Asianet News MalayalamAsianet News Malayalam

ഫുട്‌ബോള്‍ രാജാവിന് വിട! പെലെയുടെ സംസ്‌കാര ചടങ്ങുകളില്‍ വിതുമ്പി ആയിരങ്ങള്‍

കുടുംബാംഗങ്ങളും വിശിഷ്ട വ്യക്തികളും സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. വിലാപയാത്രയായിട്ടാണ് മൃതദേഹമെത്തിച്ചത്. കുടുംബ വീടിന് മുന്നിലൂടെ വിലാപയാത്ര കടന്നുപോകുന്നതിനിടെ വീടിന് മുന്നില്‍ അല്‍പനേരം വാഹനം നിര്‍ത്തി.

thousands bid farewell to football legend pele
Author
First Published Jan 4, 2023, 10:27 AM IST

ബ്രസീലിയ: ഇതിഹാസ താരം പെലെ നിത്യയില്‍. സംസ്‌കാര ചടങ്ങുകള്‍ സാന്റോസില്‍ നടന്നു. ബെല്‍മിറോ സ്റ്റേഡിയത്തില്‍ നിന്ന് സെമിത്തേരിയിലേക്ക് വിലാപ യാത്രയായാണ് മൃതദേഹം എത്തിച്ചത്. പതിനായിരങ്ങളാണ് പെലെയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തിയത്. ബ്രസീല്‍ പ്രസിഡന്റ ലുല ഡി സില്‍വയും ഫിഫ പ്രസിന്റ് ജിയാനി ഇന്‍ഫാന്റിനോയും സാന്റോസ് മൈതാനത്തെത്തി പെലെയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചിരുന്നു.

കുടുംബാംഗങ്ങളും വിശിഷ്ട വ്യക്തികളും സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. വിലാപയാത്രയായിട്ടാണ് മൃതദേഹമെത്തിച്ചത്. കുടുംബ വീടിന് മുന്നിലൂടെ വിലാപയാത്ര കടന്നുപോകുന്നതിനിടെ വീടിന് മുന്നില്‍ അല്‍പനേരം വാഹനം നിര്‍ത്തി. പെലെയുടെ അമ്മ ഇവിടെയാണ് താമസിക്കുന്നന്നത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അവര്‍ കിടപ്പിലാണ്. തിങ്കളാഴ്ച രാവിലെയാണ് പെലെയുടെ മൃതദേഹം സാന്റോസിലെത്തിച്ചത്. 

നാല് വിക്കറ്റോടെ അരങ്ങേറി മാവി; ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ടി20യില്‍ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം

ഫുട്‌ബോള്‍ ജീവിതത്തില്‍ 18 വര്‍ഷം കളിച്ച സാന്റോസ് ക്ലബ്ബിന്റെ മൈതാനത്ത് പൊതുദര്‍ശനത്തിന് അവസരമൊരുക്കിയിരുന്നു. 24 മണിക്കൂര്‍ നീണ്ട പൊതുദര്‍ശനത്തില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. ബ്രസീലിന്റെയും സാന്റോസ് എഫ്‌സിയുടേയും പതാകകള്‍കൊണ്ട് പൊതിഞ്ഞ പെട്ടിയില്‍ പെലെയുടെ ഭൗതികശരീരം കണ്ടപ്പോള്‍ പതിനായിരങ്ങളുടെ കണ്ഠമിടറി.

ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഒരു മാസമായി ആശുപത്രിയിലായിരുന്നു പെലെ. 82 വയസായിരുന്നു. കീമോതെറാപ്പിയോടും മരുന്നുകളോടും പ്രതികരിക്കാത്തതിനാല്‍ പെലെയെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയിരുന്നു. സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കാന്‍സര്‍ ബാധിതനായിരുന്നു. ബ്രസീലിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായ പെലെ അവരുടെ മൂന്ന് ലോകകപ്പ് വിജയങ്ങളില്‍(1958, 1962, 1970) നിര്‍ണായക സംഭാവന നല്‍കി. 92 മത്സരങ്ങളില്‍ 77 ഗോളാണ് ബ്രസീല്‍ കുപ്പായത്തില്‍ പെലെ നേടിയത്. 92 മത്സരങ്ങളില്‍ നിന്നായിരുന്നു ഈ നേട്ടം.

പതിനഞ്ചാം വയസ്സില്‍ സാന്റോസിലൂടെ ഫുട്‌ബോള്‍ ജീവിതത്തിന്റെ തുടക്കമിട്ട പെലെ 16 ആം വയസില്‍ ബ്രസീല്‍ ദേശീയ ടീമില്‍ എത്തി. മൂന്നു ലോകകപ്പുകള്‍ നേടിയ ഒരേയൊരു താരമായ പെലെക്ക് ഫിഫ നൂറ്റാണ്ടിന്റെ താരമെന്ന ബഹുമതി നല്‍കി ആദരിച്ചിരുന്നു. ഗോളുകളുടെ എണ്ണത്തില്‍ ഗിന്നസ് റെക്കോര്‍ഡും പെലെയ്ക്ക് സ്വന്തമാണ്. 14 ലോകകപ്പുകളില്‍ നിന്നുമായി 12 ഗോളുകളും 10അസിസ്റ്റുമാണ് പെലെ നേടിയത്. 

Follow Us:
Download App:
  • android
  • ios