ചലച്ചിത്ര അക്കാദമിയില്‍ ഡപ്യൂട്ടി ഡയറക്ടറായിരിക്കെയാണ് സിനിമ മന്ത്രിയായ ഗണേഷ് കുമാറില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്ന് നടി സജിത മഠത്തിലിന്റെ വെളിപ്പെടുത്തല്‍
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയില് ഡപ്യൂട്ടി ഡയറക്ടരായിരിക്കെയാണ് സിനിമ മന്ത്രിയായ ഗണേഷ് കുമാറില് നിന്ന് മോശം അനുഭവം ഉണ്ടായെന്നാണ് നടി സജിത മഠത്തിലിന്റെ വെളിപ്പെടുത്തല്. നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെ താരസംഘടന തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട ചാനല് ചര്ച്ചയിലാണ് സജിത വെളിപ്പെടുത്തല് നടത്തിയിരിക്കുന്നത്.
അക്കാദമിയിലേക്ക് അപ്രതീക്ഷിതമായി ഗണേഷ് കുമാര് കടന്നുവന്നു, തനിക്കു മുകളില് സെക്രട്ടറി തലത്തിലുള്ളവര് ആശയവിനിമയം നടത്തുമെന്നായിരുന്നു തന്റെ പ്രതീക്ഷ. എന്നാല് അപ്രതീക്ഷിതമായി തന്നോട് അദേഹത്തിന്റെ ക്യാബിനിലേക്ക് ചെല്ലാന് ആവശ്യപ്പെട്ടു. ഇതേതുടര്ന്ന് താന് മന്ത്രിയുടെ സമീപത്തേക്ക് കടന്നുചെന്നപ്പോള് എല്ലാവരുടെയും മുന്നില് വെച്ച് പരസ്യമായി ശകാരിക്കുകയായിരുന്നു.
'ഞാന് വരുമ്പോള് നിങ്ങള് വിളിച്ചാല് മാത്രമേ വരൂ..' എന്ന് ചോദിച്ചായിരുന്നു ആക്ഷേപം. തനിക്കു വേണമെങ്കില് വനിതാ കമ്മീഷനില് പരാതിപ്പെടുകയോ മാധ്യമങ്ങളെ അറിയിക്കുകയോ ചെയ്യാമായിരുന്നു.
എന്നാല് സ്വകാര്യമായി തന്നെ ചീത്ത പറഞ്ഞിരുന്നുവെങ്കില് താന് അത് പുറത്ത് പറയുമായിരുന്നു. എന്നാല് ഒരു സംഘടനയെ മുഴുവന് ചീത്തപ്പേരിലെത്തിക്കുന്ന കാര്യമായതിനാല് അന്ന് മിണ്ടാതിരിക്കുകയായിരുന്നുവെന്നും സജിത കൂട്ടിച്ചേര്ക്കുന്നു.
