കഠിനംകുളം കൂട്ടബലാത്സംഗ ശ്രമം: തലേദിവസം ഭർത്താവ് പണം വാങ്ങിയെന്ന് യുവതിയുടെ മൊഴി
വീട്ടുടമയില്‍ നിന്ന് പണം വാങ്ങുന്നത് കണ്ടെന്നാണ് യുവതിയുടെ മൊഴി. പീഡനത്തിന് മുമ്പ് യുവതിക്ക് മദ്യം നൽകുമ്പോൾ മറ്റ് പ്രതികൾ വീട്ടുടമയുടെ വീട്ടിന് പരിസരത്തുണ്ടായിരുന്നു.
തിരുവനന്തപുരം: കഠിനംകുളം പീഡനത്തില്‍ ഭര്‍ത്താവിനെതിരെ യുവതിയുടെ മൊഴി. കൂട്ടബലാത്സംഗ ശ്രമം നടന്നത്തിന്‍റെ തലേദിവസം ഭര്‍ത്താവ് പണം വാങ്ങിയിരുന്നുവെന്ന് യുവതി പൊലീസിനോട് വെളിപ്പെടുത്തി. വീട്ടുടമ രാജനില്‍ നിന്ന് പണം വാങ്ങുന്നത് കണ്ടുവെന്നാണ് യുവതി മൊഴി നല്‍കിയത്. പീഡനത്തിന് മുമ്പ് യുവതിക്ക് മദ്യം നൽകുമ്പോൾ മറ്റ് പ്രതികൾ പുതുക്കുറുച്ചിയിലെ രാജൻ്റ വീട്ടിന് പരിസരത്തുണ്ടായിരുന്നു.
ഭർത്താവിന്‍റെ വീട്ടിൽ താമസിക്കുകയായിരുന്ന യുവതിയെ ഇന്നലെ വൈകിട്ട് നാലരയോടെ വാഹനത്തിൽ കയറ്റി മറ്റൊരിടത്ത് കൊണ്ടുപോയ ശേഷമാണ് പീഡിപ്പിച്ചത്. ഭർത്താവും ആറ് സുഹൃത്തുക്കളും ചേർന്നാണ് പീഡിപ്പിച്ചതെന്ന് യുവതി പൊലീസിന് മൊഴി നല്‍കി. ഭര്‍ത്താവ് നിർബന്ധിച്ചാണ് മദ്യം കുടിപ്പിച്ചത്. മദ്യം കഴിച്ച് ഉറങ്ങുകയായിരുന്ന യുവതിയെ പ്രതികളിലൊരാളാണ് വീട്ടിന് പുറത്തേക്ക് വിളിച്ച് കൊണ്ടുവന്നത്.
രണ്ടാമത്തെ മകന്‍ ഉറങ്ങി കിടങ്ങുകയായിരുന്നതിനാല്‍ മൂത്തമകനുമായാണ് യുവതി പുറത്തേക്ക് പോയത്. ഭർത്താവിനെ ഒരു സംഘം മർദ്ദിക്കുന്നുവെന്ന് പറഞ്ഞാണ് യുവതിയെ പ്രതികൾ ഓട്ടോയിൽ പിടിച്ചു കയറ്റി ആളൊഴിഞ്ഞ് സ്ഥലത്തേക്ക് കൊണ്ടുവന്നത്. പ്രതികള്‍ രണ്ട് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചെന്നും യുവതിയുടെ മൊഴില്‍ പറയുന്നു. മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികൾക്കെതിരെ മോഷണവും ചുമത്തുമെന്ന് പൊലീസ് പറഞ്ഞു.
Also Read: 'യുവതി പേടിച്ച് നിലവിളിയായിരുന്നു'; കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ രക്ഷിച്ച യുവാക്കൾ
കേസില്‍ യുവതിയുടെ ഭര്‍ത്താവടക്കം ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, പ്രധാന പ്രതി നൗഫൽ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. സ്ത്രീയെ കടത്തികൊണ്ട് പോയ ഓട്ടോയുടെ ഉടമ നൗഫലാണ്. പ്രതികൾ സഞ്ചരിച്ച ഓട്ടോ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. യുവതിക്കൊപ്പം ഉണ്ടായിരുന്ന മകനെ ഉപദ്രവിച്ചതിനാൽ പ്രതികള്‍ക്കെതിരെ മറ്റ് വകുപ്പുകള്‍ക്ക് പുറമേ പോക്സോയും ചുമത്തും. സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.
Also Read: കഠിനംകുളം കൂട്ടബലാത്സംഗം: ഭര്‍ത്താവ് അടക്കം 6 പേര്‍ കസ്റ്റഡിയിൽ, പോക്സോ ചുമത്തും