ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യ ശക്തമായ നിലയിൽ. ദേവ്ദത്ത് പടിക്കലിന്റെ സെഞ്ചുറിയുടെയും ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ അർധസെഞ്ചുറിയുടെയും മികവിൽ ഇന്ത്യ കളി നിർത്തുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 300 റൺസെടുത്തിട്ടുണ്ട്. ശ്രീലങ്കയ്ക്കായി അസിത ഫെർണാണ്ടോ മൂന്ന് വിക്കറ്റ് വീഴ്ത്തി.

കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. കൊളംബോ, സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ ഒന്നാം കളി അവസാനിപ്പിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സെടുത്തിട്ടുണ്ട്. പരമ്പരയില്‍ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി നേടിയ ദേവ്ദത്ത് പടിക്കലാണ് ടീമിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ 50 റണ്‍സ് നേടി. ധ്രുവ് ജുറല്‍ (7), അരങ്ങേറ്റക്കാരന്‍ സരന്‍ഷ് ജെയ്ന്‍ (4) എന്നിവര്‍ ക്രീസിലുണ്ട്. ശ്രീലങ്കയ്ക്ക് വേണ്ടി അസിത ഫെര്‍ണാണ്ടോ മൂന്ന് വിക്കറ്റ് വീഴ്ത്തി.

ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 88 റണ്‍സെന്ന നിലയിലാണ്. 45 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളിന്റെയും 18 റണ്‍സെടുത്ത കെ എല്‍ രാഹുലിന്റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായിരുന്നത്. അസിത് ഫെര്‍ണാണ്ടോയും ലഹിരു കുമാരയുമാണ് ലങ്കക്കായി വിക്കറ്റെടുത്തത്. സ്‌കോര്‍ബോര്‍ഡില്‍ 66 റണ്‍സുള്ളപ്പോഴാണ് ജയ്‌സ്വാള്‍ മടങ്ങിയത്. പിന്നീട് ഗില്‍-ദേവ്ദത്ത് സഖ്യം 120 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഇന്ത്യന്‍ ക്യാപ്റ്റനെ അസിത, ലങ്കന്‍ വിക്കറ്റ് കീപ്പര്‍ നിരോശന്‍ ഡിക്ക്‌വെല്ലയുടെ കൈകളിലെത്തിച്ചു.

തുടര്‍ത്തിയ റിഷഭ് പന്ത് കൈത്തണ്ടയില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് റിട്ടയേര്‍ഡ് ഹര്‍ട്ടായി. ശേഷം ക്രീസില്‍ ഒത്തുചേര്‍ന്ന രവീന്ദ്ര ജഡേജ (43) - ദേവ്ദത്ത് സഖ്യം 74 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതിനിടെ ദേവ്ദത്ത് സെഞ്ചുറിയും പൂര്‍ത്തിയാക്കി. എന്നാല്‍ അധികസമയം ക്രീസില്‍ തുടരാന്‍ ദേവ്ദത്തിന് സാധിച്ചില്ല. കേശാര നുവാന്തയുടെ പന്തില്‍ ബൗള്‍ഡായി മടങ്ങി. 12 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. ആദ്യ ദിവസത്തെ കളി അവസാനിക്കാനിരിക്കെ രവീന്ദ്ര ജഡേജയ്ക്കും മടങ്ങേണ്ടി വന്നു.

ആദ്യ ടെസ്റ്റ് ജയിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങിയത്. സ്പിന്നര്‍ കുല്‍ദീപ് യാദവിന് പകരം ഓഫ് സ്പിന്നര്‍ സാരാന്‍ഷ് ജെയിന്‍ ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു. രവീന്ദ്ര ജഡേജയാണ് സാരാന്‍ഷിന് ടെസ്റ്റ് ക്യാപ് സമ്മാനിച്ചത്. മധ്യനിരയില്‍ ആറാം നമ്പറില്‍ ധ്രുവ് ജുറെല്‍ സ്ഥാം നിലനിര്‍ത്തിയപ്പോള്‍ സര്‍ഫറാസ് ഖാന്‍ ഒരിക്കല്‍ കൂടി പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി.

ആദ്യ ടെസ്റ്റ് തോറ്റ ശ്രീലങ്കന്‍ ടീമിലും രണ്ട് മാറ്റങ്ങളുണ്ട്. പരിക്കേറ്റ് പുറത്തായ ദിനേശ് ചണ്ഡിമാലിന് പകരം ആദ്യ ടെസ്റ്റില്‍ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി ഇറങ്ങിയ പാസിന്ദു സൂര്യബന്ദാര ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ആദ്യ ടെസ്റ്റിനുശേഷം ഒഴിവാക്കിയ നിഷാന്‍ മധുഷ്‌കക്ക് പകരം കാമില്‍ മിഷാര ശ്രീലങ്കക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു.

YouTube video player