ഈ ഡിസംബർ 31നകം രാജ്യത്തെ ട്രക്കുകളുടെ ഡ്രൈവർ കാബിൻ ശീതീകരിക്കണമെന്ന് കേന്ദ്ര സർക്കാർ. റോഡ് അപകടങ്ങൾ കുറയ്ക്കാൻ ലക്ഷ്യമിട്ടാണു സർക്കാർ ഉത്തരവ്.

എൻ ടു (3.5 ടണ്ർ മുതല്ർ 12 ടണ്‍ വരെ), എൻ ത്രീ (12 ടണ്ണിനു മുകളില്‍) വിഭാഗങ്ങളിൽപെടുന്ന ചരക്കു വാഹനങ്ങൾക്ക് 2017 ഏപ്രിൽ ഒന്നു മുതൽ ശീതീകരിച്ച കാബിൻ ഉറപ്പാക്കണമെന്ന് കേന്ദ്ര സർക്കാർ നേരത്തെ നിർദേശിച്ചിരുന്നു. എന്നാൽ കാബിൻ ശീതീകരിക്കാനുള്ള കാലപരിധി ഡിസംബർ 31 വരെ ദീർഘിപ്പിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നതെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ, കപ്പൽ ഗതാഗത സഹമന്ത്രി മൻസുഖ് ലാൽ മാണ്ഡവ്യ പറഞ്ഞു. രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യങ്ങള്ർ വ്യക്തമാക്കിയത്.

ഓരോ വർഷവും റോഡ് അപകടങ്ങളിൽ ഒന്നര ലക്ഷത്തോളം പേർ മരിക്കുന്നുണ്ടെന്നാണു കണക്ക്. ഒപ്പം മൂന്നു ലക്ഷത്തോളം പേർക്ക് പരുക്കേൽക്കുകയും ചെയ്യുന്നു.രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നും ലഭ്യമായ കണക്കുകൾ പ്രകാരം ട്രക്ക്, ടെംപോ, മൾട്ടി ആക്സിൽ വാഹനം, ട്രാക്ടർ തുടങ്ങിയ ഉൾപ്പെട്ട 98,987 അപകടങ്ങളാണു റിപ്പോർട്ട് ചെയ്തത്. മൊത്തം അപകടങ്ങളുടെ 19.7% വരുമിത്. പക്ഷേ മൊത്തം അപകട മരണങ്ങളുടെ 25.6%(37,458 എണ്ണം) സംഭവിച്ചതും ഇത്തരം അപകടങ്ങളിലാണ്. ബസ്സുകൾ മൂലം 41.832 അപകടങ്ങൾ(8.3%) സംഭവിച്ചു. 12,133(8.3%) ആണ് മരണസംഖ്യ.

ശീതീകരിച്ച കാബിനുകള്‍ രാജ്യത്തെ ട്രക്ക് ഡ്രൈവര്‍മാരുടെ ജോലിസമ്മര്‍ദ്ദം കുറയ്‍ക്കുമെന്നാണ് സര്‍ക്കാരിന്‍റെ കണക്കുകൂട്ടല്‍.