Asianet News MalayalamAsianet News Malayalam

സൂപ്പര്‍ താരം തിരിച്ചെത്തി; ഇന്ത്യക്കെതിരായ മാഞ്ചസ്റ്റര്‍ ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

സ്പിന്നിനെ തുണക്കുമെന്ന് കരുതുന്ന മാഞ്ചസ്റ്ററിലെ പിച്ചില്‍ ജാക്ക് ലീച്ച് ഇംഗ്ലണ്ടിന്‍റെ അന്തിമ ഇലവനില്‍ കളിക്കുമെന്നാണ് കരുതുന്നത്.

 

India vs England: England announce 16-man squad for 5th Test
Author
Manchester, First Published Sep 7, 2021, 5:28 PM IST

മാഞ്ചസ്റ്റര്‍: ഇന്ത്യക്കെതിരായ മാഞ്ചസ്റ്റര്‍ ക്രിക്കറ്റ് ടെസ്റ്റിനുള്ള 16 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ കളിക്കാതിരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ജോസ് ബട്‌ലര്‍ ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ഇടം കൈയന്‍ സ്പിന്നര്‍ ജാക്ക് ലീച്ചിനമെയും 16 അംഗ ടീമിലെത്തി. അതേസമയം, ടീമിലുണ്ടായിരുന്ന സാം ബില്ലിംഗ്സിനെ ഒഴിവാക്കി. വെള്ളിയാഴ്ച മാഞ്ചസ്റ്ററിലാണ് പരമ്പരയിലെ അവസാന ടെസ്റ്റ് തുടങ്ങുക.

ഭാര്യയുടെ പ്രസവത്തിനായി ടീമില്‍ നിന്ന് അവധിയെടുത്ത ബട്‌ലര്‍ ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ കളിച്ചിരുന്നില്ല. അതേസമയം, സ്പിന്നിനെ തുണക്കുമെന്ന് കരുതുന്ന മാഞ്ചസ്റ്ററിലെ പിച്ചില്‍ ജാക്ക് ലീച്ച് ഇംഗ്ലണ്ടിന്‍റെ അന്തിമ ഇലവനില്‍ കളിക്കുമെന്നാണ് കരുതുന്നത്.

അഞ്ച് മത്സര ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ട് 2-1ന് പിന്നിലാണ്. അവസാന ടെസ്റ്റ് സമനിലയായാലും ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. എന്നാല്‍ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാതെയാണ് ഇംഗ്ലണ്ട് അവസാന ടെസ്റ്റിനിറങ്ങുന്നത്.

ആദ്യ നാലു ടെസ്റ്റിലും ഇംഗ്ലണ്ടിനായി പന്തെറിഞ്ഞ സീനിയര്‍ താരം ജെയിംസ് ആന്‍ഡേഴ്സന്‍റെ കായികക്ഷമത സംബന്ധിച്ച് ആശങ്കയുണ്ട്. അവസാന ടെസ്റ്റില്‍ ആന്‍ഡേഴ്സന്‍ കളിക്കുമോ എന്ന കാര്യം സംശയത്തിലാണ്.

മാഞ്ചസ്റ്റര്‍ ടെസ്റ്റിനുള്ള  16 അംഗ ഇംഗ്ലണ്ട് ടീം: Rory Burns, Haseeb Hameed, Moeen Ali, Jonny Bairstow, Joe Root, Jos Buttler, Dan Lawrence, Ollie Robinson, Sam Curran, Ollie Robinson, Mark Wood, James Anderson, Jack Leach, Ollie Pope, Dawid Malan, Craig Overton.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios