ഈ വിജയത്തിന് ഒരു പ്രത്യേകത കൂടിയുണ്ട് . നിലവിലുള്ള ഒരു "സൂപ്പർ " വിശേഷങ്ങളുടേയും പിൻ ബലമില്ലാതെയാണ് ജൂഡ് ആന്റണി എന്ന സംവിധായകന്റെ നേതൃത്വത്തിൽ ഈ ചിത്രം വിജയം
കൊച്ചി: 2018 ന്‍റെ വന്‍ വിജയത്തില്‍ സന്തോഷം രേഖപ്പെടുത്തി നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് ബാലചന്ദ്ര മേനോന്‍ 2018 ചലച്ചിത്രത്തിന്‍റെ നിര്‍മ്മാതാവ് വേണു കുന്നപ്പള്ളിയെ അഭിനന്ദിക്കുന്നത്. മലയാള സിനിമയിലെ 'ലഹരി ' സംബന്ധിയായ തകൃതി ചർച്ചകൾക്കിടയിൽ ഒരു സെക്കന്റിലെങ്കിലും 2018 ചലച്ചിത്രത്തിന്‍റെ വിജയത്തിന്റെ മധുരം ഒന്ന് ഓർക്കേണ്ടതും അയവിറക്കേണ്ടതും ഓരോ മലയാളിയുടെയും കടമയാണെന്ന് ബാലചന്ദ്ര മേനോന്‍ പറയുന്നു.
ഈ വിജയത്തിന് ഒരു പ്രത്യേകത കൂടിയുണ്ട് . നിലവിലുള്ള ഒരു "സൂപ്പർ " വിശേഷങ്ങളുടേയും പിൻ ബലമില്ലാതെയാണ് ജൂഡ് ആന്റണി എന്ന സംവിധായകന്റെ നേതൃത്വത്തിൽ ഈ ചിത്രം വിജയം നേടിയത് എന്നും ബാലചന്ദ്ര മേനോന്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം
"NOTHING SUCCEEDS LIKE SUCCESS" എന്ന് പറയാറുള്ളത് വളരെ അർത്ഥവത്താണ് . അതോടൊപ്പം ഓർക്കേണ്ട മറ്റൊന്നാണ് "SUCCESS MUST BE ENJOYED & SHARED " എന്ന് പറയുന്നതും .
മലയാളസിനിമയിൽ ഇന്നിതുവരെ ആർക്കും സാധ്യമാകാത്ത ഒരു അപൂർവ്വ ... അസുലഭ വിജയം വേണു കുന്നപ്പിള്ളി എന്ന നിർമ്മാതാവ് നേടിയിരിക്കുന്നു ....
മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പ്രദർശന വിജയം (എണ്ണത്തിലും വണ്ണത്തിലും !) നേടിയ ചിത്രം എന്ന ബഹുമതിക്ക് 2018 അർഹമായിരിക്കുന്നു . മലയാള സിനിമയിലെ 'ലഹരി ' സംബന്ധിയായ തകൃതി ചർച്ചകൾക്കിടയിൽ ഒരു സെക്കന്റിലെങ്കിലും ആ വിജയത്തിന്റെ മധുരം ഒന്ന് ഓർക്കേണ്ടതും അയവിറക്കേണ്ടതും ഓരോ മലയാളിയുടെയും കടമയാണെന്ന് കരുതുന്നു .
വേണുവിന്റെ ഈ വിജയത്തിന് ഒരു പ്രത്യേകത കൂടിയുണ്ട് . നിലവിലുള്ള ഒരു "സൂപ്പർ " വിശേഷങ്ങളുടേയും പിൻ ബലമില്ലാതെയാണ് ജൂഡ് ആന്റണി എന്ന സംവിധായകന്റെ നേതൃത്വത്തിൽ ഈ ചിത്രം വിജയം നേടിയത് ...
ഇതിനു മുൻപ് വേണു തന്നെ മലയാളിക്ക് സമ്മാനിച്ച മാളികപ്പുറത്തിനും "സൂപ്പർ" വിശേഷണങ്ങൾ ഒന്നുമില്ലാതെയായിരുന്നു വിജയം എന്നതും ഓർക്കുക ...
ശ്രദ്ധേയമായ കാര്യം .....സിനിമ കാണുന്ന ശീലം , തിയേറ്ററിൽ വരുന്ന സ്വഭാവം, മലയാളി പാടെ ഉപേക്ഷിച്ചോ എന്ന് സംശയിച്ചു തുടങ്ങിയ സമയം ....അറിവിലുള്ള പല തീയേറ്ററുകളും പൂട്ടുമോ എന്നു ഭയന്നിരുന്ന അവസ്ഥ ....അപ്പോഴാണ് ഒരു നിർമ്മാതാവിന്റെ രണ്ടു പടങ്ങൾ അടുപ്പിച്ചു വന്നു കൊട്ടകയിലേക്കു ജനപ്രളയം ഉണ്ടാക്കി മലയാളീ പ്രേക്ഷകർക്ക് ആത്‌മ വിശ്വാസം നൽകിയിരിക്കുന്നത് .
ഇതിനു ഒരു സ്പെഷ്യൽ കൈയ്യടി എക്സ്ട്രാ ....
ഞാൻ അടുത്ത കാലത്താണ് വേണുവിനെ പരിചയപ്പെടുന്നത് . വേണു എഴുതിയ ഒരു കഥയായിരുന്നു അതിന്റെ തുടക്കം .അപ്പോൾ തിയേറ്ററുകളിൽ ശ്മശാന മൂകത തളം കെട്ടിക്കിടക്കുന്ന സമയം . ഒന്ന് രണ്ടു സിനിമകൾ കാണാൻ തിയേറ്ററിൽ പോയപ്പോൾ , ആ മൂകതയും ശൂന്യതയും കണ്ടപ്പോൾ എന്റെ മനസ്സ് വ്യാകുലപ്പെട്ടു . എന്റെ കാര്യം നിസ്സാരവും , ഏപ്രിൽ 18 മൊക്കെ ഓടിയിരുന്നപ്പോൾ തിയേറ്ററിനുള്ളിൽ കുടുംബസദസ്സുകളുടെ മേളമായിരുന്നു ...അപ്പൂപ്പന്മാരും അമ്മൂമ്മമാരും കൈകോർത്തു പിടിച്ചു വരുന്നത് കൺ കുളിർക്കെ ഞാൻ കണ്ടിരുന്നു . കുഞ്ഞു കുട്ടികളുടെ കരച്ചിലും ഇക്കിളിച്ചിരികളും തിയേറ്ററിൽ ഓളമായിരുന്നു .. ഒരു നീണ്ട ഇടവേളയ്ക്കു ശേഷം അവരെ ഞാൻ കണ്ടത് 'മാളികപ്പുറം " എന്ന സിനിമ റിലീസ് ആയപ്പോഴാണ് . ഇപ്പോൾ "2018 " ഉം തിയേറ്ററുകൾ സമ്പന്നമാക്കുന്നു ...
മിസ്റ്റർ വേണു , നിങ്ങൾ ഒരു വലിയ കാര്യമാണ് ഞങ്ങളെപ്പോലുള്ള ചലച്ചിത്രപ്രവർത്തകർക്കായി നിവ്വഹിച്ചതു് . "പടം ഇറങ്ങി ആളില്ലാത്തത് കൊണ്ട് ഷോ നടന്നില്ല " എന്ന ദുരവസ്ഥയെ മലയാള സിനിമ നേരിട്ടുകൊണ്ടിരുന്ന ഒരു സാഹചര്യത്തിലാണ് "പ്രേക്ഷകന് ഇഷ്ട്ടപ്പെട്ടതു കൊടുത്താൽ അവൻ പടയോടെ തിയേറ്ററിൽ വരും " എന്ന് നിങ്ങൾ തെളിയിച്ചിരിക്കുന്നത് .
അത് " കാര്യം നിസ്സാരമല്ല ..."
"CONGRATULATIONS MR VENU !!"
ഒപ്പം ഈ ചിത്രത്തിന്റെ വിജയശില്പികളേവരെയും ഞാൻ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു !!!
ലിയോയും ക്യാപ്റ്റന്‍ മില്ലെറും ഒന്നിച്ച്: ധനുഷ് വിജയ് ക്ലാഷ് വരുന്നു.!
150 കോടി ക്ലബ്ബിലേക്ക് മോളിവുഡ്! റെക്കോര്‍ഡ് നേട്ടത്തില്‍ '2018'
