Asianet News MalayalamAsianet News Malayalam

യൂറോ കപ്പ്: ഏറ്റവും വലിയ വെല്ലുവിളി ഏത് ടീമെന്ന് വ്യക്തമാക്കി ജർമൻ പരിശീലകന്‍

യൂറോ കപ്പിൽ ഇത്തവണ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ വമ്പൻ പോരാട്ടങ്ങളാണ്. നിലവിലെ ചാമ്പ്യൻമാരായ പോർച്ചുഗൽ, ലോക ചാമ്പ്യൻമാരായ ഫ്രാൻസ്, മുൻ ചാമ്പ്യൻമാരായ ജർമനി, ഹങ്കറി എന്നിവരാണ് ഗ്രൂപ്പ് എഫിൽ ഏറ്റുമുട്ടുന്നത്. 

UEFA Euro 2020 France is the toughest challenge says German coach Joachim Low
Author
Munich, First Published Jun 11, 2021, 10:03 AM IST

മ്യൂണിക്ക്: യൂറോ കപ്പ് ഫുട്ബോളില്‍ ഫ്രാൻസാണ് ഏറ്റവും വലിയ വെല്ലുവിളിയെന്ന് ജർമൻ കോച്ച് യോക്വിം ലോ. ജൂൺ 15ന് ഫ്രാൻസിനെതിരെയാണ് ജർമനിയുടെ ആദ്യ മത്സരം.

UEFA Euro 2020 France is the toughest challenge says German coach Joachim Low

യൂറോ കപ്പിൽ ഇത്തവണ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ വമ്പൻ പോരാട്ടങ്ങളാണ്. നിലവിലെ ചാമ്പ്യൻമാരായ പോർച്ചുഗൽ, ലോക ചാമ്പ്യൻമാരായ ഫ്രാൻസ്, മുൻ ചാമ്പ്യൻമാരായ ജർമനി, ഹങ്കറി എന്നിവരാണ് ഗ്രൂപ്പ് എഫിൽ ഏറ്റുമുട്ടുന്നത്. ജർമൻ കോച്ചായി അവസാന ടൂർണമെന്റിനിറങ്ങുന്ന യോക്വിം ലോയെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികൾ. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ എതിരാളികൾ ഫ്രാൻസ്. ലോക ചാമ്പ്യൻമാരെ മറികടക്കുക പ്രയാസമെന്ന് ജർമൻ കോച്ച് പറയുന്നു. 

'എതിരാളികൾക്കനുസരിച്ച് മാറാൻ കഴിയുന്ന കാര്യത്തിൽ ലോകത്തിലെ ഒന്നാം നമ്പർ ടീമാണ് ഫ്രാൻസ്. മികച്ച താരങ്ങളുള്ള ഫ്രാൻസിനെ മുൻകൂട്ടി വിലയിരുത്താൻ പ്രയാസമാണ്. പോർച്ചുഗലിന്റെ മുന്നേറ്റനിര വളരെ ശക്തം. ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും 2016 മുതൽ വളരെ ഉയർന്ന നിലവാരത്തിലാണ് കളിക്കുന്നത്. സമാന മികവുള്ള താരങ്ങളാണ് പോർച്ചുഗലിന്റെ കരുത്ത്. ഈ ടീമുകളെ നേരിടുമ്പോൾ തെറ്റുകൾ വരുത്താൻ കഴിയില്ല. ശ്രദ്ധ ഏറ്റവും ഉയർന്ന തലത്തിലല്ലെങ്കിൽ എതിരാളികൾ കരുണയില്ലാതെ ആക്രമിക്കും. പ്രതിരോധമാണ് ജർമനി കൂടുതൽ ശ്രദ്ധിക്കേണ്ടത്. മുന്നേറ്റനിരയുടെ കരുത്ത് നഷ്ടപ്പെടാതെ പ്രതിരോധം മെച്ചപ്പെടുത്തും' എന്നും യോക്വിം ലോ പറഞ്ഞു. 

UEFA Euro 2020 France is the toughest challenge says German coach Joachim Low

റോമില്‍ ഇന്ന് ഇറ്റലി-തുര്‍ക്കി മത്സരത്തോടെ യൂറോ കപ്പിന് കിക്കോഫാകും. ഒളിംപിക്‌ സ്റ്റേഡിയത്തില്‍ ഇന്ത്യൻ സമയം രാത്രി പന്ത്രണ്ടരയ്‌ക്കാണ് കളി തുടങ്ങുക. പതിനൊന്ന് വേദികളിലായി നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ 24 ടീമുകള്‍ കളത്തിലെത്തും. 2020ൽ നടക്കേണ്ടിയിരുന്ന യൂറോ കപ്പ് കൊവിഡ് കാരണം ഈ വർഷത്തേക്ക് മാറ്റിവയ്‌ക്കുകയായിരുന്നു. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അണിനിരക്കുന്ന പോർച്ചുഗലാണ് നിലവിലെ ചാമ്പ്യൻമാർ. 

അതിശക്തമായ ടീമിനെ തന്നെയാണ് ജര്‍മനി യൂറോയില്‍ ഇറക്കുന്നത്. 2014ല്‍ ലോകകപ്പ് കിരീടമുയര്‍ത്തിയ ടീമില്‍ അംഗമായ തോമസ് മുള്ളര്‍, മാറ്റ്‌സ് ഹമ്മല്‍സ് എന്നിവരെ തിരിച്ചുവിളിച്ചാണ് യോക്വിം ലോ 26 അംഗ സ്‌ക്വാഡ് പ്രഖ്യാപിച്ചത്. മാനുവൽ നോയർ, ജോഷ്വാ കിമ്മിച്ച്, ഇൽകായ് ഗുണ്ടോഗൻ, ടോണി ക്രൂസ്, തിമോ വെർണർ തുടങ്ങിയവർ ടീമിലുണ്ട്.

ജര്‍മന്‍ സ്‌ക്വാഡ്

Goalkeepers: Manuel Neuer (Bayern Munich), Kevin Trapp (Eintracht Frankfurt), Bernd Leno (Arsenal)

Defenders: Antonio Rüdiger (Chelsea), Mats Hummels (Borussia Dortmund), Matthias Ginter (Borussia Mönchengladbach), Niklas Süle (Bayern Munich), Emre Can (Borussia Dortmund), Lukas Klostermann (Leipzig), Robin Gosens (Atalanta), Robin Koch (Leeds), Christian Günter (Freiburg), Marcel Halstenberg (Leipzig)

Midfielders: Joshua Kimmich (Bayern Munich), lkay Gündoan (Manchester City), Thomas Müller (Bayern Munich), Kai Havertz (Chelsea), Toni Kroos (Real Madrid), Leon Goretzka (Bayern Munich), Jonas Hofmann (Borussia Mönchengladbach), Florian Neuhaus (Borussia Mönchengladbach)

Forwards: Serge Gnabry (Bayern Munich), Leroy Sane (Bayern Munich), Jamal Musiala (Bayern Munich), Kevin Volland (Monaco), Timo Werner (Chelsea).

Read More: ഇനി യൂറോ ആരവം; തുര്‍ക്കി- ഇറ്റലി കിക്കോഫ് രാത്രി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios