ഭര്‍ത്താവിനെ ബന്ദിയാക്കി യുവതിയെ 17 പേർ ചേർന്നു കൂട്ടബലാത്സംഗം ചെയ്തു
അക്രമികളുടെ പിടിയിൽനിന്നു രക്ഷപ്പെട്ടശേഷമാണു യുവതി പോലീസിൽ പരാതി നൽകിയത്. യുവതി നല്കിയ മൊഴി പ്രകാരം സംഘത്തിലെ ഒരാളെ യുവതിക്ക് അറിയാം എന്നാണ് പറയുന്നത്.
റാഞ്ചി: ചന്തയിൽനിന്നു സാധനങ്ങൾ വാങ്ങി വീട്ടിലേക്കു മടങ്ങിയ യുവതിയെ 17 പേർ ചേർന്നു കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ജാർഖണ്ഡിലെ ധുംകയിലാണ് 35 വയസുള്ള സ്ത്രീ പോലീസിനെ സമീപിച്ചിരിക്കുന്നത്. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ ഭർത്താവിനൊപ്പം ചന്തയിൽനിന്ന് വീട്ടിലേക്ക് മടങ്ങവേ ക്രൂരപീഡനത്തിന് ഇരയായെന്നാണു യുവതിയുടെ പരാതി.
ഭർത്താവിനെ ബന്ദിയാക്കിയശേഷമാണു യുവതിയെ പീഡിപ്പിച്ചത്. അക്രമികൾ മദ്യലഹരിയിലായിരുന്നു. പ്രതികളിൽ ഒരാൾ പരിചയക്കാരനാണെന്നു യുവതി മൊഴി നൽകിയിട്ടുണ്ട്. ഇയാൾ പോലീസ് കസ്റ്റഡിയിലാണ്.
അക്രമികളുടെ പിടിയിൽനിന്നു രക്ഷപ്പെട്ടശേഷമാണു യുവതി പോലീസിൽ പരാതി നൽകിയത്. യുവതി നല്കിയ മൊഴി പ്രകാരം സംഘത്തിലെ ഒരാളെ യുവതിക്ക് അറിയാം എന്നാണ് പറയുന്നത്. ഇയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്ത് വരുകയാണ്.
അതേ സമയം യുവതിയെ പൊലീസ് വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയിട്ടുണ്ട്. മറ്റ് പ്രതികളെ തിരിച്ചറിയാൻ മാർക്കറ്റിലെയും സമീപത്തെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ടെന്ന് ഷാന്തല്‍ ഏരിയ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ സുദര്ശന് മണ്ഡല് അറിയിച്ചു