മുകേഷ് കുമാർ എറിഞ്ഞ ആറാം ഓവറിലായിരുന്നു വൈഭവിന്‍റെ നിര്‍ണായക ഇടപെടൽ. മുകേഷ് കുമാര്‍ എറിഞ്ഞ പന്ത് റിക്കി ഭുയിയുടെ ബാറ്റിന്‍റെ അരികിൽ തട്ടി വിക്കറ്റ് കീപ്പർ കുമാർ കുഷാഗ്രയുടെ കൈകളിലേക്ക് എത്തിയെങ്കിലും അമ്പയർ ഔട്ട് അനുവദിച്ചില്ല.

ചെന്നൈ: ദുലീപ് ട്രോഫി ഫൈനലിൽ ഈസ്റ്റ് സോണിന്‍റെ കൂറ്റൻ സ്കോർ പിന്തുടരാനിറങ്ങിയ സൗത്ത് സോണിന് തുടക്കത്തിലെ അടിതെറ്റി. ഈസ്റ്റ് സോൺ ഉയർത്തിയ 708 റൺസെന്ന ഹിമാലയൻ സ്കോറിന് മറുപടിയുമായി ഇറങ്ങിയ സൗത്ത് സോണിന് ഓപ്പണർ റിക്കി ഭുയിയുടെ വിക്കറ്റാണ് തുടക്കത്തിലെ നഷ്ടമായത്. അതിന് കാരണക്കാരനായതാകട്ടെ വൈസ് ക്യാപ്റ്റൻ വൈഭവ് സൂര്യവംശിയും.

മുകേഷ് കുമാർ എറിഞ്ഞ ആറാം ഓവറിലായിരുന്നു വൈഭവിന്‍റെ നിര്‍ണായക ഇടപെടൽ. മുകേഷ് കുമാര്‍ എറിഞ്ഞ പന്ത് റിക്കി ഭുയിയുടെ ബാറ്റിന്‍റെ അരികിൽ തട്ടി വിക്കറ്റ് കീപ്പർ കുമാർ കുഷാഗ്രയുടെ കൈകളിലേക്ക് എത്തിയെങ്കിലും അമ്പയർ ഔട്ട് അനുവദിച്ചില്ല. എന്നാൽ പന്ത് ബാറ്റിൽ തട്ടിയെന്ന് ഉറപ്പായിരുന്ന സ്ലിപ്പിൽ ഫീല്‍ഡ് ചെയ്തിരുന്ന വൈഭവും വിക്കറ്റ് കീപ്പറും റിവ്യൂവിനായി ക്യാപ്റ്റനോട് അഭ്യർത്ഥിച്ചു. "നിങ്ങൾ ധൈര്യമായി റിവ്യൂ എടുത്തോളൂ, ഞാനല്ലേ പറയുന്നത്' എന്ന് വൈഭവ് സ്റ്റംപ് മൈക്കിലൂടെ ഇഷാനെ നിർബന്ധിക്കുന്നത് കേൾക്കാമായിരുന്നു. വൈഭവിന്‍റെ ആത്മവിശ്വാസത്തിൽ ഇഷാൻ ഡിആർഎസ് എടുക്കുകയും അൾട്രാഎഡ്ജിൽ പന്ത് റിക്കി ഭൂയിയുടെ ബാറ്റിൽ ഉരസിയതായി വ്യക്തമാകുകയും ചെയ്തതോടെ അമ്പയർ തീരുമാനം തിരുത്തി ഔട്ട് അനുവദിച്ചു.

Scroll to load tweet…

തുടർന്ന് ദേവ്ദത്ത് പടിക്കലിനെതിരെയും വൈഭവിന്‍റെ നിർബന്ധപ്രകാരം ഈസ്റ്റ് സോൺ മറ്റൊരു റിവ്യൂ കൂടി എടുത്തുവെങ്കിലും, അത് വിക്കറ്റിന് പുറത്തായതിനാൽ ടീമിന് റിവ്യൂ നഷ്ടമായി. മത്സരത്തിൽ ഈസ്റ്റ് സോൺ പൂർണ്ണ ആധിപത്യമാണ് പുലർത്തുന്നത്. ക്യാപ്റ്റൻ ഇഷാൻ കിഷന്‍റെ ഡബിൾ സെഞ്ചുറിയും (270), കുമാർ കുശാഗ്രയുടെ സെഞ്ചുറിയും (101) വൈഭവ് സൂര്യവംശിയുടെ അതിവേഗ 44 റൺസുമാണ് ഈസ്റ്റ് സോണിന് 708 റൺസെന്ന കൂറ്റൻ സ്കോർ സമ്മാനിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക