുകളിൽ റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയം പ്രവർത്തിക്കുകയാണെന്ന് ഗഡ്‍കരി പറഞ്ഞു. ഇതുവഴി യാത്രക്കാരന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് അവന്റെ / അവളുടെ കാറിൽ സ്ഥാപിച്ചിരിക്കുന്ന GPS വഴി ടോൾ തുക ഡെബിറ്റ് ചെയ്യും. ടോൾ പിരിവിനായി വഴിയാത്രക്കാരന്റെ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് വായിക്കുന്ന കമ്പ്യൂട്ടറൈസ്ഡ് സംവിധാനം പിന്തുടരുന്നതിനുള്ള ഒരു ബദൽ രീതിയും അദ്ദേഹം വിവരിച്ചു. നമ്പർ പ്ലേറ്റ് വായിച്ച് ടോൾ പിരിക്കുന്ന രണ്ടാമത്തെ രീതിയാണ് താൻ ഇഷ്ടപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ രണ്ട് ബദലുകളിലും കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നു, ഈ രണ്ട് രീതികളിൽ ഒന്ന് ഒരു മാസത്തിനുള്ളിൽ അന്തിമമാക്കും. ടോൾ പിരിവിന്റെ ഇത്തരമൊരു വിപുലമായ രീതി നടപ്പിലാക്കുന്നതിനായി, കേന്ദ്ര സർക്കാർ പാർലമെന്റിൽ ഒരു ബിൽ അവതരിപ്പിക്കും, അതിൽ ടോൾ നികുതി അടയ്ക്കുന്നതിൽ പരാജയപ്പെടുന്ന ആളുകൾക്ക് പിഴ ചുമത്തുന്നതും ഉൾപ്പെടുന്നു.
ഫാസ്ടാഗ് അടിസ്ഥാനമാക്കിയുള്ള ടോൾ പിരിവിനെ ഗഡ്‍കരി അഭിനന്ദിച്ചു. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രതിദിന ടോൾ പിരിവ് പ്രതിദിനം 120 കോടിയോളം രൂപയാണെന്ന് അദ്ദേഹം പറഞ്ഞു. ഫാസ്‍ടാഗ് വഴി ടോൾ പിരിവ് ആരംഭിച്ചതിന് ശേഷം ഏകദേശം 5.56 കോടി ഫാസ്‌ടാഗുകൾ പൊതുജനങ്ങൾക്കായി നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ ഏറ്റവും സുരക്ഷിതമായ കാറുകളിൽ പത്തിൽ ഏഴും ഇന്ത്യൻ കമ്പനികളുടേത്
ടോൾ പ്ലാസകളിലെ നീണ്ട ക്യൂവിലെ തിരക്ക് കുറയ്ക്കാനുള്ള ശ്രമമെന്ന നിലയിലാണ് 2019ൽ ഫാസ്‍ടാഗ് ടോൾ പിരിവ് രീതി അവതരിപ്പിച്ചത്. ഈ ആശയം ഡിജിറ്റലായി ടോൾ തുകകൾ അടയ്‌ക്കുന്നതിൽ കാര്യക്ഷമമാണെന്ന് തെളിയിക്കപ്പെട്ടെങ്കിലും, ടോൾ പ്ലാസകളിലെ തിരക്ക് പൂർണ്ണമായി കുറയ്ക്കുന്നതിനുള്ള പ്രശ്‌നം ഇത് പരിഹരിച്ചിട്ടില്ല. ഫാസ്ടാഗ് രീതി നടപ്പിലാക്കിയിട്ടും ടോൾ പ്ലാസകളിൽ നീണ്ട ക്യൂ കാണാൻ കഴിയുന്ന സന്ദർഭങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
