Asianet News MalayalamAsianet News Malayalam

നാഗാലാന്‍ഡ് വെടിവെപ്പ് വീണ്ടും ചര്‍ച്ചയാകുന്നു; എന്താണ് അന്ന് സംഭവിച്ചത്, എങ്ങനെയാണ് സൈനികര്‍ കുറ്റക്കാരായത്?

അതിദാരുണമായ സംഭവത്തിനാണ് വടക്കുകിഴക്കൻ സംസ്ഥാനമായ നാഗാലാൻഡ് 2021 ഡിസംബര്‍ 4 സാക്ഷിയായത്. വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ച് സൈന്യം നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ടത്  14 പേരാണ്. പിന്നാലെ നടന്ന സംഘർഷത്തില്‍  രണ്ട് ഗ്രാമീണര്‍ക്കും  ഒരു സൈനികനും ജീവന്‍ നഷ്ടപ്പെട്ടു. നാഗാലാൻഡിനെ സംഘർഷത്തിലേക്ക് തള്ളി വിട്ട  വെടിവെപ്പിൽ സംഭവിച്ചതെന്താണ്?.

nagaland firing 2021 explained
Author
Nagaland, First Published Jul 20, 2022, 10:36 AM IST

കുറ്റക്കാരെന്ന് കണ്ടെത്തിയ  മുപ്പത് സൈനികർക്ക് എതിരായ നടപടി നിർത്തിവെക്കാൻ സുപ്രീം കോടതി ഉത്തരവിട്ടതോടെ 2021ലെ നാഗാലാന്‍ഡ് വെടിവെപ്പ് വീണ്ടും വാര്‍ത്തകളിലേക്കെത്തുകയാണ്. കുറ്റക്കാരെന്ന് അന്വേഷണസംഘം കണ്ടെത്തിയ സൈനികരുടെ ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് കോടതിയുടെ ഉത്തരവ്.  സംഭവത്തിനിടെ കൊല്ലപ്പെട്ട സൈനികന്‍റെ മരണത്തെ കുറിച്ച് പ്രത്യേക സംഘം അന്വേഷിച്ചില്ലെന്നും കോടതി അഭിപ്രായപ്പെട്ടതോടെ, നാഗാലാന്‍ഡ് വെടിവെപ്പ് വീണ്ടും രാഷ്ട്രീയചര്‍ച്ചകളില്‍ സജീവമാകുമെന്നുറപ്പ്. 

എന്താണ് അന്ന് സംഭവിച്ചത്?

അതിദാരുണമായ സംഭവത്തിനാണ് വടക്കുകിഴക്കൻ സംസ്ഥാനമായ നാഗാലാൻഡ് 2021 ഡിസംബര്‍ 4 സാക്ഷിയായത്. വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ച് സൈന്യം നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ടത്  14 പേരാണ്. പിന്നാലെ നടന്ന സംഘർഷത്തില്‍  രണ്ട് ഗ്രാമീണര്‍ക്കും  ഒരു സൈനികനും ജീവന്‍ നഷ്ടപ്പെട്ടു. നാഗാലാൻഡിനെ സംഘർഷത്തിലേക്ക് തള്ളി വിട്ട മോൺ വെടിവെപ്പിൽ സംഭവിച്ചതെന്താണ്?.

nagaland firing 2021 explained

ശനിയാഴ്ച വൈകുന്നേരം നാല് മണി. മോൺ ജില്ലയിലെ തിരു ഗ്രാമം. കൽക്കരി ഖനിയിലെ ജോലി കഴിഞ്ഞ്  ഒരു പിക്കപ്പ് വാനില്‍ വീടുകളിലേക്ക് മടങ്ങുകയായിരുന്നു എട്ട് ഗ്രാമീണർ .   സൈന്യത്തിന്‍റെ 21 പാരാ സ്പെഷ്യല്‍ ഫോഴ്സിലെ സൈനികർ ഒരു ഓപ്പറേഷനിടെ ഇവർക്ക് നേരെ വെടിവെച്ചു.. വിഘടനവാദി സംഘടനയായഎന്‍എസ്സിഎന്‍ (കെ) യുടെ പ്രവർത്തകർ ആക്രമണത്തിനായി എത്തുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ വിവരത്തെ തുടർന്ന് നടത്തിയ ഓപ്പറേഷനിലായിരുന്നു സൈന്യം.  കലാപകാരികളാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു സൈന്യം  വെടിയുതിര്‍ത്തത് . വാഹനത്തിലുണ്ടായിരുന്ന ആറ് ഗ്രാമീണർ കൊല്ലപ്പെട്ടു.രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു. കോന്യാക്ക് ഗോത്രത്തില്‍ നിന്നുള്ളവരാണ്  കൊല്ലപ്പെട്ട ഗ്രാമീണർ.

വെടിയൊച്ച കേട്ട് എത്തിയ ഗ്രാമണീരും സൈന്യവും തമ്മിൽ പിന്നാലെ  വലിയ സംഘർഷം ഉണ്ടായി. സൈനിക വാഹനങ്ങൾ നാട്ടുകാർ തീയിട്ടു. സംഘർഷത്തിനിടെ സ്വയം പ്രതിരോധത്തിന് വെടിവെച്ചന്നൊണ് സൈന്യം പറയുന്നത്. വെടിയേറ്റ് ഏഴ് ഗ്രാമീണർ കൂടി കൊല്ലപ്പെട്ടു. ഒരു സൈനികനും മരിച്ചു. 

From Archives: സൈനികർക്കെതിരെ നടപടിയില്ലാതെ സഹായധനം സ്വീകരിക്കില്ല, നാഗാലാൻഡ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബം

കലാപത്തിലേക്ക് നീങ്ങി നാഗാലാന്‍ഡ്..

ഞായറാഴ്ച വൈകുന്നേരം മോണ്‍ ജില്ലയിലെ ആയിരത്തിലധികം സാധാരണക്കാര്‍ തെരുവിലിറങ്ങി. പ്രദേശത്തെ അസം റൈഫിള്‍സ് ക്യാമ്പുകള്‍ക്ക് നേരെ വലിയ ആക്രമണം അഴിച്ചുവിട്ടു. പ്രതിഷേധക്കാര്‍ സേനയുടെ സ്വത്തുവകകള്‍ തീയിട്ടു നശിപ്പിച്ചു. അതിനിടെ, സിവിലിയന്‍ ഗ്രൂപ്പുകളുടെ കലാപം മോണ്‍ ജില്ലയില്‍ നിന്ന് ട്യൂണ്‍സാങ് ജില്ലയിലേക്ക് വ്യാപിച്ചു. ട്യൂണ്‍സാങ് പട്ടണത്തിലെ ഏതാനും കടകള്‍ ഒരു കൂട്ടം ആളുകള്‍ ആഗ്നിക്കിരയാക്കി. ഈ സംഘർഷത്തിനിടെ രണ്ട് നാട്ടുകാർ കൂടി കൊല്ലപ്പെട്ടു. ഇതോടെ പ്രതിഷേധം കനത്തു. നാഗാ സംഘടനകൾ സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിച്ചു. പിന്തുണയുമായി വിഘടനവാദി സംഘടനകളും രംഗത്തെത്തി.

വിഘടനവാദികൾ ആക്രമണം നടത്താൻ എത്തുമെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനെ തുടർന്ന്  തെറ്റിദ്ധരിച്ച് ഗ്രാമീണര്‍ക്കുനേരെ വെടിവെച്ചെന്ന, സൈന്യത്തിന്‍റെ ഔദ്യോഗിക വിശദീകരണം പ്രതിഷേധം അണയ്ക്കാൻ പര്യാപ്തമായില്ല. പലയിടങ്ങളിലും പൊലീസിനും സൈന്യത്തിനും നേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞു. സംഭവത്തിൽ  വലിയ പ്രതിഷേധവുമായി രംഗത്തെത്തിയ നാഗാലാൻഡ് മുഖ്യമന്ത്രി ജനങ്ങളോട് സമാധാനം പാലിക്കണമെന്ന് ആഭ്യർത്ഥിച്ചു.  പിന്നാലെ സംസ്ഥാന സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. സൈന്യത്തിനെതിരെ പൊലീസ് സ്വമേധയാ  കേസ് എടുത്തു. 

nagaland firing 2021 explained

എഫ്ഐആര്‍ പറയുന്നത്...

യാതൊരു പ്രകോപനവും ഇല്ലാതെ ഗ്രാമീണര്‍ സഞ്ചരിച്ച വാഹനത്തിന് നേര്‍ക്ക് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് എഫ് ഐ ആറിൽ പറയുന്നത്. സൈന്യവും ആഭ്യന്തര അന്വേഷണം തുടങ്ങി. മേജർ ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നു അന്വേഷണ ചുമതല. ഇന്റലിജൻസ് വീഴ്ച്ച, പ്രദേശവാസികളുമായ നടന്ന സംഘർഷം അടക്കമുള്ള കാര്യങ്ങൾ സൈന്യം വ്യക്തമാക്കി.

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് കേന്ദ്രം പതിനൊന്ന് ലക്ഷവും നാഗാലാൻഡ് 5 ലക്ഷം രൂപയും സഹായധനം പ്രഖ്യാപിച്ചു. മോണിൽ   കൊല്ലപ്പെട്ട ഗ്രാമീണരുടെ  സംസ്കാരച്ചടങ്ങിൽ പങ്കെടുത്ത മുഖ്യമന്ത്രി നെയ്ഫിയു റിയോ  അഫ്സ്പാ നിയമം പിൻവലിക്കണമെന്ന്  ആവശ്യപ്പെട്ടു. 

Read Also; AFSPA : ഇന്ത്യൻ സൈന്യത്തിന് അഫ്‌സ്പ നിയമം നൽകുന്ന പരിരക്ഷ എന്താണ്?

വെടിവെപ്പ് പ്രതിപക്ഷം ആയുധമാക്കി...

സംഭവം പ്രതിപക്ഷം സംസ്ഥാന കേന്ദ്ര സർക്കാരുകൾക്ക് നേരെയുള്ള ആയുധമാക്കി. നിരപരാധികളെ കേന്ദ്രം കൂട്ടക്കൊല ചെയ്തെന്ന ആരോപണം പ്രതിപക്ഷം ശക്തമാക്കി. എന്താണ് സംഭവിച്ചതെന്ന് കേന്ദ്രം വിശദീകരിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയടക്കം ആവശ്യപ്പെട്ടു. പിന്നാലെ പാർലമെന്‍റിൽ പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു. ഇരുസഭകളും പ്രക്ഷുബ്ധമായി. 

ചര്‍ച്ചയാവശ്യപ്പെട്ട് ഇരുസഭകളിലും തുടര്‍ന്ന പ്രതിപക്ഷ ബഹളത്തിന് പിന്നാലെ നാഗാൻഡിലെ സാഹചര്യങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ വിശദീകരിച്ചു.. വിഘടനവാദിളെന്ന് തെറ്റിദ്ധരിച്ചാണ് വെടിവെച്ചതെന്നും  അന്വേഷണത്തിനായി എസ്.ഐ.ടി രൂപീകരിച്ചതായും ഒരുമാസത്തിനകം റിപ്പോര്‍ട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അമിത്ഷാ അറിയിച്ചു.

From Archives:  പ്രകോപനമില്ലാതെ സേന നേരിട്ട് വെടിവച്ചു; ചികിത്സയിൽ കഴിയുന്ന തൊഴിലാളി

അഫ്സ്പാ പിൻവലിക്കണമെന്നാവശ്യം  ശക്തമായി...

ഗ്രാമീണർ കൊല്ലപ്പെട്ട വെടിവെപ്പിന് പിന്നാലെ നാഗാലാൻഡിൽ അഫ്സ്പാ നിയമം പിൻവലിക്കണമെന്നാവശ്യവും  ശക്തമായി. ബി ജെ പി ഘടകകക്ഷി കൂടിയായ നാഗാലാൻഡ് സർക്കാരിന് നേതൃത്വം നൽകുന്ന  നാഗാ ലാൻഡ് പീപ്പിൾസ് ഫ്രണ്ടും പ്രതിഷേധം കടുപ്പിക്കുകയാണ്. നിയമം പിൻവലിക്കണമെന്ന് സംസ്ഥാന മന്ത്രിസഭയും കേന്ദ്രത്തോട് ആവശ്യപ്പെട്ടു. തങ്ങളുടെ ഗോത്രത്തിൽ പെട്ട അഞ്ച് പേരെ സൈന്യം വധിച്ചതോടെ ഭരണത്തിലടക്കം വലിയ പങ്കാളിത്തമുള്ള സംസ്ഥാനത്തെ പ്രബല ഗ്രോത്രവിഭാഗ സംഘടനയായ കൊന്യാക് യൂണിയനും അമർഷത്തിലായി. 'കുറ്റക്കാരായ സൈനികർക്കെതിരെ നടപടി എടുക്കുക, സായുധ സേന പ്രത്യകാധികാര നിയമം പിൻവലിക്കുക, അസം റൈഫിൾസിനെ മോൺ ജില്ലയിൽ നിന്ന് പിൻവലിക്കുക ഉൾപ്പെടെയുള്ള അഞ്ച് ആവശ്യങ്ങൾ കൊന്യാക് യൂണിയൻ സർക്കാരിന് മുന്നിൽ വച്ചിരിക്കുകയാണ്. 

nagaland firing 2021 explained

അന്വേഷണം, കുറ്റപത്രം സമര്‍പ്പിക്കല്‍..

പ്രത്യേക അന്വേഷണ സംഘമാണ് സംഭവത്തില്‍ 2022 ജൂണ്‍ 11ന്  30 സൈനികർക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. 50 സാക്ഷികളിൽ നിന്നടക്കം മൊഴി രേഖപ്പെടുത്തി പ്രാഥമിക കുറ്റപത്രം നൽകിയിരുന്നു. ഫോറൻസിക് പരിശോധനാ ഫലം ലഭിച്ചതോടെയാണ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നു അന്വേഷണത്തിന്റെ ചുമതല.

Follow Us:
Download App:
  • android
  • ios