Asianet News MalayalamAsianet News Malayalam

മലപ്പുറത്തെ കോട്ടകൾ ഇളകുന്നോ? തിരൂരിലും മഞ്ചേരിയിലും കടുത്ത മത്സരം കാഴ്ചവെച്ച് എൽഡിഎഫ്

കോഴിക്കോട് സർവകലാശാല വൈസ് ചാൻസലറായിരുന്ന ഡോ എ അബ്ദുൾ സലാമിന്റെ സ്ഥാനാർത്ഥിത്വമാണ് തിരൂരിലെ പ്രത്യേകത

Kerala Assembly election 2021 tirur Manjeri tight fight Asianet news C Fore post poll survey result
Author
Tirur, First Published Apr 30, 2021, 9:33 PM IST

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന്റെ ഉറച്ച കോട്ടകളാണ് മലപ്പുറത്തെ ഭൂരിഭാഗം മണ്ഡലങ്ങളും. അതിൽ തന്നെ എക്കാലവും മുസ്ലിം ലീഗ്, കോൺഗ്രസ് സ്ഥാനാർത്ഥികളെ മാത്രം വിജയിപ്പിച്ച ചരിത്രമാണ് മഞ്ചേരിക്ക്. 2006 ൽ സിപിഎമ്മിന്റെ പിപി അബ്ദുള്ളക്കുട്ടി ജയിച്ചതൊഴിച്ചാൽ അതിന് മുൻപോ ശേഷമോ തിരൂരും മുസ്ലിം ലീഗിനെ കൈവിട്ടിരുന്നില്ല. എന്നാൽ 2021 ൽ ഈ സീറ്റുകളിൽ വീറുറ്റ പോരാട്ടമാണ് ഇടതുമുന്നണി കാഴ്ചവെച്ചതെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് - സീ ഫോർ പോസ്റ്റ് പോൾ സർവേ ഫലം.

കോഴിക്കോട് സർവകലാശാല വൈസ് ചാൻസലറായിരുന്ന ഡോ എ അബ്ദുൾ സലാമിന്റെ സ്ഥാനാർത്ഥിത്വമാണ് തിരൂരിലെ പ്രത്യേകത. ബിജെപി നയിക്കുന്ന എൻഡിഎയുടെ സ്ഥാനാർത്ഥിയാണ് ഇദ്ദേഹം. സിറ്റിങ് എംഎൽഎ സി മമ്മൂട്ടിക്ക് പകരം കുറുക്കോലി മൊയ്തീനെയാണ് മുസ്ലിം ലീഗ് രംഗത്തിറക്കിയത്. കഴിഞ്ഞ തവണ മമ്മൂട്ടിക്കെതിരെ മത്സരിച്ച് തോറ്റ ഗഫൂ‍ർ പി ലില്ലിസാണ് ഇടതുമുന്നണി സ്ഥാനാർത്ഥി. മണ്ഡലത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിലാണ് ശക്തമായ മത്സരം പ്രവചിക്കപ്പെടുന്നത്. എങ്കിലും നേരിയ മേൽക്കൈ യുഡിഎഫ് സ്ഥാനാർത്ഥിക്കുണ്ടെന്നും സർവേ ഫലം വ്യക്തമാക്കുന്നു.

മഞ്ചേരി എക്കാലവും യുഡിഎഫിന് ഒപ്പം നിന്ന മണ്ഡലമാണ്. 2011 ൽ ഇവിടെ 29000 വോട്ടിനും 2016 ൽ 19000 വോട്ടിനുമാണ് ഇവിടെ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി എം ഉമ്മർ വിജയിച്ചത്. ഇക്കുറി ഉമ്മറിന് പകരം അഡ്വ യുഎ ലത്തീഫാണ് യുഡിഎഫ് സ്ഥാനാർത്ഥി. സിപിഐയുടെ ഡിബോണ നാസറാണ് ഇടതുമുന്നണിക്ക് വേണ്ടി മത്സരരംഗത്ത് ഇറങ്ങിയത്. പിആ‍ റാഷ്മിൽനാഥാണ് ഇവിടെ എൻഡിഎക്ക് വേണ്ടി മത്സരിക്കുന്നത്. ശക്തമായ മത്സരമാണെന്ന് പറയുമ്പോഴും മണ്ഡലം യുഡിഎഫിനെ കൈവിടുമെന്ന് സർവേ പറയുന്നില്ല. നേരിയ മേൽക്കൈ യുഎ ലത്തീഫിന് തന്നെയാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോർ സർവേ ഫലം പറയുന്നു.

Follow Us:
Download App:
  • android
  • ios