329 ഇന്നിംഗ്സുകളിൽ നിന്ന് സച്ചിൻ നേടിയ 15,921 റൺസ് മറികടക്കാൻ 309 ഇന്നിംഗ്സുകളിൽ നിന്ന് 14,278 റൺസ് നേടിയ റൂട്ടിന് ഇനി 1,643 റൺസ് കൂടി മതി.

ബർമിംഗ്ഹാം: ബാറ്റിംഗ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ മറ്റൊരു ലോക റെക്കോർഡ് കൂടി മറികടന്ന് ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റൻ ജോ റൂട്ട്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ അർധസെഞ്ചുറികൾ നേടുന്ന താരമെന്ന നേട്ടമാണ് മുപ്പത്തഞ്ചുകാരനായ റൂട്ട് സ്വന്തമാക്കിയത്. പാകിസ്ഥാനെതിരായ മൂന്നാം ടെസ്റ്റിൽ പുറത്താകാതെ 62 റൺസ് നേടിയാണ് റൂട്ട് സച്ചിനെ മറികടന്നത്.

ഈ അർധസെഞ്ചുറിയോടെ ടെസ്റ്റിൽ റൂട്ടിന്‍റെ ഫിഫ്റ്റികളുടെ എണ്ണം 69 ആയി. 68 അർധസെഞ്ചുറികളെന്ന സച്ചിൻ ടെൻഡുൽക്കറുടെ റെക്കോർഡാണ് റൂട്ട് പഴങ്കഥയാക്കിയത്. 66 അർദ്ധസെഞ്ചുറികളോടെ വെസ്റ്റ് ഇൻഡീസ് ഇതിഹാസം ശിവ്നരൈൻ ചന്ദർപോൾ മൂന്നാമതും 63 ഫിഫ്റ്റികളോടെ അലൻ ബോർഡറും രാഹുൽ ദ്രാവിഡുമാണ് ആദ്യ അഞ്ചിലുള്ളത്.

ബർമിംഗ്ഹാമിൽ നടന്ന മൂന്നാം ടെസ്റ്റിൽ പാകിസ്ഥാനെ 8 വിക്കറ്റിന് തകർത്ത ഇംഗ്ലണ്ട് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 3-0ത്തിന് തൂത്തുവാരി. ബെൻ സ്റ്റോക്സ് വിരമിച്ചതിനെ തുടർന്ന് ഇംഗ്ലണ്ട് നായകനായി വീണ്ടും ചുമതലയേറ്റ റൂട്ടിന് ഈ വിജയം വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.

നിലവിൽ ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന സച്ചിന്‍റെ റെക്കോർഡിലേക്കും റൂട്ട് അടുക്കുകയാണ്. 329 ഇന്നിംഗ്സുകളിൽ നിന്ന് സച്ചിൻ നേടിയ 15,921 റൺസ് മറികടക്കാൻ 309 ഇന്നിംഗ്സുകളിൽ നിന്ന് 14,278 റൺസ് നേടിയ റൂട്ടിന് ഇനി 1,643 റൺസ് കൂടി മതി.

പാകിസ്ഥാനെതിരായ പരമ്പര സ്വന്തമാക്കാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും ടീം എന്ന നിലയിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും മത്സരശേഷം ജോ റൂട്ട് പറഞ്ഞു. വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കൻ പരമ്പരയിലും ഈ ഫോം തുടരാനാകുമെന്നാണ് ഇംഗ്ലീഷ് നായകന്‍റെ പ്രതീക്ഷ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക