- Home
- Sports
- Cricket
- ഏറ്റവും കൂടുതല്‍ ഡക്കുകള്‍, സഞ്ജു സാംസണ്‍ വിരാട് കോലിക്കൊപ്പം; മുന്നില്‍ രോഹിത് ശര്‍മ മാത്രം
ഏറ്റവും കൂടുതല്‍ ഡക്കുകള്‍, സഞ്ജു സാംസണ്‍ വിരാട് കോലിക്കൊപ്പം; മുന്നില്‍ രോഹിത് ശര്‍മ മാത്രം
ന്യൂസിലന്‍ഡിനെതിരെ മൂന്നാം ടി20യില്‍ മലയാളി താരം സഞ്ജു സാംസണ്‍ നിരാശപ്പെടുത്തുകയാണുണ്ടായത്. ഇന്ന് നേരിട്ട ആദ്യ പന്തില്‍ തന്നെ സഞ്ജു പുറത്തായി. ഇതോടെ ഏറ്റവും കൂടുതല്‍ തവണ സംപൂജ്യനായി മടങ്ങുന്ന താരങ്ങളുടെ പട്ടികയില്‍ സഞ്ജു രണ്ടാമനായി.

രോഹിത് ശര്‍മ
പട്ടികയില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഒന്നാമന്‍. 12 തവണ അദ്ദേഹം പൂജ്യത്തിന് പുറത്തായിട്ടുണ്ട്. 151 ഇന്നിംഗ്‌സുകളില്‍ നിന്നാണിത്.
സഞ്ജു സാംസണ്‍
ഏഴാം തവണയാണ് സഞ്ജു പൂജ്യത്തിന് മടങ്ങുന്നത്. 47 ഇന്നിംഗ്‌സില്‍ നിന്നാണിത്. ഈ പരമ്പരയില്‍ ആദ്യമായിട്ടാണ് സഞ്ജു പൂജ്യത്തിന് മടങ്ങുന്നത്.
കോലിക്കൊപ്പം
ഇക്കാര്യത്തില്‍ വിരാട് കോലിക്കൊപ്പമാണ് സഞ്ജു. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായ കോലിയും ഏഴ് തവണ പൂജ്യത്തിന് പുറത്തായിട്ടുണ്ട്.
കോലി കളിച്ചത് 117 ഇന്നിംഗ്‌സ്
കോലി ഇന്ത്യക്ക് വേണ്ടി 117 ടി20 ഇന്നിംഗുകളാണ് കളിച്ചത്. ഇത്രയും ഇന്നിംഗ്‌സില്‍ ഏഴ് തവണ മാത്രമാണ് കോലി സംപൂജ്യനായത്.
സഞ്ജു മോശം ഫോമില്‍
ന്യൂസിലന്‍ഡിനെതിരെ മോശം ഫോമിലാണ് സഞ്ജു കളിച്ചുകൊണ്ടിരിക്കുന്നത്. ആദ്യ മത്സരത്തില്‍ 10 റണ്‍സ് നേടിയ സഞ്ജു, രണ്ടാം ടി20യില്‍ ആറ് റണ്‍സിന് പുറത്തായിരുന്നു.
സഞ്ജുവിന് ട്രോള്‍
തുടച്ചയായ മൂന്നാം മത്സരത്തിലും നിരാശപ്പെടുത്തിയതോടെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് സഞ്ജുവിനെതിരെ വരുന്നത്.
നീതി പുലര്‍ത്തുന്നില്ല
തന്റെ പ്രതിഭയോടെ നീതി പുലര്‍ത്താന്‍ സാധിക്കുന്നില്ലെന്നുമൊക്കെയാണ് സഞ്ജുവിനെതിരെ ഉയരുന്ന വിമര്‍ശനം. ടി20 ലോകകപ്പ് ടീമിലും സഞ്ജു സ്ഥാനം അര്‍ഹിക്കുന്നില്ലെന്നും ചിലര്‍.
സഞ്ജു മറികടന്നത് സൂര്യകുമാര്‍ യാദവിനെ
ടി20 മത്സരങ്ങളില്‍ സൂര്യകുമാര്‍ യാദവ് ആറ് തവണ പൂജ്യത്തിന് പുറത്തായിട്ടുണ്ട്. 96 ഇന്നിംഗ്‌സുകളില്‍ നിന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ആറ് തവണ സംപൂജ്യനായി മടങ്ങിയത്.
കെ എല്‍ രാഹുല്‍
68 ഇന്നിംഗ്‌സുകള്‍ കളിച്ചിട്ടുള്ള കെ എല്‍ രാഹുല്‍ അഞ്ച് തവണ പൂജ്യത്തിന് മടങ്ങി. നിലവില്‍ ടി20 ഫോര്‍മാറ്റില്‍ കളിക്കുന്നില്ല രാഹുല്‍.
ഇഷാന്‍ മികച്ച ഫോമില്‍
സഞ്ജുവിന് ബാക്ക് അപ്പായി ടീമിലെത്തിയ ഇഷാന്‍ കിഷന്‍ മികച്ച ഫോമിലാണ്. ഈ ഫോം തുടര്‍ന്നാല്‍ സഞ്ജുവിനെ മറികടന്ന് ലോകകപ്പ്് വിക്കറ്റ് കീപ്പറുമായേക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!