Actress Leona Lishoy about marriage, family, cinema and financial independence. വാർദ്ധക്യത്തിൽ സാമ്പത്തിക സ്വാതന്ത്ര്യം നേടേണ്ടതിൻ്റെ പ്രാധാന്യത്തെ കുറിച്ച് ലിയോണ ലിഷോയ് പറഞ്ഞ വാക്കുകൾ ചർച്ചയാവുന്നു.  

മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് ലിയോണ ലിഷോയ്. മായാനദി, ആന്മരിയ കലിപ്പിലാണ്, മറഡോണ തുടങ്ങീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ലിയോണ അണലി എന്ന പുതിയ വെബ് സീരീസിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മിഥുൻ മാനുവൽ തോമസാണ് വെബ് സീരീസ് സംവിധാനം ചെയ്യുന്നത്. കൂടത്തായി ജോളി കേസുമായി ബന്ധപ്പെട്ടാണ് വെബ് സീരീസ് ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ വിവാഹ ജീവിതത്ത കുറിച്ച് ലിയോണ പറഞ്ഞ വാക്കുളാണ് ചർച്ചയാവുന്നത്. സിനിമ ഇല്ലെങ്കിലും അടിപൊളിയായി ജീവിക്കണമെന്നും, മരിക്കുന്നത് വരെ അഭിനയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും പറഞ്ഞ ലിയോണ വിവാഹം ചെയ്തില്ലെങ്കിലും കുട്ടികളില്ലെങ്കിലും നോക്കാൻ ആളുണ്ടാകണമെന്നും കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

"സിനിമയില്ലെങ്കിലും നമ്മൾ അടിപൊളിയായി ജീവിക്കണം. അതായിരിക്കണം നമ്മുടെ മനോഭാവം. സിനിമ ഇന്ന് വരെ നാളെ പോകും. ചിലപ്പോൾ ഉണ്ടാകും. ചാകുന്നത് വരെ അഭിനയിക്കണമെന്ന് എനിക്ക് ആ​ഗ്രഹമാണ്. പക്ഷെ വയസാകുമ്പോൾ പെെസയെക്കുറിച്ച് ആലോചിച്ച് ജീവിക്കാൻ പാടില്ല. കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന പ്രായമാണെങ്കിലും സാമ്പത്തിക സ്വാതന്ത്രം വേണം. വിവാഹം ചെയ്തില്ലെങ്കിലും കുട്ടികളില്ലെങ്കിലും നോക്കാൻ ആളുണ്ടാകണം. എനിക്ക് ചുറ്റും ആളുകളുണ്ടാകും എന്നെനിക്ക് ഉറപ്പാണ്. അങ്ങനത്തെ ലക്ഷ്വറികളിൽ നമ്മൾ കുറച്ച് കൂടി വിശ്വസിക്കണം. അങ്ങനെയുള്ള ഏർണിം​ഗ് മാത്രമേ നിലനിൽക്കൂ." ലിയോണ പറയുന്നു.

‘ചിലരുടെ വിവാ​ഹ ജീവിതം കാണുമ്പോൾ സന്തോഷം തോന്നും’

"വിവാഹം ഓരോരുത്തരുടെയും തീരുമാനമാണ്. വളരെ പേഴ്സണലായ കാര്യമാണത്. ഞാൻ പാർട്ണർഷിപ്പിലും കംപാനിയൻഷിപ്പിലും വിശ്വസിക്കുന്നു. ചിലപ്പോൾ ഒറ്റയ്ക്കാണല്ലോ എന്നെനിക്ക് തോന്നും. പക്ഷെ എന്റെ പ്രായത്തിലുള്ള വിവാഹം ചെയ്ത ചില സ്ത്രീകളുടെ കാര്യം തോന്നുമ്പോൾ അവർ വിവാ​ഹം ചെയ്യരുതായിരുന്നെന്ന് തോന്നും. ചിലരുടെ വിവാ​ഹ ജീവിതം കാണുമ്പോൾ സന്തോഷം തോന്നും. പക്ഷെ വളരെ ക്ലോസ് ആയ ആളുകൾ വിവാ​​ഹം ചെയ്തത് കൊണ്ട് മാത്രം നേരിടുന്ന കാര്യങ്ങൾ അടുത്ത് നിന്ന് കാണുമ്പോൾ ഒരിക്കലും കല്യാണം കഴിക്കാൻ തോന്നുന്നില്ലെന്നും." ലിയോണ കൂട്ടിച്ചേർത്തു. മൈൽസ്റ്റോൺ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തിലായിരുന്നു ലിയോണയുടെ പ്രതികരണം.

YouTube video player