മൂന്ന് സംസ്ഥാനങ്ങളില്‍ സമൂഹവ്യാപനമോ ? ആശങ്കയോടെ ഇന്ത്യ
ഇന്ത്യയില്‍ ആകെ രോഗ ബാധിതര്‍ 50,000 ല്‍ നിന്ന് 60,000 -ത്തിലെത്തിയിരിക്കുന്നു. വെറും മൂന്ന് ദിവസങ്ങള്‍ കൊണ്ട് ഇന്ത്യയില്‍ രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധന 10,000 മാണ്. ഇത് രോഗ വ്യാപനത്തിന്‍റെ വലിപ്പത്തെയാണ് കാണിക്കുന്നതെന്ന് വിദഗ്ദര്‍ പറയുന്നു. ഇപ്പോഴത്തെ രോഗബാധാ നിരക്ക് 5.5 ശതമാനമാണെന്നാണ് ആരോഗ്യവകുപ്പിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 103 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 1986 ആയി. 3,390 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതർ 56,765 ആയി. എന്നാല്‍, ഇന്ത്യയില്‍ ഉണ്ടാകുന്ന മരണനിരക്ക് കേന്ദ്രസര്‍ക്കാര്‍ എണ്ണം കുറച്ച് കാണിക്കുകയാണെന്ന് ആരോപണം ഉയര്‍ന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ടകണക്കില്‍ 68 പേരാണ് ദില്ലിയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. എന്നാല്‍ ദില്ലിയില്‍ കൊവിഡ് ചികിത്സനടത്തുന്ന അഞ്ച് ആശുപത്രികള്‍ പുറത്ത് വിട്ട കണക്കുകളില്‍ 111 പേരുടെ മരണമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടെ രാജ്യത്തെ കൊവിഡ് രോഗകളുടെ മരണനിരക്കില്‍ കേന്ദ്രസര്‍ക്കാര്‍ കൃത്രിമം കാണിക്കുന്നുവെന്ന ആരോപണവും ഉയരുകയാണ്.

<p>ഇന്ത്യയില്‍ കൊവിഡ് വൈറസിന്‍റെ വ്യാപനം ഓരോ 13 ദിവസത്തിനുള്ളിലാണെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. </p>
ഇന്ത്യയില്‍ കൊവിഡ് വൈറസിന്‍റെ വ്യാപനം ഓരോ 13 ദിവസത്തിനുള്ളിലാണെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.
<p>അതായത്, ഓരോ 13 ദിവസവും കൂടുമ്പോള്‍ ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം ഇരട്ടിക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. </p>
അതായത്, ഓരോ 13 ദിവസവും കൂടുമ്പോള്‍ ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം ഇരട്ടിക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
<p>29.36 % മാത്രമാണ് രോഗമുക്തി നിരക്ക്. ഇതുവരെയായി ഇന്ത്യയില്‍ 17,847 പേര്‍ക്ക് രോഗം ഭേദമായി. </p>
29.36 % മാത്രമാണ് രോഗമുക്തി നിരക്ക്. ഇതുവരെയായി ഇന്ത്യയില്‍ 17,847 പേര്‍ക്ക് രോഗം ഭേദമായി.
<p>ദില്ലി, മഹാരാഷ്ട്രാ, ഗുജറാത്ത് എന്നീ സംസ്ഥനങ്ങളില്‍ രോഗബാധിതരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. </p>
ദില്ലി, മഹാരാഷ്ട്രാ, ഗുജറാത്ത് എന്നീ സംസ്ഥനങ്ങളില്‍ രോഗബാധിതരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.
<p>ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ആവശ്യപ്പെട്ടതനുസരിച്ച് എയിംസില്‍ നിന്നുള്ള സംഘം ഇന്ന് അഹമ്മദാബാദിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തും.</p>
ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ആവശ്യപ്പെട്ടതനുസരിച്ച് എയിംസില്‍ നിന്നുള്ള സംഘം ഇന്ന് അഹമ്മദാബാദിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തും.
<p>ഇതിനിടെ ലോകാരോഗ്യ സംഘടന നല്‍കിയ മുന്നറിയില്‍ അവഗണിച്ച് ബിജെപി ഭരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടത്തിയ "നമസ്തേ ട്രംപ് " പരിപാടിയാണ് ഗുജറാത്തില്‍ കൊവിഡ് വ്യാപനം കൈവിട്ട് പോകാന്‍ കാരണണെന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസ് ആരോപിച്ചു. </p>
ഇതിനിടെ ലോകാരോഗ്യ സംഘടന നല്‍കിയ മുന്നറിയില്‍ അവഗണിച്ച് ബിജെപി ഭരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടത്തിയ "നമസ്തേ ട്രംപ് " പരിപാടിയാണ് ഗുജറാത്തില്‍ കൊവിഡ് വ്യാപനം കൈവിട്ട് പോകാന്‍ കാരണണെന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസ് ആരോപിച്ചു.
<p>കേന്ദ്ര ആരോഗ്യമന്ത്രാലയത്തന് കീഴിലുള്ള ടാസ്ക് ഫോഴ്സ്, മഹാരാഷ്ട്ര കേന്ദ്രീകരിച്ച് രോഗവ്യാപനത്തിനുള്ള സാഹചര്യത്തെക്കുറിച്ച് പഠിക്കുകയാണ്. </p>
കേന്ദ്ര ആരോഗ്യമന്ത്രാലയത്തന് കീഴിലുള്ള ടാസ്ക് ഫോഴ്സ്, മഹാരാഷ്ട്ര കേന്ദ്രീകരിച്ച് രോഗവ്യാപനത്തിനുള്ള സാഹചര്യത്തെക്കുറിച്ച് പഠിക്കുകയാണ്.
<p>ഗുജറാത്ത് , ദില്ലി, മഹാരാഷ്ട്രാ സംസ്ഥാനങ്ങളിലെ 75 ഇടങ്ങളില്‍ കൊവിഡ്19 വൈറസിന്‍റെ സമൂഹവ്യാപനം നടന്നിട്ടുണ്ടോയെന്ന സംശയം കേന്ദ്രസര്‍ക്കാറിന് മുന്നിലുണ്ട്. </p>
ഗുജറാത്ത് , ദില്ലി, മഹാരാഷ്ട്രാ സംസ്ഥാനങ്ങളിലെ 75 ഇടങ്ങളില്‍ കൊവിഡ്19 വൈറസിന്‍റെ സമൂഹവ്യാപനം നടന്നിട്ടുണ്ടോയെന്ന സംശയം കേന്ദ്രസര്‍ക്കാറിന് മുന്നിലുണ്ട്.
<p><br />ഇതിനാല്‍ മൂന്ന് സംസ്ഥാനങ്ങളെ പ്രത്യേകമായെടുത്ത് വിശദമായ പരിശോധന നടത്താന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്. </p>
ഇതിനാല്‍ മൂന്ന് സംസ്ഥാനങ്ങളെ പ്രത്യേകമായെടുത്ത് വിശദമായ പരിശോധന നടത്താന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്.
<p>നേരത്തെ റാപ്പിഡ് ടെസ്റ്റ് കിറ്റുമായി ബന്ധപ്പെട്ട് ചില വിവാദങ്ങള്‍ ഇന്ത്യയില്‍ ഉയര്‍ന്നിരുന്നു. ചൈനയില്‍ നിന്ന് ഇറക്കിയ റിപ്പിഡ് ടെസ്റ്റ് കിട്ടുകള്‍ ഉപയോഗശൂന്യമായിരുന്നു. </p>
നേരത്തെ റാപ്പിഡ് ടെസ്റ്റ് കിറ്റുമായി ബന്ധപ്പെട്ട് ചില വിവാദങ്ങള്‍ ഇന്ത്യയില്‍ ഉയര്‍ന്നിരുന്നു. ചൈനയില്‍ നിന്ന് ഇറക്കിയ റിപ്പിഡ് ടെസ്റ്റ് കിട്ടുകള്‍ ഉപയോഗശൂന്യമായിരുന്നു.
<p>ഈ വിവാദത്തിടെയിലും ഗുജറാത്ത് , ദില്ലി, മഹാരാഷ്ട്രാ സംസ്ഥാനങ്ങളിലും എലിസാ ടെസ്റ്റ് നടത്താനുള്ള ആലോചനയും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് മുന്നിലുണ്ട്. </p>
ഈ വിവാദത്തിടെയിലും ഗുജറാത്ത് , ദില്ലി, മഹാരാഷ്ട്രാ സംസ്ഥാനങ്ങളിലും എലിസാ ടെസ്റ്റ് നടത്താനുള്ള ആലോചനയും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് മുന്നിലുണ്ട്.
<p>ഇതിനിടെ കേന്ദ്ര ആരോഗ്യ മന്ത്രാലയം കൊവിഡ് പരിശോധനയുമായി ബന്ധപ്പെട്ട് പുതിയ മാനദണ്ഡം പ്രഖ്യാപിച്ചു. </p>
ഇതിനിടെ കേന്ദ്ര ആരോഗ്യ മന്ത്രാലയം കൊവിഡ് പരിശോധനയുമായി ബന്ധപ്പെട്ട് പുതിയ മാനദണ്ഡം പ്രഖ്യാപിച്ചു.
<p>അതിതീവ്ര നിലയില്‍ പ്രവേശിക്കപ്പെട്ട് പിന്നീട് രോഗം ഭേദമായവര്‍ക്ക് മാത്രം ഡിസ്ചാര്‍ജ്ജിന് മുമ്പ് രണ്ട് തവണ ടെസ്റ്റ് നടത്തിയാല്‍ മതിയാകും. </p>
അതിതീവ്ര നിലയില്‍ പ്രവേശിക്കപ്പെട്ട് പിന്നീട് രോഗം ഭേദമായവര്‍ക്ക് മാത്രം ഡിസ്ചാര്‍ജ്ജിന് മുമ്പ് രണ്ട് തവണ ടെസ്റ്റ് നടത്തിയാല്‍ മതിയാകും.
<p>അല്ലാത്തവര്‍ രോഗം ഭേദമായ ശേഷം വീട്ടില്‍ ഏഴ് ദിവസം ക്വാറന്‍റീനില്‍ കഴിയണം. </p>
അല്ലാത്തവര്‍ രോഗം ഭേദമായ ശേഷം വീട്ടില്‍ ഏഴ് ദിവസം ക്വാറന്‍റീനില്‍ കഴിയണം.
<p>അതിന് ശേഷവും ലക്ഷണങ്ങള്‍ കാണിക്കുകയാണെങ്കില്‍ മാത്രം പരിശോധന നടത്തിയാല്‍ മതിയെന്നാണ് ഇപ്പോള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതുതായി പ്രഖ്യാപിച്ചിരിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നത്. </p>
അതിന് ശേഷവും ലക്ഷണങ്ങള്‍ കാണിക്കുകയാണെങ്കില്‍ മാത്രം പരിശോധന നടത്തിയാല്‍ മതിയെന്നാണ് ഇപ്പോള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതുതായി പ്രഖ്യാപിച്ചിരിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നത്.
<p>ഇതിനിടെ ദില്ലിയിലെ മരണനിരക്കില്‍ കേന്ദ്രസര്‍ക്കാര്‍ കണക്കുകളില്‍ അവ്യക്തതന നിലനില്‍ക്കുകയാണ്. </p>
ഇതിനിടെ ദില്ലിയിലെ മരണനിരക്കില്‍ കേന്ദ്രസര്‍ക്കാര്‍ കണക്കുകളില്‍ അവ്യക്തതന നിലനില്‍ക്കുകയാണ്.
<p>കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട രേഖകളില്‍ ദില്ലിയിലെ മരണം 68 ആണ്. എന്നാല്‍ ദില്ലിയിലെ അഞ്ച് കൊവിഡ് ആശുപത്രികള്‍ പുറത്ത് വിട്ട കണക്കനുസരിച്ച് ദില്ലിയില്‍ 111 പേര്‍ മരിച്ചു. </p>
കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട രേഖകളില്‍ ദില്ലിയിലെ മരണം 68 ആണ്. എന്നാല്‍ ദില്ലിയിലെ അഞ്ച് കൊവിഡ് ആശുപത്രികള്‍ പുറത്ത് വിട്ട കണക്കനുസരിച്ച് ദില്ലിയില്‍ 111 പേര്‍ മരിച്ചു.
<p>ഇതോടെ ഇന്ത്യയിലെ മരണക്കണക്കുകളില്‍ കേന്ദ്രസര്‍ക്കാര്‍ കൃത്രിമം കാണിക്കുന്ന എന്ന ആരോപണവും ഉയര്‍ന്നു. </p>
ഇതോടെ ഇന്ത്യയിലെ മരണക്കണക്കുകളില്‍ കേന്ദ്രസര്‍ക്കാര്‍ കൃത്രിമം കാണിക്കുന്ന എന്ന ആരോപണവും ഉയര്‍ന്നു.
<p>കഴിഞ്ഞ 24 മണിക്കൂറിനിടെ 95 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കൊവിഡ് ബാധിച്ച് നിലവിൽ ചികിത്സയിലുള്ളത് 39834 പേരാണ്. </p>
കഴിഞ്ഞ 24 മണിക്കൂറിനിടെ 95 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കൊവിഡ് ബാധിച്ച് നിലവിൽ ചികിത്സയിലുള്ളത് 39834 പേരാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam