മദ്യപിച്ചെത്തിയ പിതാവ് പതിമൂന്ന് വയസ്സുള്ള മകളെ ബലാത്സംഗം ചെയ്തു
പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയെത്തുടർന്നാണ് ഞായറാഴ്ച ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വെളിപ്പെടുത്തി. മദ്യപിച്ചെത്തിയ പ്രതി മകളെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് അമ്മ നൽകിയ പരാതിയിൽ പറയുന്നു.
ലഖ്നൗ: ഉത്തർപ്രദേശിലെ ബഹറിച്ച് ജില്ലയിൽ പതിമൂന്ന് വയസ്സുള്ള പെൺകുട്ടിയെ പിതാവ് ബലാത്സംഗത്തിനിരയാക്കിയതായി റിപ്പോർട്ട്. സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയെത്തുടർന്നാണ് ഞായറാഴ്ച ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വെളിപ്പെടുത്തി. മദ്യപിച്ചെത്തിയ പ്രതി മകളെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് അമ്മ നൽകിയ പരാതിയിൽ പറയുന്നു.
പെൺകുട്ടി ഉറക്കെ നിലവിളിച്ചതിനെ തുടർന്ന് കുടുംബാംഗങ്ങളും അയൽക്കാരും ഓടിയെത്തി രക്ഷിക്കുകയായിരുന്നു. ഇതിന് മുമ്പും മകൾക്ക് നേരെ ഇയാൾ ലൈംഗികാതിക്രമത്തിന് ശ്രമിച്ചിരുന്നതായി അമ്മ പൊലീസിനോട് വെളിപ്പെടുത്തി. പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.