സ്ത്രീകളെ കൂടുതലും ബാധിക്കുന്നത് ഈ ക്യാൻസർ ; ഐസിഎംആർ റിപ്പോർട്ട്
ഹൈദരാബാദിലെ ആറ് സ്ത്രീകളിൽ ഒരാൾക്ക് ക്യാൻസർ സാധ്യതയുണ്ടെന്ന് ഐസിഎംആർ റിപ്പോർട്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ നാഷണൽ സെന്റർ ഫോർ ഡിസീസ് ഇൻഫോർമാറ്റിക്സ് ആൻഡ് റിസർച്ച് (ഐസിഎംആർ-എൻസിഡിഐആർ) പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.

ഹൈദരാബാദിലെ ആറ് സ്ത്രീകളിൽ ഒരാൾക്ക് ക്യാൻസർ സാധ്യതയുണ്ടെന്ന് ഐസിഎംആർ റിപ്പോർട്ട്
ഹൈദരാബാദിലെ ആറ് സ്ത്രീകളിൽ ഒരാൾക്ക് ക്യാൻസർ സാധ്യതയുണ്ടെന്ന് ഐസിഎംആർ റിപ്പോർട്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ നാഷണൽ സെന്റർ ഫോർ ഡിസീസ് ഇൻഫോർമാറ്റിക്സ് ആൻഡ് റിസർച്ച് (ഐസിഎംആർ-എൻസിഡിഐആർ) പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.
പുരുഷന്മാരിൽ ഉണ്ടാകുന്ന അപകടസാധ്യത കുറവാണെങ്കിലും ഇത് ഇപ്പോഴും വളരെയധികം ആശങ്കാജനകമാണ്
പുരുഷന്മാരിൽ ഉണ്ടാകുന്ന അപകടസാധ്യത കുറവാണെങ്കിലും ഇത് വളരെയധികം ആശങ്കാജനകമാണ്. തെലങ്കാനയിലെ ജനസംഖ്യയുടെ വലിയൊരു ഭാഗത്തിന് ക്യാൻസർ ഇനി ഒരു വിദൂര സാധ്യതയല്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2026 - ൽ തെലങ്കാനയിൽ മുതിർന്നവരിൽ 46,762 പുതിയ ക്യാൻസർ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുമെന്നും 2030 ആകുമ്പോഴേക്കും ഇത് 47,314 ആയി ഉയരുമെന്നും റിപ്പോർട്ടിൽ പറയുന്നു.
നേരത്തെയുള്ള കണ്ടെത്തൽ, പൊതുജന അവബോധം എന്നിവ നിർണായകമാണെന്ന് നിംസ് ഡയറക്ടർ ഡോ ബീരപ്പ നഗരി പറയുന്നു.
സ്ത്രീകൾക്കാണ് ഏറ്റവും കൂടുതൽ ക്യാൻസർ ബാധിക്കുന്നത്. സംസ്ഥാനത്ത് ക്യാൻസർ കേസുകൾ ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യം പരിഹരിക്കുന്നതിന് നേരത്തെയുള്ള കണ്ടെത്തൽ, പൊതുജന അവബോധം എന്നിവ നിർണായകമാണെന്ന് നിംസ് ഡയറക്ടർ ഡോ ബീരപ്പ നഗരി പറയുന്നു.
സ്ത്രീകളിൽ സ്തനാർബുദമാണ് ഏറ്റവും കൂടുതലായി ബാധിക്കുന്നത്.
സ്ത്രീകളിൽ സ്തനാർബുദമാണ് ഏറ്റവും കൂടുതലായി ബാധിക്കുന്നത്. എന്നാൽ പുരുഷന്മാരിൽ വായിലെ ക്യാൻസറും കൂടുതലായി ബാധിക്കുന്നു. സ്ത്രീകൾ നേരിടുന്ന ഏറ്റവും വലിയ ഭീഷണി സ്തനാർബുദമാണെന്ന് റിപ്പോർട്ട് കണ്ടെത്തി. 36.2 ശതമാനം റിപ്പോർട്ട് ചെയ്തു. തുടർന്ന് സെർവിക്കൽ ഗർഭാശയ ക്യാൻസർ 8.1% ഉം അണ്ഡാശയ കാൻസർ 6.6 ശതമാനവും റിപ്പോർട്ട് ചെയ്യുന്നു.
സ്ത്രീകളിലെ കാൻസർ കേസുകളിൽ മൂന്നിലൊന്നിൽ കൂടുതൽ സ്തനാർബുദം
പുരുഷന്മാരിൽ, ഓറൽ കാവിറ്റി ക്യാൻസർ 21.7% ഉം, ശ്വാസകോശ ക്യാൻസർ 10.5% ഉം, വൻകുടൽ കാൻസർ 7.9% ഉം ആണ്. സ്ത്രീകളിലെ ക്യാൻസർ കേസുകളിൽ മൂന്നിലൊന്നിൽ കൂടുതൽ സ്തനാർബുദം മൂലമാണെങ്കിലും, 30 നും 49 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ 0.3% പേർ മാത്രമേ സ്തന പരിശോധനയ്ക്ക് വിധേയരായിട്ടുള്ളൂ.
ആരോഗ്യകരമായ ജീവിതശൈലി, പതിവ് ആരോഗ്യ പരിശോധനകൾ, സ്ക്രീനിംഗ് പ്രോഗ്രാമുകൾ
സെർവിക്കൽ ക്യാൻസർ സ്ക്രീനിംഗ് വളരെ മികച്ചതാണ്. 3.3% സ്ത്രീകൾ മാത്രമേ പരിശോധനയ്ക്ക് വിധേയരായിട്ടുള്ളൂ. ഓറൽ ക്യാൻസറിന്, സ്ത്രീകൾക്ക് 2.5% ഉം പുരുഷന്മാർക്ക് 2.6% ഉം ആണ് കണക്കുകൾ. ആരോഗ്യകരമായ ജീവിതശൈലി, പതിവ് ആരോഗ്യ പരിശോധനകൾ, സ്ക്രീനിംഗ് പ്രോഗ്രാമുകൾ എന്നിവ ക്യാൻസർ പ്രതിരോധത്തിൽ നിർണായക പങ്ക് വഹിക്കുന്നുതായി റിപ്പോർട്ടിൽ പറയുന്നു.
സ്ത്രീകൾക്കിടയിൽ സ്തനാർബുദ നിരക്ക് വർദ്ധിച്ചുവരുന്നുണ്ട്.
ലോകമെമ്പാടുമുള്ള സ്ത്രീകൾക്കിടയിൽ സ്തനാർബുദ നിരക്ക് വർദ്ധിച്ചുവരുന്നുണ്ട്. മാറുന്ന ജീവിതശൈലിയും ഭക്ഷണക്രമവും, ഹോർമോൺ വ്യതിയാനകളുമാണ് ഇതിന് കാരണമായി പറയുന്നത്. വേദനയില്ലാത്ത മുഴകളാണ് സ്തനാർബുദത്തിന്റെ ആദ്യ ലക്ഷണം, സ്തനങ്ങളുടെ വലുപ്പത്തിലോ ആകൃതിയിലോ വരുന്ന മാറ്റം, നിപ്പിൾ ഉൾവലിയുക, തൊലിപ്പുറത്തെ നിറവ്യത്യാസം, ഡിസ്ചാർജ് എന്നിവയെല്ലാം ബ്രെസ്റ്റ് ക്യാൻസറിന്റെ ലക്ഷണങ്ങളാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

