ഏകദിന റാങ്കിംഗ്, രണ്ടാം സ്ഥാനം നിലനിർത്തി കോലി; ചമീരക്കും പെരേരക്കും നേട്ടം
ബംഗ്ലാദേശിനെതിരായ അവസാന ഏകദിനത്തിൽ 16 റൺസ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ചമീര 27 സ്ഥാനത്തങ്ങൾ മെച്ചപ്പെടുത്തി ഏകദിന ബൗളിംഗ് റാങ്കിംഗിൽ 33-ാം സ്ഥാനത്തെത്തി.
ദുബായ്: ഏകദിന ബാറ്റ്സ്‌മാന്‍മാരുടെ ഐസിസി റാങ്കിംഗില്‍ രണ്ടാം സ്ഥാനം നിലനിർത്തി ഇന്ത്യൻ നായകൻ വിരാട് കോലി. പാക് നായകൻ ബാബർ അസം തന്നെയാണ് ഒന്നാം റാങ്കിൽ.ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ മൂന്നാം സ്ഥാനത്ത് തുടരുന്നു. ബംഗ്ലാദേശിനെതിരായ അവസാന ഏകദിനത്തിൽ സെഞ്ചുറി നേടിയ കുശാൽ പെരേര 13 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 42-ാം സ്ഥാനത്തെത്തി.
ബംഗ്ലാദേശിനെതിരായ അവസാന ഏകദിനത്തിലെ മികച്ച പ്രകടനം ശ്രീലങ്കയുടെ കുശാൽ പെരേരക്കും ചമീരക്കും നേട്ടമായി. ബംഗ്ലാദേശിനെതിരായ അവസാന ഏകദിനത്തിൽ 16 റൺസ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ചമീര 27 സ്ഥാനത്തങ്ങൾ മെച്ചപ്പെടുത്തി ഏകദിന ബൗളിംഗ് റാങ്കിംഗിൽ 33-ാം സ്ഥാനത്തെത്തി. ബൗളിംഗ് റാങ്കിംഗിൽ ഇന്ത്യയുടെ ജസ്പ്രീത് ബുമ്ര അഞ്ചാം സ്ഥാനം നിലനിർത്തി.
മൂന്ന് വർഷത്തിലേറെയായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കോലിയെ പിന്തള്ളി ഒന്നാമതെത്തിയ ബാബർ പുതിയ റാങ്കിംഗിൽ കോലിയേക്കാൾ എട്ടു റേറ്റിംഗ് പോയന്റിന്റെ ലീഡ് നിലനിർത്തി. ബാബറിന് 865 റേറ്റിംഗ് പോയന്റും കോലിക്ക് 857 റേറ്റിംഗ് പോയന്റുമാണുള്ളത്.
ബാറ്റിംഗിൽ ആദ്യ പത്തിൽ കോലിയും രോഹിത്തും ബൗളിംഗിൽ ബുമ്രയും മാത്രമാണ് ഇന്ത്യൻ സാന്നിധ്യങ്ങൾ. ഓൾ റൗണ്ടർമാരുടെ റാങ്കിംഗിൽ രവീന്ദ്ര ജഡേജ ഒമ്പതാം സ്ഥാനത്തുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.