Asianet News MalayalamAsianet News Malayalam

നയതന്ത്ര ബാഗിലൂടെ കഴിഞ്ഞ ജൂണിൽ എത്തിച്ച 27 കിലോ സ്വർണം കാണാനില്ല

ഒന്നാം പ്രതി സരിത്തിനെ ചോദ്യം ചെയ്തതിൽ നിന്നാണ് കസ്റ്റംസിന് സുപ്രധാന വിവരങ്ങൾ കിട്ടിയത്. ഇക്കഴി‍‌ഞ്ഞ ജൂൺ 24, 26 തീയതികളാണ് യുഎഇ കോൺസുലേറ്റിന്‍റെ പേരിലുളള നയതന്ത്ര ബാഗ് വഴി സ്വർണം കടത്തിയത്.

kerala gold smuggling 24 kilo smuggled gold missing
Author
Thiruvananthapuram, First Published Jul 15, 2020, 12:01 AM IST

കൊച്ചി: സ്വർണക്കടത്തിൽ നയതന്ത്ര ബാഗിലൂടെ കഴിഞ്ഞ ജൂണിൽ എത്തിച്ച 27 കിലോ സ്വർണം കാണാനില്ല. പണം മുടക്കിയ തനിക്ക് സ്വർണം കിട്ടിയില്ലെന്നാണ് അറസ്റ്റിലായ റമീസ് അന്വേഷസംഘത്തോട് പറഞ്ഞത്. ഇതിനിടെ മൂന്നാം പ്രതി ദുബായിൽക്കഴിയുന്ന ഫാസിൽ ഫരീദിനെതിരെ എൻ ഐ എ കോടതി ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ചു.

ഒന്നാം പ്രതി സരിത്തിനെ ചോദ്യം ചെയ്തതിൽ നിന്നാണ് കസ്റ്റംസിന് സുപ്രധാന വിവരങ്ങൾ കിട്ടിയത്. ഇക്കഴി‍‌ഞ്ഞ ജൂൺ 24, 26 തീയതികളാണ് യുഎഇ കോൺസുലേറ്റിന്‍റെ പേരിലുളള നയതന്ത്ര ബാഗ് വഴി സ്വർണം കടത്തിയത്. 18 കിലോയും 9 കിയോലും വീതമുളള ബാഗുകളാണ് എത്തിയത്. കോൺസുലേറ്റിലെ അറ്റാഷേയുടെ പേരിലാണ് നയതന്ത്ര ബാഗ് എത്തിയതെന്നും മൊഴിയിലുണ്ട്. 

സരിത് കൈപ്പറ്റി പുറത്തെത്തിച്ച ബാഗ് മലപ്പുറം സ്വദേശി സന്ദീപിന് കൈമാറി. താനും സ്വപ്നയും സന്ദീപും ചേർന്നാണ് ഈ ഇടപാടുകൾക്ക് ചുക്കാൻ പിടിച്ചതെന്നും മൊഴിയിലുണ്ട്. കൊണ്ടുവന്ന സ്വർണം മലപ്പുറം സ്വദേശി റമീസിന് കൈമാറിയെന്നായിരുന്നു സന്ദീപ് അറിയിച്ചത്. എന്നാൽ കൊണ്ടുവന്ന സ്വർണം തനിക്ക് കിട്ടിയിട്ടില്ലെന്നാണ് റമീസ് കസ്റ്റംസിനോട് ആവർത്തിച്ചത്.

ഈ സാഹചര്യത്തിൽ സ്വർണം കണ്ടെത്താൻ കസ്റ്റംസും എൻ ഐ എയും ശ്രമ തുടങ്ങി. ബംഗലൂരിവിൽ വെച്ച് സന്ദീപ് നായരെ പിടികൂടിയപ്പോഴാണ് ബാഗ് കസ്റ്റഡിയിലെടുത്തത്. നിർണായക രേഖകൾ അടങ്ങിയ ബാഗ് കോടതി മുന്പാതെ തുറന്ന് പരിശോധിക്കണമെന്നാണ് എൻ ഐ എയുടെ ആവശ്യം. 

ദുബായിൽക്കഴിയുന്ന ഫാസിൽ ഫരീദിനെ നാട്ടിലെത്തിക്കുന്നതിനുളള നടപടിക്രമങ്ങളുടെ ഭാഗമായാണ് എൻ ഐ എ ജാമ്യമില്ലാ വാറന്‍റിന് കോടതിയെ സമീപിച്ചത്. 

Follow Us:
Download App:
  • android
  • ios