രണ്ടാനച്ഛൻ കഴിഞ്ഞ 3 മാസത്തോളമായി കുട്ടിയെ മർദിക്കുന്നുവെന്നാണ് വിവരം. കുട്ടിയുടെ പിതാവും ഇത് സംബന്ധിച്ച് മൊഴി നൽകിയിട്ടുണ്ട്. കുട്ടിയുടെ പിതാവും മാതാവും വിവാഹമോചിതരായിട്ട് 3 വർഷമായി. രണ്ടാനച്ഛനൊപ്പമാണ് 3 കുട്ടികളും അമ്മയം താമസിക്കുന്നത്.

കാസർകോഡ്: കാസർകോട് ആറ് വയസുകാരന് രണ്ടാനച്ഛൻ്റെ ക്രൂര മർദ്ദനം. മർദ്ദിക്കുന്ന ദൃശ്യങ്ങൾ പകർത്തി അയൽവാസി, പൊലീസിന് കൈമാറിയതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. രണ്ടാനച്ഛനായ ഷൗക്കത്തലിയെ വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാനച്ഛൻ തന്നേയും നിരന്തരം മർദിക്കാറുണ്ടെന്ന് 13 വയസുകാരനായ മൂത്ത കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കാസർകോട്ട് ആറ് വയസുകാരന് ഏൽക്കേണ്ടി വന്നത് ക്രൂര മർദ്ദനം. മുടിക്ക് കുത്തിപ്പിടിച്ച് രണ്ടാനച്ഛൻ നിരന്തരം മർദ്ദിക്കുകയായിരുന്നു. അയൽവാസി മർദന ദൃശ്യങ്ങൾ പകർത്തി പൊലീസിന് കൈമാറിയതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. രണ്ടാനച്ഛനായ ഷൗക്കത്തലിയെ വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ പിതാവും മാതാവും മൂന്നുവർഷം മുമ്പ് വിവാഹമോചിതരായിരുന്നു. കോടതി നിർദേശ പ്രകാരം നാലുമാസം മുമ്പാണ് മൂന്നു കുട്ടികൾ മാതാവിനൊപ്പം താമസിക്കാൻ തുടങ്ങിയത്. മൂന്ന് മാസമായി മർദനം തുടരുന്നുവെന്നും രണ്ടാനഛൻ ലഹരിക്ക് അടിമയാണെന്നും കുട്ടികളുടെ പിതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

രണ്ടാനഛൻ തന്നെയും നിരന്തരം മർദിക്കാറുണ്ടെന്ന് മൂത്ത കുട്ടിയും വെളിപ്പെടുത്തി. ചവിട്ടുകയും മുടി പിടിച്ച് വലിക്കുകയും ഐസ് കട്ട വച്ച് മുഖത്ത് കുത്തുകയും ചെയ്തെന്നും 13 വയസുകാരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മർദ്ദനമേറ്റ ആറു വയസ്സുകാരൻ ചികിത്സയിലാണ്. രണ്ടാനച്ഛനായ ഷൗക്കത്തലിയെ കോടതി റിമാൻ്റ് ചെയ്തു.