പീറ്റന്‍ ഹാന്‍ഡ്‌സ്‌കോമ്പിനെ ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താത്തതില്‍ ആരാധകര്‍ നിരാശയില്‍. പ്രതിഷേധവുമായി ട്വിറ്ററില്‍ നിരവധി പേര്‍ രംഗത്തെത്തി.
സിഡ്‌നി: ഏകദിന ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പിനെ ഓസ്‌ട്രേലിയന്‍ സെലക്‌ടര്‍മാര്‍ തഴഞ്ഞിരുന്നു. സ്റ്റാര്‍ പേസര്‍ ജോഷ് ഹേസല്‍വുഡിനും ലോകകപ്പ് ടീമില്‍ ഓസ്‌ട്രേലിയ അവസരം നല്‍കിയില്ല. ഷോണ്‍ മാര്‍ഷിനെ ടീമില്‍ ഉള്‍പ്പെടുത്തിയപ്പോഴാണ് ഹാന്‍ഡ്‌സ്‌കോമ്പിനെയും ഹേസല്‍വുഡിനെയും തഴഞ്ഞത്.
പീറ്റന്‍ ഹാന്‍ഡ്‌സ്‌കോമ്പിനെ ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താത്തതില്‍ ആരാധകര്‍ നിരാശരാണ്. പ്രതിഷേധവുമായി ട്വിറ്ററില്‍ നിരവധി പേര്‍ രംഗത്തെത്തി. ഈ വര്‍ഷം 13 മത്സരങ്ങളില്‍ 43 ശരാശരിയുണ്ട് ഹാന്‍ഡ്‌സ്‌കോമ്പിന്.
പന്ത് ചുരണ്ടല്‍ വിവാദത്തില്‍ വിലക്ക് നേരിട്ട സ്റ്റീവ് സ്‌മിത്തിനെയും ഡേവിഡ് വാര്‍ണറെയും ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. മറ്റ് വലിയ മാറ്റങ്ങള്‍ ടീമിലില്ല. ആരോൺ ഫിഞ്ച്, ഉസ്മാൻ ഖവാജ, ഷോൺ മാർഷ്, മാക്‌സ്‌വെൽ എന്നിവരാണ് ബാറ്റിംഗ് നിരയെ നയിക്കുന്നത്. വിക്കറ്റ് കീപ്പറായി അലക്സ് ക്യാരി ടീമിലെത്തി. പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, നഥാൻ കോൾട്ടൻ നൈൽ, നഥാൻ ലയൺ, എന്നിവർ ബോളിംഗ് നിരയെ നയിക്കും.
ഓസ്‌ട്രേലിയയുടെ ലോകകപ്പ് സ്‌ക്വാഡ്
Aaron Finch (c), Jason Behrendorff, Alex Carey (wk), Nathan Coulter-Nile, Pat Cummins, Usman Khawaja, Nathan Lyon, Shaun Marsh, Glenn Maxwell, Jhye Richardson, Steve Smith, Mitchell Starc, Marcus Stoinis, David Warner, Adam Zampa
