‘Being a cinematographer s kid and being a star kid are two different things’ says Actress Malavika Mohanan. താനൊരു സ്റ്റാർ കിഡ് അല്ലെന്നും, സിനിമാ ലോകവുമായി ബന്ധമില്ലാതെയാണ് വളർന്നതെന്നും മാളവിക മോഹനൻ പറയുന്നു.
ഛായാഗ്രാഹകൻ അഴകപ്പൻ ആദ്യമായി സംവിധാനം ചെയ്ത പട്ടം പോലെ എന്ന ചിത്രത്തിലൂടെ ദുൽഖറിന്റെ നായികയായി അരങ്ങേറ്റം കുറിച്ച് താരമാണ് മാളവിക മോഹനൻ. പ്രശസ്ത ഛായാഗ്രാഹകൻ കെ.യു മോഹനന്റെ മകൾ കൂടിയായ മാളവിക ഇന്ന് മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവമാണ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഹൃദയപൂർവ്വം എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പമെത്തിയ മാളവികയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. മാരുതി സംവിധാനം ചെയ്ത രാജാ സാബിൽ പ്രഭാസിന്റെ നായികയായി മാളവിക എത്തിയിരുന്നു.
ഇപ്പോഴിതാ അച്ഛന്റെ സിനിമാബന്ധം തന്റെ കരിയറിനെ സ്വാധീനിച്ചിട്ടില്ലെന്ന് പറയുകയാണ് മാളവിക.താൻ ഒരു സ്റ്റാർ കിഡ് ആയിരുന്നില്ലെന്നും എന്നാൽ താൻ ചെറുപ്പം മുതലേ ഇന്‍ഡസ്ട്രിയുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് ആളുകള്‍ കരുതുന്നതെന്നുമാണ് മാളവിക പറയുന്നത്. ഉപജീവനത്തിനായി അച്ഛൻ ജോലി ചെയ്യുമ്പോഴും തങ്ങളുടെ ജീവിതം ഇൻഡസ്ട്രിയിൽ നിന്ന് അകലെയായിരുന്നുവെന്ന് പറഞ്ഞ മാളവിക തനിക്ക് ഡോക്യുമെന്ററി ഫിലിംമേക്കറാവാൻ ആഗ്രഹമുണ്ടായിരുന്നതായും കൂട്ടിച്ചേർത്തു.
"മൂന്നോ നാലോ തവണ ഞാന്‍ അച്ഛനെ സെറ്റിൽ സന്ദര്‍ശിച്ചിട്ടുണ്ടാകും. ഞാന്‍ ഒരു ഇന്‍ഡസ്ട്രി കിഡ് അല്ല, വളര്‍ന്നുവരുമ്പോള്‍ ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള ആളുകളുമായി ഞാന്‍ ഒരിക്കലും ഇടപഴകിയിട്ടില്ല. എന്റെ അച്ഛന്‍ ജോലി ചെയ്യുമായിരുന്നു, പക്ഷേ ഞങ്ങളുടെ ജീവിതം ഇന്‍ഡസ്ട്രിയില്‍ നിന്ന് വളരെ അകലെയായിരുന്നു ചെറുപ്പം മുതലേ ഞാന്‍ ഇന്‍ഡസ്ട്രിയുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് ആളുകള്‍ കരുതുന്നത്. യാഥാര്‍ത്ഥ്യം എന്തെന്നാല്‍ ഞാന്‍ അവിടെ നിന്ന് വളരെ അകലെയാണ് വളര്‍ന്നത്. എന്റെ അച്ഛന്‍ ഉപജീവനത്തിനായി ജോലിചെയ്തു, കൂടാതെ ഒരു കലാകാരനെന്ന നിലയില്‍ അദ്ദേഹത്തിന് സിനിമാട്ടോഗ്രാഫിയില്‍ വലിയ താത്പര്യമുണ്ടായിരുന്നു. എന്നാല്‍ ഞാന്‍ അതിലൊന്നും ഭാഗമായിരുന്നില്ല. ഒരു സ്റ്റാര്‍ കിഡ് ആകുന്നതിന് തുല്യമല്ല അത്." മാളവിക പറയുന്നു. ഫിലിം ഫെയറിന് നൽകിയ അഭിമുഖത്തിലായിരുന്നു മാളവികയുടെ പ്രതികരണം.


