കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും ഇൻഷുറൻസ് പ്രീമിയം ചെലവ് വർദ്ധിക്കുന്നതിലേക്ക് നയിക്കുന്ന വിവിധ വിഭാഗങ്ങളിലെ വാഹനങ്ങളുടെ തേർഡ് പാർട്ടി മോട്ടോർ ഇൻഷുറൻസ് ("Third Party Motor Insurance ") പ്രീമിയം വർദ്ധിപ്പിക്കാൻ സര്‍ക്കാര്‍
ദില്ലി : 2022 ഏപ്രിൽ ഒന്നു മുതൽ കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും ഇൻഷുറൻസ് പ്രീമിയം ചെലവ് വർദ്ധിക്കുന്നതിലേക്ക് നയിക്കുന്ന വിവിധ വിഭാഗങ്ങളിലെ വാഹനങ്ങളുടെ തേർഡ് പാർട്ടി മോട്ടോർ ഇൻഷുറൻസ് പ്രീമിയം വർദ്ധിപ്പിക്കാൻ റോഡ് ഗതാഗത മന്ത്രാലയം നിർദ്ദേശിച്ചു. പുതുക്കിയ പ്രീമിയം ചെലവുകളെക്കുറിച്ചുള്ള കരട് വിജ്ഞാപനം മന്ത്രാലയം പുറത്തിറക്കി എന്നും മാർച്ച് അവസാനത്തോടെ ബന്ധപ്പെട്ടവരിൽ നിന്ന് അഭിപ്രായങ്ങൾ ക്ഷണിച്ചു എന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Child Car Seat : വീട്ടില്‍ കുട്ടിയും കാറും ഉണ്ടോ? എങ്കില്‍ ചൈല്‍ഡ് സീറ്റും നിര്‍ബന്ധം, കാരണം ഇതാണ്!
രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് പ്രീമയത്തില്‍ വര്‍ധനവുണ്ടാകുന്നത്. നിർദ്ദിഷ്‍ട പുതുക്കിയ നിരക്കുകൾ അനുസരിച്ച്, 1,000 സിസി ഉള്ള സ്വകാര്യ കാറുകൾക്ക് 2019-20 ലെ 2,072 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 2,094 രൂപയായി പ്രീമിയം വര്‍ദ്ധിക്കും.
അതുപോലെ, 1,000 സിസി മുതൽ 1,500 സിസി വരെയുള്ള സ്വകാര്യ കാറുകൾക്ക് നിലവിലെ 3,221 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 3,416 രൂപയും , 1,500 സിസിക്ക് മുകളിലുള്ള കാർ ഉടമകൾക്ക് നിലവിലെ 7,890 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 7,897 രൂപയും പ്രീമിയം ലഭിക്കും .
150 സിസിക്ക് മുകളിലുള്ളതും എന്നാൽ 350 സിസിയിൽ കൂടാത്തതുമായ ഇരുചക്ര വാഹനങ്ങൾക്ക് 1,366 രൂപയും 350 സിസിക്ക് മുകളിലുള്ള ഇരുചക്രവാഹനങ്ങൾക്ക് 2,804 രൂപയും പ്രീമിയം ലഭിക്കും . സ്വകാര്യ വൈദ്യുതി കാറുകള്‍, ഇരുചക്ര വാഹനങ്ങള്‍, വാണിജ്യ വാഹനങ്ങള്‍ എന്നിവയ്ക്ക് പ്രീമിയത്തില്‍ 15ശതമാനം കിഴിവിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
കാര്‍ യാത്രകളില്‍ നമ്മുടെ കുട്ടികൾ സുരക്ഷിതരാകണമെങ്കില്‍
ഇതുപ്രകാരം കിലോവാട്ട് ശേഷിയനുസരിച്ച് സ്വകാര്യ കാറുകള്‍ക്ക് 1,780 രൂപ മുതല്‍ 6,712 രൂപയായിരിക്കും പ്രീമിയം നിരക്ക്. ഇരുചക്ര വാഹനങ്ങളുടേതാകട്ടെ 457 രൂപ മുതല്‍ 2,383 രൂപവരെയുമാകും ഈടാക്കുക.
കൊറോണ വൈറസ് മാഹാമാരി മൂലം ഉണ്ടായ രണ്ട് വർഷത്തെ മൊറട്ടോറിയത്തിന് ശേഷം, പുതുക്കിയ തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. ഗതാഗത മന്ത്രാലയവുമായി ചര്‍ച്ച ചെയ്‍ത് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഇതുസംബന്ധിച്ച് കരട് വിജ്ഞാപനം പുറത്തിറക്കിയത്.
ഉണ്ടാകാത്ത അപകടങ്ങളുടെ പേരില്‍ ഇന്‍ഷുറന്‍സ് തട്ടിപ്പ്; കൂട്ടുനിന്ന് പൊലീസ്, കോടതിയേയും പറ്റിച്ചു
വാഹന അപകട ഇൻഷുറൻസ് തട്ടിയെടുക്കാനായി (Insurance Fraud) വ്യാജ കേസുണ്ടാക്കാൻ ഉപയോഗിച്ച ബൈക്ക് ക്രൈം ബ്രാഞ്ച് കണ്ടെത്തി.കുന്നുകുഴി സ്വദേശി സെബാസ്റ്റിന്‍റെ ബൈക്ക് ഉപയോഗിച്ചാണ് അഞ്ചു വ്യാജ എഫ്ഐആറുകള്‍ ട്രാഫിക് പൊലീസ് രജിസ്റ്റർ ചെയ്തത്. വ്യാജ കേസുകള്‍ സംബന്ധിച്ച് നിരവധി പരാതികളാണ് ഓരോ ജില്ലയിലും ക്രൈം ബ്രാഞ്ചിന് ലഭിക്കുന്നത്. വ്യാജ രേഖകള്‍ കോടതിയിൽ സമർപ്പിച്ച് കോടിക്കണക്കിന് രൂപയുടെ ഇൻഷുറനസ് തട്ടിയതിനെ കുറിച്ച് ഇൻഷുറൻസ് കമ്പനികളാണ് ആദ്യം അന്വേഷണം നടത്തിയത്.
ഇന്ത്യയില്‍ 130 ശതമാനം വളര്‍ച്ചയുമായി ജീപ്പ്, അമ്പരന്ന് വാഹനലോകം!
2014 മുതല്‍ 2016 വരെ പട്ടം ട്രാഫിക് പൊലീസ് സ്റ്റേഷനിൽ രജിസ്ററർ ചെയ്ത അഞ്ചു കേസുകളിൽ അപകടമുണ്ടാക്കിയതായി കാണിച്ചിരിക്കുന്ന ഒരേ ബൈക്കാണ്. കുന്നുകുഴി സ്വദേശി സെബാസ്റ്റിൻറെ ഉടമസ്ഥതയിലുള്ള ഈ ബൈക്ക് ഇടിച്ചുവെന്നും ബൈക്കിൽ സഞ്ചരിച്ചപ്പോള്‍ അപകടമുണ്ടായെന്നും കാണിച്ചാണ് കേസുകള്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ കേസുകളെല്ലാം വ്യാജമാണെന്ന് കണ്ടെത്തിയ ഇൻഷുറൻസ് കമ്പനി ക്രൈം ബ്രാഞ്ചിന് പരാതി നൽകി. ക്രൈം ബ്രാഞ്ചിൻെറ അന്വേഷണത്തിലും ഇനഷുറൻസ് കമ്പനിയുടെ കണ്ടെത്തൽ ശരിവച്ചു. ഉണ്ടാകാത്ത അപകടങ്ങളുടെ പേരിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മൊഴികളും, മഹസറും, മെഡിക്കൽ സർട്ടിഫിക്കറ്റുമെല്ലാം വ്യാജം. കോടതിയെയും ഇൻഷുറൻസ് കമ്പനിയും കബളിപ്പിക്കാൻ ആദ്യം കളമൊരുക്കിയത് വ്യാജ കേസെടുത്ത പൊലീസുകാരാണ്. കേസെടുത്ത അഞ്ച് എസ്ഐമാരെ ക്രൈം ബ്രാഞ്ച് പ്രതിയാക്കും. രണ്ട് അഭിഭാഷകരെ ക്രൈം ബ്രാഞ്ച് പ്രതിചേർത്തിട്ടുണ്ട്. തട്ടിപ്പിൽ പങ്കുള്ള ബൈക്ക് ഉടമയായ സെബാസ്റ്റിനെ ക്രൈം ബ്രാഞ്ച് അന്വേഷിക്കുകയാണ്.
ഇൻഷുറൻസ് തട്ടിപ്പിന് ഉപയോഗിച്ച ബൈക്ക് സെബസ്റ്റ്യൻ ഒഎൽഎക്സ് വഴി വിറ്റിരുന്നു. ബൈക്ക് വാങ്ങിയ കാട്ടാക്കട വീരണക്കാവിലെ ഒരാളിൽ നിന്നാണ് വാഹനം പിടികൂടി ക്രൈം ബ്രാഞ്ച കോടതിയിൽ ഹാജരാക്കിയത്. കോടികള്‍ തട്ടിയ 11 കേസുകളിൽ കൂടി എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് അന്വേഷണ സംഘം ക്രൈം ബ്രാഞ്ച് മേധാവിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ക്രൈം ബ്രാഞ്ത് ഡിവൈഎസ്പി കെ.ആർ.ബിജുവിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.
മഹീന്ദ്ര 'റാഞ്ചിയ' പേരിന് പകരം പുതിയ പേരില്‍ 'ശരിക്കും മുതലാളി' ഉടനെത്തും!
നഷ്ടപരിഹാര തര്‍ക്കത്തിന് പരിഹാരം; കുതിരകള്‍ക്ക് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് കര്‍ശനമാക്കി ദില്ലി
ആചാരപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കുതിരകളുടെയോ കുതിരകളുടെയോ കുതിരവണ്ടിയുടെ ഉടമകൾക്കും പരിപാലകരും വാഹനങ്ങളുടേതിന് സമാനമായ തേർഡ് പാർട്ടി ഇൻഷുറൻസ് എടുക്കണമെന്ന് നിര്‍ദ്ദേശം. ദക്ഷിണ ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് ബുധനാഴ്ച കുതിരകള്‍ക്ക് തേര്‍ഡ് പാട്ടി ഇന്‍ഷുറന്‍സ് കര്‍ശനമാക്കി ഉത്തരവ് പുറത്തിറക്കിയത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കോടതി ഉത്തരവിന്‍റെ ചുവട് പിടിച്ചാണ് എസ്ഡിഎംസിയുടെ നിര്‍ദ്ദേശം. തീരുമാനത്തിന് ദക്ഷിണ ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ അംഗീകാരവും നേടി.
Lamborghini India : കാശുവീശി ഇന്ത്യന്‍ സമ്പന്നര്‍, ഈ വണ്ടിക്കമ്പനിക്ക് വമ്പന്‍ വളര്‍ച്ച!
