Asianet News MalayalamAsianet News Malayalam

അമ്പയര്‍മാര്‍ക്കും എ പ്ലസ് ഗ്രേഡുമായി ബിസിസിഐ

എ പ്ലസ് കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന അമ്പയര്‍മാര്‍ക്ക് ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ ഒരു ദിവസം നിയന്ത്രിക്കുന്നതിന് 40000 രൂപ ലഭിക്കും. ബി, സി കാറ്റഗറിയിലുള്ള അമ്പയര്‍മാര്‍ക്ക് 30000വും പ്രതിഫലമായി ലഭിക്കും.

BCCI introduces A+ category for umpires;Ananthapadmabhanan and Nitin Menon in this group
Author
Mumbai, First Published Jul 23, 2022, 12:00 PM IST

മുംബൈ: കളിക്കാര്‍ക്കെന്ന പോലെ അമ്പയര്‍മാര്‍ക്കും എ പ്ലസ് ഗ്രേഡ് ഏര്‍പ്പെടുത്തി ബിസിസിഐ. മുന്‍ കേരള താരവും രാജ്യാന്തര അമ്പയറുമായ കെ എന്‍ അനന്തപദ്മനാഭന്‍ അടക്കം 10 അമ്പയര്‍മാരാണ് എ പ്ലസ് ഗ്രേഡിലുള്ളത്. അനന്തപദ്മനാഭന് പുറമെ മലയാളി വേരുകളുള്ള നിതിന്‍ മേനോന്‍ അനില്‍ ചൗധരി, മദന്‍ഗോപാല്‍ ജയരാമന്‍, വീരേന്ദര്‍ കുമാര്‍ ശര്‍മ, രോഹന്‍ പണ്ഡിറ്റ്,‌നിഖില്‍ പട്‌വര്‍ധന്‍, സദാശിവ അയ്യര്‍, ഉല്ലാസ് ഗാന്ധെ, നവദീപ് സിങ് സിദ്ധു എന്നിവരാണ് എ പ്ലസ് ഗ്രേഡിലുള്ള അമ്പയര്‍മാര്‍.

എ ഗ്രൂപ്പില്‍ സി ഷംസുദ്ദീന്‍ അടക്കം 20 അമ്പയര്‍മാരുണ്ട്. ബി ഗ്രൂപ്പില്‍ 60 അമ്പയര്‍മാരും ഗ്രൂപ്പ് സിയില്‍ 46 അമ്പയര്‍മാരും ഗ്രൂപ്പ് ഡിയില്‍ (60-65 പ്രായം) 11 അമ്പയര്‍മാരുമാണുള്ളത്. എ പ്ലസ് കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന അമ്പയര്‍മാര്‍ക്ക് ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ ഒരു ദിവസം നിയന്ത്രിക്കുന്നതിന് 40000 രൂപ ലഭിക്കും. ബി, സി കാറ്റഗറിയിലുള്ള അമ്പയര്‍മാര്‍ക്ക് 30000വും പ്രതിഫലമായി ലഭിക്കും.

ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണില്‍, ധവാന്റെ ബൗണ്ടറിക്ക് പിന്നാലെ സ്റ്റേഡിയത്തില്‍ മലയാള ഗാനം- വൈറല്‍ വീഡിയോ

ഇത് അമ്പയര്‍മാരുടെ ഗ്രേഡിങ് അല്ലെന്നും ഗ്രൂപ്പായി തിരിക്കുക മാത്രമാണ് ചെയ്തതെന്നും ബിസിസിഐ പ്രതിനിധി പിടിഐയോട് പറഞ്ഞു. പുതുതായി എ പ്ലസ് എന്നൊരു വിഭാഗം കൂടി കൂട്ടിച്ചേര്‍ത്തുവെന്നത് മാത്രമെയുള്ളൂവെന്നും ബിസിസിഐ പ്രതിനിധി വ്യക്തമാക്കി. രഞ്ജി ട്രോഫി അടക്കമുള്ള ആഭ്യന്തര ടൂര്‍ണമെന്‍റുകള്‍ക്ക് ഈ ഗ്രൂപ്പില്‍ നിന്നുള്ള അമ്പയര്‍മാരെയാണ് നിയോഗിക്കുക. 2021-22 സീസണിലെ പ്രകടനങ്ങള്‍ വിലയിരുത്തിയശേഷമാണ് അമ്പയര്‍മാരെ ഗ്രൂപ്പ് ചെയ്തതെന്നും ബിസിസിഐ പറഞ്ഞു.

വിന്‍ഡീസിനെതിരെ ഇന്ത്യയെ തോല്‍വിയില്‍ നിന്ന് രക്ഷിച്ച സഞ്ജുവിന്‍റെ മിന്നല്‍ സേവ്-വീഡിയോ

2018നുശേഷം ബിസിസിഐ അമ്പയര്‍മാരുടെ പട്ടികയില്‍ ആരെയും ഉള്‍പ്പെടുത്തിയിരുന്നില്ല. കൊവിഡിനെത്തുടര്‍ന്ന് മത്സരങ്ങളെല്ലാം നിര്‍ത്തിവെച്ചതും ഇതിന് കാരണമായി. എന്നാല്‍ വരുന്ന സീസണില്‍ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്‍റുകള്‍ പൂര്‍ണമായും പുനരാരാംഭിക്കാനാണ് ബിസിസിഐ തീരുമാനം. ഇതോടെ ഒരുവര്‍ഷം വിവിധ പ്രായ ഗ്രൂപ്പുകളിലായി 1832 മത്സരങ്ങളാണ് നടത്തേണ്ടിവരിക.

Follow Us:
Download App:
  • android
  • ios