'റൂമറുകള്‍ പ്രചരിപ്പിക്കാത്തതിന് നന്ദി' എന്ന് അദ്ദേഹം ഇന്‍സ്റ്റ് സ്‌റ്റോറിയില്‍ കുറിച്ചിട്ടു.

ദുബായ്: ഏകദിന ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കില്ലെന്ന് സൂചന നല്‍കി സ്പിന്നര്‍ രവീന്ദ്ര ജഡേജ. തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് ജഡേജ തുടരുമെന്ന സൂചന നല്‍കിയത്. 'റൂമറുകള്‍ പ്രചരിപ്പിക്കാത്തതിന് നന്ദി' എന്ന് അദ്ദേഹം ഇന്‍സ്റ്റ് സ്‌റ്റോറിയില്‍ കുറിച്ചിട്ടു. കഴിഞ്ഞ ദിവസം ചാംപ്യന്‍സ് ട്രോഫി ഫൈനലിന് ശേഷം ജഡേജ വിരമിക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത്തെ കുറിപ്പ് അത്തരത്തിലുള്ള വാര്‍ത്തകളോടുള്ള മറുപടിയെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്.

ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഗംഭീര പ്രകടനം പുറത്തെടുത്തിരുന്നു ജഡേജ. ന്യൂസിലന്‍ഡിനെ 251 റണ്‍സിന് പിടിച്ചുകെട്ടുന്നതില്‍ അദ്ദേഹത്തിന് നിര്‍ണായക പങ്കുണ്ടായിരുന്നു. 10 ഓവറില്‍ 30 റണ്‍സ് മാത്രം വിട്ടുകൊടുത്ത ജഡേജ ഒരു വിക്കറ്റ് വീവ്ത്തുകയും ചെയ്തു. ടോം ലാതമിന്റെ വിക്കറ്റാണ് ജഡേജ വീഴ്ത്തിയത്. സ്പെല്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്ത്യന്‍ താരം വിരാട് കോലി ജഡേജയെ അഭിനന്ദിക്കുന്നുണ്ടായിരുന്നു. കൂടെ കെട്ടിപിടിക്കുകയും ചെയ്തു. 

രോഹിത്തില്ല, സാന്‍റ്നര്‍ നയിക്കും! ആറ് ഇന്ത്യന്‍ താരങ്ങള്‍ ടീമില്‍; ഐസിസിയുടെ ചാംപ്യന്‍സ് ട്രോഫി ടീം

നേരത്തെ, ഓസ്ട്രേലിയക്കെതിരായ സെമി ഫൈനലിന് ശേഷം സ്റ്റീവ് സ്മിത്തിനേയും കോലി ആശ്ലേഷിച്ചിരുന്നു. പിന്നീട് സ്മിത്ത് വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തു. അതുമായി ബന്ധപ്പെടുത്തിയാണ് രവീന്ദ്ര ജഡേജയുടെ കാര്യവും ക്രിക്കറ്റ് ആരാധകര്‍ സംസാരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ടി20 ലോകകപ്പ് വിജയത്തിന് ശേഷം രോഹിത് ശര്‍മ, വിരാട് കോ്‌ലി എന്നിവര്‍ക്കൊപ്പം രവീന്ദ്ര ജഡേജ ട്വന്റി ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു. 

തുടര്‍ന്ന് ജഡേജയെ ഏകദിന ക്രിക്കറ്റിലേക്ക് പരിഗണിക്കില്ലെന്ന സൂചനയും ബിസിസിഐ നല്‍കി. എന്നാല്‍ ചാംപ്യന്‍സ് ട്രോഫിക്കും അതിന് മുന്നോടിയായി ഇംഗ്ലണ്ടിനെതിരെ നടന്ന ഏകദിന പരമ്പരയ്ക്കുമുള്ള ടീമില്‍ ജഡ്ഡുവിനെ ഉള്‍പ്പെത്തുകയായിരുന്നു.