MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • News
  • India News
  • A.G. Perarivalan: ഒടുവില്‍, ആ അമ്മയുടെ കണ്ണീരിന് അറുതി

A.G. Perarivalan: ഒടുവില്‍, ആ അമ്മയുടെ കണ്ണീരിന് അറുതി

ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്നതാണ് നിയമ പുസ്തകങ്ങളുടെ അടിസ്ഥാനം. പേരറിവാളന്‍ (A.G. Perarivalan), അര്‍പ്പുതം അമ്മാളിന്‍റെ മകന്‍ (Arputham Ammal)... നിരപരാധിയായിരുന്നിട്ടും നിയമത്തിന് മുന്നില്‍ കുറ്റവാളിയാക്കപ്പെട്ടയാള്‍. അമ്മ അര്‍പ്പുതാം അമ്മാളിന്‍റെ തീരാത്ത കണ്ണീരിനൊടുവില്‍ ആദ്യ അറസ്റ്റിന് 31 വര്‍ഷങ്ങള്‍ക്ക് ശേഷം പെരറിവാളന് ജാമ്യം ലഭിച്ചു. ജയിൽ മോചിതനായി വീട്ടിലെത്തിയതിന് ശേഷം പേരറിവാളന്‍ ആദ്യം ചെയ്തത് ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യരുടെ ചിത്രത്തിൽ മാല ചാർത്തുകയായിരുന്നു. പേരറിവാളന്‍റെ അമ്മ അർപ്പുതാം അമ്മാൾ മൂന്ന് പതിറ്റാണ്ടുകാലം നടത്തിയ നിയമപോരാട്ടത്തിന് ജസ്റ്റിസ് കൃഷ്ണയ്യര്‍ മരിക്കുവോളം പിന്തുണ നല്‍കിയിരുന്നു. മുന്‍ പ്രധാനമന്ത്രിയെ വധിച്ച കുറ്റത്തിന് (Rajiv Gandhi assassination case) നിയമം ശിക്ഷിച്ച കുറ്റവാളിയുടെ മോചനത്തിനായി ഒരു ന്യായാധിപന്‍ തന്നെ മുന്നിട്ടിറങ്ങുന്ന അത്യപൂര്‍വ്വമായ ഒരു കേസുകൂടിയായിരുന്നു പേരളിവാളിന്‍റെത്. രാജ്യത്തെ നിയമപാലകരുടെയും നിയമവ്യവസ്ഥയുടെയും കാണാ ചുഴികള്‍ സ്വന്തം ജീവിതം കൊണ്ട് കാട്ടിത്തരുകയായിരുന്നു പേരറിവാളന്‍.  

2 Min read
Web Desk
Published : Mar 17 2022, 10:59 AM IST| Updated : Mar 17 2022, 11:59 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
115
ചിത്രങ്ങള്‍: കവിന്‍ മലര്‍

ചിത്രങ്ങള്‍: കവിന്‍ മലര്‍

തമിഴ്നാട്ടില്‍ ശക്തി പ്രാപിച്ചിരുന്ന പേരിയോറിന്‍റെ ദ്രാവിഡ പ്രസ്ഥാനത്തിലേക്ക് അക്കാലത്ത് അനേകായിരങ്ങളാണ് ആശ്രയം തേടിയെത്തിയത്. അക്കൂട്ടത്തില്‍ ജോലാർപേട്ടിൽ നിന്ന് കുയിൽദാസൻ എന്ന ജ്ഞാനശേഖരനും അർപ്പുതം അമ്മാളുമുണ്ടായിരുന്നു. 1971 ജൂലൈ 30-ന് അവര്‍ക്കൊരു ആണ്‍കുട്ടി ജനിച്ചു. ഏ.ജെ.പേരറിവാളന്‍. 

 

215

1991 ജൂൺ 11 ന് ചെന്നൈയിലെ പെരിയാർ തിടലിൽ വച്ച് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസർമാർ പേരറിവാളനെ അറസ്റ്റ് ചെയ്യുമ്പോള്‍ അദ്ദേഹത്തിന് 20 വയസ് തികയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുകയായിരുന്നു. ചെയ്ത കുറ്റം, രാജ്യത്തെ പ്രധാനമന്ത്രിയ വധിക്കാന്‍ ഗൂഢാലോചന ചെയ്തു എന്നതും. 

 

315

അറസ്റ്റിലാകുന്ന സമയത്ത് ആ പത്തൊമ്പതുകാരന്‍ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ഡിപ്ലോമ പൂർത്തിയാക്കിയതേ ഉണ്ടായിരുന്നൊള്ളൂ.

 

 

415

പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ തമിഴ്നാട്ടിലെ ശ്രീപെരുംമ്പത്തൂരില്‍ വച്ച് വധിക്കാന്‍ ഗൂഢാലോചന നടത്തിയ ശിവരാസന് സ്‌ഫോടകവസ്തുവായി 9 വോൾട്ട് ബാറ്ററി നൽകിയെന്നതായിരുന്നു പേരറിവാളന് മേല്‍ ചുമത്തിയ കുറ്റം. 

 

515

അറസ്റ്റിന് പുറകെ പലരും പേരറിവാളിന്‍റെ നിരപരാധിത്വത്തെ കുറിച്ച് വാദിച്ചെങ്കിലും, വധിക്കപ്പെട്ടത് രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാണെന്നതിനാല്‍ കേസ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.

 

615

ഓരോ തവണ കേസ് കോടതിയിലെത്തുമ്പോഴും പേരറിവാളനും അമ്മ അര്‍പ്പുതം അമ്മാളും കോടതി വരാന്തകളില്‍ കണ്ടുമുട്ടി. എങ്കിലും നീണ്ട വിചാരണയും ശിക്ഷയും മറപോലെ നടന്നു. 

 

 

715

അതിനിടെയാണ് മകന്‍റെ നിരപരാധിത്വം തെളിയിക്കാനായി അമ്മ അര്‍പ്പുതാം അമ്മാള്‍ പല വാതിലുകളിലും പോയി മുട്ടുന്നത്. ആ അമ്മയ്ക്ക് മുന്നില്‍ തുറന്ന അപൂര്‍വ്വം ചില വാതിലുകളിലൊന്നായിരുന്നു ജസ്റ്റിസ് കൃഷ്ണയ്യരുടെത്.

 

815
ചിത്രങ്ങള്‍: കവിന്‍ മലര്‍

ചിത്രങ്ങള്‍: കവിന്‍ മലര്‍

അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ രൂപീകരിച്ച 'പീപ്പിൾസ് മൂവ്മെന്‍റ് എഗിൻസ്റ്റ് ഡെത്ത് പെനാൽറ്റി' എന്ന സംഘടനയുടെ നേതൃത്വത്തിൽ നിർമിച്ച ഡോക്യുമെന്‍ററിയില്‍ അത്യപൂര്‍വ്വമായൊരു വെളിപ്പെടുത്തലുണ്ടായി. 

 

915

മുൻ സിബിഐ ഉദ്യോഗസസ്ഥൻ ത്യാഗരാജന്‍റെതായിരുന്നു ആ വെളിപ്പെടുത്തല്‍. പിന്നീട് പേരറിവാളിന്‍റെ നിരപരാധിത്വത്തിന് ശക്തി പകര്‍ന്ന ആ വെളിപ്പെടുത്തല്‍ പക്ഷേ, കുറ്റവാളികളെ തീരുമാനിക്കുന്ന ഇന്ത്യന്‍ നിയമപാലകരുടെ നീതി ബോധത്തിന്‍റെ ദുര്‍ബലതയായിരുന്നു തുറന്ന് കാട്ടിയത്. 

 

1015

കുറ്റവാളിയായി പിടിക്കപ്പെട്ട 19 വയസുകാരന്‍ പേരറിവാളിന്‍റെ മൊഴി താന്‍ അപ്പാടെ പകര്‍ത്തിയിരുന്നില്ല എന്നായിരുന്നു ത്യാഗരാജന്‍റെ വെളിപ്പെടുത്തല്‍. കേസിന്‍റെ അന്തിമ വിധിയേ പോലും സ്വാധിനിച്ച ആ അപൂര്‍ണ്ണമായ രേഖപ്പെടുത്തലില്‍ പൂരിപ്പിക്കപ്പെടാതെ പോയത് ഒരു കുടുംബത്തിന്‍റെ 'ഇമ്പ'മായിരുന്നു. 

 

1115

ജയിലിൽ ആയിരിക്കുമ്പോൾ തന്നെ അദ്ദേഹം ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി വഴി കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് ബിരുദവും കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് ബിരുദവും പൂർത്തിയാക്കി. 2012 ൽ പ്ലസ് ടു പരീക്ഷയിൽ തടവുകാരിൽ എക്കാലത്തെയും ഉയർന്ന വിജയ ശതമാനമായ 91.33 ശതമാനം നേടി. 

 

1215

2013 -ൽ തമിഴ്‌നാട് ഓപ്പൺ യൂണിവേഴ്‌സിറ്റി നടത്തിയ ഡിപ്ലോമ കോഴ്‌സ് പരീക്ഷയിൽ ഒന്നാമതെത്തി സ്വർണമെഡലും പേരറിവാളന്‍ നേടിയെടുത്തു. അതിനിടെ പേരറിവാളിന്‍റെ ദയാഹര്‍ജി പ്രസിഡന്‍റ് തള്ളിയിരുന്നു. മറ്റു പ്രതികളായ മുരുകൻ, ശാന്തൻ എന്നിവരോടൊപ്പം പേരറിവാളനും ജയിലിൽ കഴി‍ഞ്ഞു. 

 

1315

2014 ഫെബ്രുവരി 18 ന് പേരറിവാളന്‍റെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമായി ഇളവുചെയ്തു. 2014 ഫെബ്രുവരി 19-ന്, അദ്ദേഹത്തെ മറ്റ് ആറ് കുറ്റവാളികൾക്കൊപ്പം വിട്ടയക്കാനുള്ള തീരുമാനം തമിഴ്‌നാട് സർക്കാർ പ്രഖ്യാപിച്ചു. പക്ഷേ, പ്രഖ്യാപനങ്ങള്‍ നടപ്പാകാന്‍ പേരറിവാളിനും അമ്മയ്ക്കും 2022 മാര്‍ച്ച് 15 വരെ കാത്തിരിക്കേണ്ടിവന്നു.

1415

നിരപരാധിയായ മകന് വേണ്ടി ഒരമ്മയുടെ നീണ്ട യാത്രകളും യാതനകളുമായിരുന്നു കഴിഞ്ഞ 30 വര്‍ഷം ഇന്ത്യന്‍ നീതിന്യായം കണ്ടത്. ഇന്ന് ജാമ്യത്തിലിറങ്ങിയ പേരറിവാളിന് 51 വയസ് പൂര്‍ത്തിയാകാന്‍ ഇനി ഏതാനും മാസങ്ങള്‍ മാത്രം.

 

1515

വിചാരണയും തടവുമടക്കം 30 വര്‍ഷം ഇതിനിടെ പേരറിവാളന്‍ ജീവിച്ച് തീര്‍ത്തു. 'ആൻ അപ്പീൽ ഫ്രം ദി ഡെത്ത് റോ (രാജീവ് മർഡർ കേസ് - ദി ട്രൂത്ത് സ്പീക്ക്സ്) (An Appeal From The Death Row (Rajiv Murder Case - The Truth Speaks)എന്ന പേരറിവാളിന്‍റെ ആത്മകഥാ പുസ്തകം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി എ. ബി. ബർദനാണ് പ്രകാശനം ചെയ്തത്. 

 

 

About the Author

WD
Web Desk
സുപ്രീം കോടതി

Latest Videos
Recommended Stories
Recommended image1
വ്ളാദിമിർ പുടിന്‍റെ ഇന്ത്യ സന്ദർശനം; വൻവിജയം എന്ന് കേന്ദ്ര സർക്കാർ, എന്നും ഓർമ്മയിൽ നിൽക്കുന്ന സന്ദർശനം എന്ന് വിദേശകാര്യ വക്താവ്
Recommended image2
പുതുച്ചേരിയിൽ ടിവികെയുടെ പൊതുയോ​ഗം ചൊവ്വാഴ്ച നടക്കും, ​ഗർഭിണികളും കുട്ടികളും പങ്കെടുക്കരുതെന്ന് നിർദേശം
Recommended image3
കനത്ത പൊലീസ് കാവൽ, ആയിരങ്ങളുടെ സാന്നിധ്യം, 'ബാബരി മസ്ജിദി'ന് തറക്കല്ലിട്ടു, പുതിയ പാർട്ടി രൂപീകരിക്കുമെന്ന് തൃണമൂൽ എംഎൽഎ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved