നാം കാണുന്നതല്ല ശരിയായ കൊവിഡ് കണക്ക്; വസ്തുതകള്‍ പുറത്ത് വിട്ട് 'സെറോ സർവേ'
ദില്ലി: മെയ് മാസം ആകുമ്പോഴേക്ക് തന്നെ രാജ്യത്ത് 64 ലക്ഷം പേർക്ക് കൊവിഡ് രോഗസാധ്യതയുണ്ടായിരുന്നുവെന്ന് ഐസിഎംആറിന്‍റെ സെറോ സർവേ റിപ്പോർട്ട്. രാജ്യത്തെ 130 കോടിയോളമുള്ള ജനങ്ങളിൽ ഏതാണ്ട് 0.73 ശതമാനം പേരും രോഗത്തിന് വിധേയമാകാൻ സാധ്യതയുള്ളവരായിരുന്നു. മെയ് 11 മുതൽ ജൂൺ 4 വരെയുള്ള തീയതികളിൽ ഐസിഎംആർ രാജ്യത്തെ 21 സംസ്ഥാനങ്ങളിൽ നിന്നായി 28,000 പേരുടെ സാമ്പിളുകൾ പരിശോധിച്ചതിന്‍റെ ഫലമാണ് പുറത്തുവിട്ടിരിക്കുന്നത്.

<p>64,68,388 പേർക്ക് മെയ് മാസം അവസാനിക്കുമ്പോഴേക്ക് തന്നെ രോഗം വരാൻ സാധ്യതയുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 21 സംസ്ഥാനങ്ങളിൽ നിന്നായി 28,000 പേരുടെ രക്തസാമ്പിൾ എടുത്ത്, ഈ സാമ്പിളിൽ ഐജിജി ആന്‍റിബോഡികളുണ്ടായിരുന്നോ എന്നാണ് പരിശോധിച്ചത്. </p>
64,68,388 പേർക്ക് മെയ് മാസം അവസാനിക്കുമ്പോഴേക്ക് തന്നെ രോഗം വരാൻ സാധ്യതയുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 21 സംസ്ഥാനങ്ങളിൽ നിന്നായി 28,000 പേരുടെ രക്തസാമ്പിൾ എടുത്ത്, ഈ സാമ്പിളിൽ ഐജിജി ആന്‍റിബോഡികളുണ്ടായിരുന്നോ എന്നാണ് പരിശോധിച്ചത്.
<p>രക്തത്തിലെ പ്ലാസ്മയുടെ ഫ്ലൂയിഡ് ഭാഗമായ സെറത്തിൽ, കൊവിഡ് വന്ന് പോയവരാണെങ്കിൽ അതിന്‍റെ സൂചനകളുണ്ടാകും. രോഗത്തിന് കാരണമാകുന്ന ആന്‍റിജനുകളെ നേരിടാൻ ശരീരം ഉത്പാദിപ്പിക്കുന്ന ആന്‍റിബോഡികളുണ്ടോ എന്നാണ് സെറോ സർവൈലൻസിലൂടെ പരിശോധിച്ചത്.</p>
രക്തത്തിലെ പ്ലാസ്മയുടെ ഫ്ലൂയിഡ് ഭാഗമായ സെറത്തിൽ, കൊവിഡ് വന്ന് പോയവരാണെങ്കിൽ അതിന്‍റെ സൂചനകളുണ്ടാകും. രോഗത്തിന് കാരണമാകുന്ന ആന്‍റിജനുകളെ നേരിടാൻ ശരീരം ഉത്പാദിപ്പിക്കുന്ന ആന്‍റിബോഡികളുണ്ടോ എന്നാണ് സെറോ സർവൈലൻസിലൂടെ പരിശോധിച്ചത്.
<p>പരിശോധിച്ചവരിൽ 18 മുതൽ 45 വരെയുള്ള പ്രായപരിധിയിലുള്ളവരിലാണ് സെറോ പോസിറ്റിവിറ്റി, അഥവാ സെറം പരിശോധിച്ചതിൽ രോഗം കണ്ടെത്തിയത്. ഈ പ്രായപരിധിയിലുള്ള 43.3 ശതമാനം പേർക്കും ടെസ്റ്റ് പോസിറ്റീവായി. 46 മുതൽ 60 വയസ്സ് വരെയുള്ളവരിൽ 39.5 ശതമാനം പേരും പോസിറ്റീവായി. 60-ന് മുകളിലുള്ളവരിലാണ് ഏറ്റവും കുറവ് സെറോ പോസിറ്റിവിറ്റി. 17.2 ശതമാനം മാത്രം. </p>
പരിശോധിച്ചവരിൽ 18 മുതൽ 45 വരെയുള്ള പ്രായപരിധിയിലുള്ളവരിലാണ് സെറോ പോസിറ്റിവിറ്റി, അഥവാ സെറം പരിശോധിച്ചതിൽ രോഗം കണ്ടെത്തിയത്. ഈ പ്രായപരിധിയിലുള്ള 43.3 ശതമാനം പേർക്കും ടെസ്റ്റ് പോസിറ്റീവായി. 46 മുതൽ 60 വയസ്സ് വരെയുള്ളവരിൽ 39.5 ശതമാനം പേരും പോസിറ്റീവായി. 60-ന് മുകളിലുള്ളവരിലാണ് ഏറ്റവും കുറവ് സെറോ പോസിറ്റിവിറ്റി. 17.2 ശതമാനം മാത്രം.
<p>മെയ് മാസത്തിൽ ആർടിപിസിആർ വഴി സ്ഥിരീകരിച്ച ഓരോ കൊവിഡ് പോസിറ്റീവ് കേസിനും ആനുപാതികമായി 82 മുതൽ 130 രോഗബാധിതർ വരെ ഉണ്ടാകാൻ സാധ്യതയുണ്ടായിരുന്നുവെന്നാണ് സെറോ സർവേ സൂചിപ്പിക്കുന്നത്. മുതിർന്നവരിലെ ആകെ രോഗബാധിതരുടെ എണ്ണം ഒരു ശതമാനത്തിൽത്താഴെ മാത്രമേ ഉള്ളൂ എന്നത് (0.73%) ആശ്വാസമാണെന്നും സർവേ ചൂണ്ടിക്കാട്ടുന്നു. <br /> </p>
മെയ് മാസത്തിൽ ആർടിപിസിആർ വഴി സ്ഥിരീകരിച്ച ഓരോ കൊവിഡ് പോസിറ്റീവ് കേസിനും ആനുപാതികമായി 82 മുതൽ 130 രോഗബാധിതർ വരെ ഉണ്ടാകാൻ സാധ്യതയുണ്ടായിരുന്നുവെന്നാണ് സെറോ സർവേ സൂചിപ്പിക്കുന്നത്. മുതിർന്നവരിലെ ആകെ രോഗബാധിതരുടെ എണ്ണം ഒരു ശതമാനത്തിൽത്താഴെ മാത്രമേ ഉള്ളൂ എന്നത് (0.73%) ആശ്വാസമാണെന്നും സർവേ ചൂണ്ടിക്കാട്ടുന്നു.
<p>അപ്പോഴും നിലവിൽ കണ്ടെത്തിയ രോഗബാധിതരേക്കാൾ എത്രയോ കൂടുതലാകാം രാജ്യത്ത് നിലവിലുള്ള രോഗബാധിതർ എന്നതിന്‍റെ ചൂണ്ടുപലകയാവുക കൂടിയാണ് ഈ സെറോ സർവേ ഫലം. </p>
അപ്പോഴും നിലവിൽ കണ്ടെത്തിയ രോഗബാധിതരേക്കാൾ എത്രയോ കൂടുതലാകാം രാജ്യത്ത് നിലവിലുള്ള രോഗബാധിതർ എന്നതിന്‍റെ ചൂണ്ടുപലകയാവുക കൂടിയാണ് ഈ സെറോ സർവേ ഫലം.
<p>ഏറ്റവും കൂടുതൽ സെറോ പോസിറ്റിവിറ്റി ഗ്രാമീണമേഖലകളിലാണ് എന്നത് ആശങ്കാജനകമായ കണ്ടെത്തലാണ്. 69.4 ശതമാനമാണ് ഗ്രാമങ്ങളിലെ സെറോ പോസിറ്റിവിറ്റി നിരക്ക്. നഗരങ്ങളിലെ ചേരികളിൽ ഇത് 15.9 ശതമാനവും ചേരിയിതരപ്രദേശങ്ങളിൽ ഇത് 14.6 ശതമാനവുമാണ്. <br /> </p>
ഏറ്റവും കൂടുതൽ സെറോ പോസിറ്റിവിറ്റി ഗ്രാമീണമേഖലകളിലാണ് എന്നത് ആശങ്കാജനകമായ കണ്ടെത്തലാണ്. 69.4 ശതമാനമാണ് ഗ്രാമങ്ങളിലെ സെറോ പോസിറ്റിവിറ്റി നിരക്ക്. നഗരങ്ങളിലെ ചേരികളിൽ ഇത് 15.9 ശതമാനവും ചേരിയിതരപ്രദേശങ്ങളിൽ ഇത് 14.6 ശതമാനവുമാണ്.
<p>സർവേ നടത്തിയത് ഭൂരിഭാഗവും ഗ്രാമീണമേഖലകളിലാണ്. സർവേയിൽ ഉൾപ്പെടുത്തിയ ക്ലസ്റ്ററുകളിൽ നാലിലൊന്ന് മാത്രമേ നഗരമേഖലകളുണ്ടായിരുന്നുള്ളൂ. </p><p>മെയ് മാസത്തിൽത്തന്നെ രോഗം ഗ്രാമീണമേഖലകളിലേക്ക് പടർന്നിരിക്കാമെന്നും സെറോ സർവേ ഫലം ചൂണ്ടിക്കാട്ടുന്നുണ്ട്. <br />ഗ്രാമീണമേഖലകളിൽ വേണ്ടത്ര ടെസ്റ്റിംഗ് ഇല്ലാത്തതിനാൽത്തന്നെ, രോഗബാധിതരെ കൃത്യമായി കണ്ടെത്താൻ കഴിയുന്നുണ്ടോ എന്നതും സംശയമാണ്. </p>
സർവേ നടത്തിയത് ഭൂരിഭാഗവും ഗ്രാമീണമേഖലകളിലാണ്. സർവേയിൽ ഉൾപ്പെടുത്തിയ ക്ലസ്റ്ററുകളിൽ നാലിലൊന്ന് മാത്രമേ നഗരമേഖലകളുണ്ടായിരുന്നുള്ളൂ.
മെയ് മാസത്തിൽത്തന്നെ രോഗം ഗ്രാമീണമേഖലകളിലേക്ക് പടർന്നിരിക്കാമെന്നും സെറോ സർവേ ഫലം ചൂണ്ടിക്കാട്ടുന്നുണ്ട്.
ഗ്രാമീണമേഖലകളിൽ വേണ്ടത്ര ടെസ്റ്റിംഗ് ഇല്ലാത്തതിനാൽത്തന്നെ, രോഗബാധിതരെ കൃത്യമായി കണ്ടെത്താൻ കഴിയുന്നുണ്ടോ എന്നതും സംശയമാണ്.
<p>സെറോ സർവേ റിപ്പോർട്ട് അനുസരിച്ച്, വളരെ കുറച്ചുമാത്രം കൊവിഡ് കേസുകൾ കണ്ടെത്തിയ ജില്ലകളിൽ നിന്ന് പോലും കൂടുതൽ പേർ സെറോ സർവേയിൽ പോസിറ്റീവായിട്ടുണ്ട്. </p>
സെറോ സർവേ റിപ്പോർട്ട് അനുസരിച്ച്, വളരെ കുറച്ചുമാത്രം കൊവിഡ് കേസുകൾ കണ്ടെത്തിയ ജില്ലകളിൽ നിന്ന് പോലും കൂടുതൽ പേർ സെറോ സർവേയിൽ പോസിറ്റീവായിട്ടുണ്ട്.
<p>ഗ്രാമീണമേഖലകളിൽ ഏറ്റവും കൂടുതൽ പേർ സെറോസർവേയിൽ പോസിറ്റീവായത് ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിൽ നിന്നാണ്. </p><p><br /> </p>
ഗ്രാമീണമേഖലകളിൽ ഏറ്റവും കൂടുതൽ പേർ സെറോസർവേയിൽ പോസിറ്റീവായത് ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിൽ നിന്നാണ്.
<p>കേരളത്തിൽ മൂന്ന് ജില്ലകളിലാണ് സെറോ സർവേ നടത്തിയത്. എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ആയിരുന്നു സർവേ.</p>
കേരളത്തിൽ മൂന്ന് ജില്ലകളിലാണ് സെറോ സർവേ നടത്തിയത്. എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ആയിരുന്നു സർവേ.