Asianet News MalayalamAsianet News Malayalam

താമരശ്ശേരി ബിഷപ്പുമായി മുസ്ലിം ലീഗ് നേതാക്കളുടെ കൂടിക്കാഴ്ച; തിരുവമ്പാടിയിലെ സ്ഥാനാർത്ഥിത്വം വിഷയം

തിരുവമ്പാടിയിൽ ലീഗ് സ്ഥാനാർത്ഥിക്ക് പിന്തുണ ആവശ്യപ്പെട്ടാണ് കൂടിക്കാഴ്ച. ഇവിടെ ക്രിസ്ത്യൻ സ്ഥാനാർത്ഥി വേണമെന്നതാണ് സഭയുടെ ആവശ്യം.

muslim league leaders meet thamarassery bishop discussion on thiruvambadi seat
Author
Calicut, First Published Feb 28, 2021, 11:14 AM IST

കോഴിക്കോട്: താമരശ്ശേരി ബിഷപ്പുമായി മുസ്ലിം ലീഗ് നേതാക്കൾ കൂടിക്കാഴ്ച നടത്തുന്നു. പി കെ കുഞ്ഞാലിക്കുട്ടിയും എം കെ മുനീറും ഇ ടി മുഹമ്മദ് ബഷീറുമാണ് ബിഷപ്  മാർ റെമിജിയസ് ഇഞ്ചനാനിയിലുമായി കൂടിക്കാഴ്ച നടത്തുന്നത്. തിരുവമ്പാടിയിൽ ലീഗ് സ്ഥാനാർത്ഥിക്ക് പിന്തുണ ആവശ്യപ്പെട്ടാണ് കൂടിക്കാഴ്ച. ഇവിടെ ക്രിസ്ത്യൻ സ്ഥാനാർത്ഥി വേണമെന്നതാണ് സഭയുടെ ആവശ്യം.

തിരുവമ്പാടി മുസ്ലീം ലീ​ഗിന്റെ സീറ്റാണ്. അവിടെ കഴിഞ്ഞ തവണ മുസ്ലീം ലീ​ഗ് സ്ഥാനാർത്ഥി തോറ്റു പോയിരുന്നു. അതിനു കാരണം സഭയുടെ അതൃപ്തിയാണെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. ഇത്തവണയും ലീ​ഗ് സ്ഥാനാർത്ഥിയെ തന്നെയാണ് നിർത്തുന്നത്. ഈ സാഹചര്യത്തിലാണ് സഭയുടെ അതൃപ്തി നീക്കാനാകുമോ എന്ന് അറിയാൻ കുഞ്ഞാലിക്കുട്ടിയും മുനീറും ഇ ടിയും ബിഷപ്പിനെ കാണുന്നത്. എന്നാൽ, താമരശ്ശേരി സഭാ വിശ്വാസികൾ ഏറെയുള്ള സ്ഥലമാണെന്നും അതുകൊണ്ട് സഭയിൽ നിന്നൊരാൾ മത്സരിക്കണമെന്നുമുള്ള ഉറച്ച നിലപാടിലാണ് സഭ. ഇക്കാര്യം കോൺ​ഗ്രസിനെയും അവർ അറിയിച്ചിരുന്നു. 

ലീ​ഗിനെ സംബന്ധിച്ചിടത്തോളം ആ സീറ്റ് വിട്ടുകൊടുക്കാൻ കഴിയില്ല. കാലങ്ങളായി ലീ​ഗ് മത്സരിക്കുന്ന സീറ്റാണ് അതെന്നാണ് നിലപാട്. മൂന്നോ നാലോ പേരുകൾ അടങ്ങുന്ന പട്ടികയും ലീ​ഗ് ഇതിനോടകം തയ്യാറാക്കിക്കഴിഞ്ഞു. 

Follow Us:
Download App:
  • android
  • ios