Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ ഉത്തരമില്ലാതെ വീന്‍ഡീസ് താരങ്ങള്‍; അവസാന ടി20യിലും കൂറ്റന്‍ തോല്‍വി

56 റണ്‍സ് നേടിയ ഷിംറോണ്‍ ഹെറ്റ്മയേറാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. ഡേവോണ്‍ തോമസ് (10), ഷംറ ബ്രൂക്‌സ് (13) എന്നിവരാണ് രണ്ടക്കം കണ്ട മറ്റു താരങ്ങള്‍.

West Indies lost to India by huge margin in fifth T20
Author
Florida, First Published Aug 7, 2022, 11:46 PM IST

ഫ്‌ളോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരായ (WI vs IND) അഞ്ചാം ടി20യിലും ഇന്ത്യക്ക് കൂറ്റന്‍ ജയം. ഫ്‌ളോറിയഡില്‍ നടന്ന മത്സരത്തില്‍ 88 റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ (Team India) ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് 15.4 ഓവറില്‍ 100ന് എല്ലാവരും പുറത്തായി. രവി ബിഷ്‌ണോയ് നാല് വിക്കറ്റ് വീഴ്ത്തി. അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റുകള്‍ വീതം നേടി. 4-1നാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. 

56 റണ്‍സ് നേടിയ ഷിംറോണ്‍ ഹെറ്റ്മയേറാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. ഡേവോണ്‍ തോമസ് (10), ഷംറ ബ്രൂക്‌സ് (13) എന്നിവരാണ് രണ്ടക്കം കണ്ട മറ്റു താരങ്ങള്‍. ജേസണ്‍ ഹോള്‍ഡര്‍ (0), നിക്കോളാസ് പുരാന്‍ (3), റോവ്മാന്‍ പവല്‍ (9), കീമോ പോള്‍ (0) എന്നിവരാണ് പുറത്തായ മറ്റു പ്രമുഖര്‍.

സ്വപ്‌നസ്വര്‍ണം നേടിയത് നിഖാത്; ഗ്യാലറിയില്‍ ഇന്ത്യന്‍ പതാകയ്‌ക്കൊപ്പം ഉയര്‍ന്നത് കെസിആറിന്റെ പടം- വിവാദം

നേരത്തെ, സഞ്ജു സാംസണ്‍ (15) നിരാശപ്പെടുത്തിയ മത്സരത്തില്‍ ശ്രേയസ് അയ്യരാണ് (64) ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഒഡെയ്ന്‍ സ്മിത്ത് വിന്‍ഡീസിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി. മോശമല്ലാത്ത തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇഷാന്‍- ശ്രേയസ് സഖ്യം 38 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഇഷാന്‍ അഞ്ചാം ഓവറില്‍ മടങ്ങി. ഡൊമിനിക് ഡ്രേക്‌സിന്റെ പന്തില്‍ നിക്കോളാസ് പുരാന് ക്യാച്ച്. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ദീപക് ഹൂഡ (25 പന്തില്‍ 38)- ശ്രയസ് സഖ്യം ഇന്ത്യയെ മികച്ച നിലയിലേക്ക് നയിച്ചു. ഇരുവരും 76 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ആക്രമിച്ച് കളിച്ച ഹൂഡ രണ്ട് സിക്‌സും മൂന്ന് ഫോറും നേടി. ഹെയ്ഡന്‍ വാല്‍ഷിന് ക്യാച്ച് നല്‍കിയാണ് ഹൂഡ മടങ്ങുന്നത്. 

നാലാമനായി ക്രീസിലെത്തിയ സഞ്ജുവിന് സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് വീശാനായില്ല. റണ്‍നിരക്ക് ഉയര്‍ത്താനുള്ള ശ്രമത്തില്‍ സ്മിത്തിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു സഞ്ജു. തുടര്‍ന്നെത്തിയ ദിനേശ് കാര്‍ത്തികും (12) നിരാശപ്പെടുത്തി. എന്നാല്‍ ഹാര്‍ദി പാണ്ഡ്യയുടെ (16 പന്തില്‍ 28) ഇന്ത്യയെ സഹായിച്ചു. അവസാന ഓവറില്‍ പാണ്ഡ്യ റണ്ണൗട്ടായില്ലെങ്കില്‍ സ്‌കോര്‍ 200ന് അടുത്തെത്തിയേനെ. അക്‌സര്‍ പട്ടേലാണ് (9) പുറത്തായ മറ്റൊരു താരം.  കുല്‍ദീപ് യാദവ് (0), ആവേഷ ഖാന്‍ (1) എന്നിവര്‍ പുറത്താവാതെ നിന്നു. 

രോഹിത് ഹിറ്റ് അല്ല ഹീറ്റ് മാനായി; ഇന്ത്യൻ താരങ്ങൾ ഇനി കളത്തിൽ തമാശ കളിക്ക് നിക്കില്ല! വീഡിയോ

ഇന്ത്യ നാല് മാറ്റങ്ങള്‍ വരുത്തി. ഇഷാന്‍ കിഷന്‍, ശ്രേയസ്, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ് എന്നിവര്‍ ടീമിലെത്തി. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഹാര്‍ദിക്കാണ് ടീമിനെ നയിച്ചത്. വിന്‍ഡീസും നാല് മാറ്റങ്ങള്‍ വരുത്തിയാണ് ഇറങ്ങിയത്. കീമോ പോള്‍, ഒഡെയ്ന്‍ സ്മിത്ത്, ഹെയ്ഡന്‍ വാല്‍ഷ്, ഷംറ ബ്രൂക്‌സ് എന്നിവര്‍ ടീമിലെത്തി. 

ടീം ഇന്ത്യ: ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, ദീപക് ഹൂഡ, ദിനേശ് കാര്‍ത്തിക്, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ആവേശ് ഖാന്‍, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിംഗ്. 

വെസ്റ്റ് ഇന്‍ഡീസ് : ഷംറ ബ്രൂക്ക്‌സ്, ഷിറോണ്‍ ഹെറ്റ്മയേര്‍, നിക്കോളാസ് പുരാന്‍, ഡേവോണ്‍ തോമസ്, ജേസണ്‍ ഹോള്‍ഡര്‍, ഒഡെയ്ന്‍ സ്മിത്ത്, കീമോ പോള്‍, ഡൊമിനിക് ഡ്രേക്‌സ്, ഒബെദ് മക്‌കോയ്, ഹെയ്ഡന്‍ വാല്‍ഷ്, റോവ്മാന്‍ പവല്‍.
 

Follow Us:
Download App:
  • android
  • ios