ഹൈദരാബാദിനെതിരെ ചെന്നൈ തോറ്റതോടെ രാജസ്ഥാന്‍ റോല്‍സ് പ്ലേ ഓഫിലെത്താനുള്ള സാധ്യത 34.80% ശതമാനത്തില്‍ നിന്ന് 34.9 ശതമാനമായി ഉയര്‍ന്നു.
ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ അഞ്ച് വിക്കറ്റ് വിജയവുമായി സണ്‍റൈസേഴ്സ് ഹൈദരാബാദ് പ്ലേ ഓഫിലെത്തിയതോടെ പ്ലേ ഓഫില്‍ ഇനി അവശേഷിക്കുന്നത് ഒരേയൊരു സ്ഥാനം. പ്ലേ ഓഫിലെ അവസാന സ്ഥാനത്തിനായി ചെന്നൈ ഉള്‍പ്പെടെ അഞ്ച് ടീമുകളാണ് മത്സരരംഗത്തുള്ളത്. ആര്‍സിബി, ഹൈദരാബാദ്, ഗുജറാത്ത് ടീമുകള്‍ 100 ശതമാനം പ്ലേ ഓഫ് ഉറപ്പിച്ചപ്പോള്‍ പഞ്ചാബ് കിംഗ്സ്, രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമുകളാണ് പ്ലേ ഓഫിലെ അവസാന ബര്‍ത്തിനായി കടുത്ത പോരാട്ടത്തിലുള്ളത്. ഇന്നലെ ഹൈദരാബാദിനെ തോല്‍പിച്ചിരുന്നെങ്കില്‍ പ്ലേ ഓഫ് സാധ്യത ഉയര്‍ത്താമായിരുന്ന ചെന്നൈക്ക് സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ കണക്കുകൂട്ടല്‍ പ്രകാരം നിലവില്‍ ഏറ്റവും കുറവ് പ്ലേ ഓഫ് സാധ്യതയാണുള്ളത്.

ഹൈദരാബാദിനെതിരെ ചെന്നൈ തോറ്റതോടെ രാജസ്ഥാന്‍ റോല്‍സ് പ്ലേ ഓഫിലെത്താനുള്ള സാധ്യത 34.80% ശതമാനത്തില്‍ നിന്ന് 34.9 ശതമാനമായി ഉയര്‍ന്നു. ആയി കുറഞ്ഞു. അവസാന രണ്ട് കളികളില്‍ പ്ലേ ഓഫ് കാണാതെ പുറത്തായ ലക്നൗ, മുംബൈ, ടീമുകളെയാണ് നേരിടേണ്ടത് എന്നത് രാജസ്ഥാന് അനുകൂലമാണ്. ഒരു കളി മാത്രം ബാക്കിയുള്ള പഞ്ചാബിന്‍റെ പ്ലേ ഓഫ് സാധ്യതയും നേരിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ചെന്നൈ തോറ്റതോടെ പഞ്ചാബിന്‍റെ പ്ലേ ഓഫ് സാധ്യത 31.10 ശതമാനത്തില്‍ നിന്ന് 33.6 ശതമാനമായി വര്‍ധിച്ചു. ലക്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരായ അവസാന മത്സരം ജയിച്ചാൽ 15 പോയിന്‍റ് നേടാൻ പഞ്ചാബിനാവും.
ഹൈദരാബാദിനെതിരായ തോല്‍വിക്കുശേഷം ചെന്നൈ പ്ലേ ഓഫിലെത്താനുള്ള സാധ്യത 35.50 ശതമാനത്തില്‍ നിന്ന് 6.8 ശതമാനമായി കൂപ്പുകുത്തി. അവസാന മത്സരത്തില്‍ ഗുജറാത്തിനെ തോല്‍പിച്ചാല്‍ പോലും പരമാവധി 14 പോയിന്‍റ് നേടാനെ ചെന്നൈക്കാവു. ഈ സാഹചര്യത്തില്‍ ഇനിയുള്ള രണ്ട് കളികളില്‍ ഒന്നിലെങ്കിലും രാജസ്ഥാന്‍ തോല്‍ക്കുകയും ലക്നൗവിനോട് പഞ്ചാബ് പരാജയപ്പെടുകയും കൊല്‍ക്കത്ത മുംബൈയോട് തോല്‍ക്കുകയും ഡല്‍ഹിയെ അവസാന മത്സരത്തില്‍ കൊല്‍ക്കത്ത തോല്‍പിക്കുകയും ചെയ്താല്‍ മാത്രമെ അവസാന മത്സരത്തില്‍ ജയിച്ചാലും ചെന്നൈ പ്ലേ ഓഫിലെത്താന്‍ സാധ്യതയുള്ളു.
ചെന്നൈ തോറ്റതോടെ പ്ലേ ഓഫിലെത്താൻ നേരിയ പ്രതീക്ഷ ബാക്കിയുള്ള കൊല്‍ക്കത്തുയുടെ സാധ്യത 13.90 ശതമാനത്തില്‍ നിന്ന് 14.8 ശതമാനമായി ഉയര്‍ന്നു. ചെന്നൈ തോറ്റതോടെ പ്ലേ ഓഫിലെത്താന്‍ നേരിയ സാധ്യത അവശേഷിക്കുന്ന ഡല്‍ഹി ക്യാപിറ്റൽസിന്‍റെ സാധ്യത 10.60 ശതമാനത്തില്‍ നിന്ന് 9.8 ശതമാനമായി ഉയര്‍ന്നതാണ് മറ്റൊരു മാറ്റം.
