ലോക്ക്ഡൗണില്‍ മൂന്നാം നാള്‍ ; അടിച്ചോടിച്ച് പൊലീസ്
കൊറോണാ വൈറസിന്‍റെ വ്യാപനം തടയുന്നതിനായി രാജ്യം മുഴുവനും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. പെട്ടെന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടര്‍ന്ന് രാജ്യത്ത് പല സ്ഥലങ്ങളിലായി ജോലി ചെയ്യുന്ന തൊഴിലാളികള്‍ കിട്ടിയ വാഹനങ്ങളില്‍ സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങി. മറ്റുള്ളവര്‍ അതാതിടങ്ങളില്‍ സുരക്ഷിതരായി ഇരിക്കുന്നു. ഭക്ഷ്യസാധനങ്ങള്‍ വാങ്ങിക്കാനായി പുറങ്ങുന്നവര്‍ക്ക് പൊലീസിന്‍റെ മര്‍ദ്ദനമേല്‍ക്കുന്നുണ്ടെന്ന പരാതിയും ഇതിനിടെ ഉയരുന്നു. പകല്‍ 10 മുതല്‍ 5 വരെ അവശ്യസാധനങ്ങള്‍ കിട്ടുന്ന കടകള്‍ തുറക്കും. ഈ സമയത്ത് കൂട്ടംകൂടാതെ അവശ്യസാധനങ്ങള്‍ വാങ്ങാനായി ജനങ്ങള്‍ക്ക് പുറത്തിറങ്ങാം. എന്നാല്‍ അവശ്യസാധനങ്ങള്‍ വാങ്ങനാനെന്ന പേരില്‍ പുറത്തിറങ്ങുന്നവര്‍ കറങ്ങി നടക്കുന്നത് ലോക്ക് ഡൗണിന്‍റെ പ്രാധാന്യത്തെ ഇല്ലാതാക്കും. ഈ സാഹചര്യം ഒഴിവാക്കാനാണ് പൊലീസ് നടപടി. കൊറോണാ വൈറസിന്‍റെ വ്യാപനം തടയുകയെന്നതാണ് ഇന്ത്യയെ പോലൊരു രാജ്യത്ത് കൊറോണാ വൈറസിനെതിരെ എടുക്കാനുള്ള ഏറ്റവും ഫലപ്രദമായ നടപടി. ഇന്ത്യ ഇന്ന് ലോക്ക് ഡൗണിന്‍റെ മൂന്നാം ദിവസത്തിലാണ്. കരുതലോടെ ഇരുന്ന് കൊറോണാ വൈറസിനെ നമ്മുക്ക് പ്രതിരോധിക്കാം.
2020 മാർച്ച് 25 ന് കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ന്യൂദില്ലിയിലെ തെരുവിലൂടെ ഒറ്റയ്ക്ക് നടന്നു പോകുന്ന സ്ത്രീ.
ന്യൂഡൽഹിയിൽ കൊറോണ വൈറസ് രോഗം വ്യാപിക്കുന്നത് പരിമിതപ്പെടുത്തുന്നതിനായി 21 ദിവസത്തെ രാജ്യവ്യാപകമായി ലോക്ക്ഡൗൺ സമയത്ത് റെസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് സമീപം ഒരു ശൂന്യമായ ഫ്ലൈഓവർ.
കൊച്ചിയിൽ കൊറോണ വൈറസ് രോഗം പടരുന്നത് പരിമിതപ്പെടുത്തുന്നതിനായി 21 ദിവസത്തെ രാജ്യവ്യാപകമായി ലോക്ക്ഡൗൺ സമയത്ത് വെമ്പനാട് കായലില്‍ മീന്‍പിടിത്ത ബോട്ടുകള്‍ നങ്കൂരമിട്ടിരിക്കുന്നു.
കൊച്ചിയിൽ കൊറോണ വൈറസ് രോഗം പരിമിതപ്പെടുത്തുന്നതിനായി 21 ദിവസത്തെ രാജ്യവ്യാപകമായി ലോക്ക്ഡൗൺ സമയത്ത് പോലീസ് ഉദ്യോഗസ്ഥർ വാഹനങ്ങൾ നിർത്തി പേപ്പറുകൾ പരിശോധിക്കുന്നു.
ന്യൂഡൽഹിയിൽ കൊറോണ വൈറസ് രോഗം തടയാനായി പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടര്‍ന്ന് ഒരു കുട്ടി ശൂന്യമായ തെരുവിൽ കളിക്കുന്നു.
ന്യൂഡൽഹിയിൽ യാത്രക്കാരുടെ പേപ്പറുകള്‍ പോലീസുകാരൻ പരിശോധിക്കുന്നു.
ന്യൂഡൽഹിയിൽ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് സമയത്ത് ഒരു ടൂറിസ്റ്റ് ഒരു തെരുവ് കച്ചവടക്കാരനിൽ നിന്ന് പഴം വാങ്ങുന്നു.
ന്യൂഡൽഹിയിൽ ഒരു പോലീസുകാരൻ സുരക്ഷാ ഗാർഡിന്‍റെ മുഖംമൂടി ശരിയാക്കിവെക്കുന്നു.
ന്യൂഡൽഹിയിൽ ലോക്ക് ഡൗണ്‍ സമയത്ത് ഒരു ഭവനരഹിതൻ പടികളിൽ ഇരുന്ന് ശൂന്യമായ തെരുവിലേക്ക് നോക്കുന്നു.
മുംബൈയിൽ ലോക്ക് ഡൗണ്‍ സമയത്ത് രാത്രി ശൂന്യമായ റോഡ്.
ന്യൂഡൽഹിയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാല്‍ വൈകുന്നേരത്തെ ഇളവ് സമയത്ത് പച്ചക്കറിവാങ്ങാനുള്ള തിരക്ക്.
അഹമ്മദാബാദിൽ ലോക്ക്ഡൗൺ സമയത്ത് ശൂന്യമായ റോഡ്.
അഹമ്മദാബാദിൽ കൊറോണാ വ്യാപനത്തെ തടയാനായി ലോക്ക്ഡൗണിനെ പ്രഖ്യാപിച്ചപ്പോള്‍ കുടിയേറ്റ തൊഴിലാളികളും അവരുടെ കുടുംബങ്ങളും അവരവരുടെ ഗ്രാമങ്ങളിലേക്ക് മടങ്ങാനായി ട്രക്കിൽ കയറുന്നു.
അഹമ്മദാബാദിൽ ലോക്ക്ഡൗൺ ഉത്തരവിട്ടതിനെത്തുടർന്ന് കുടിയേറ്റ തൊഴിലാളികൾ അവരുടെ ഗ്രാമങ്ങളിലേക്ക് മടങ്ങാനായി വാഹനം കിട്ടാതായപ്പോള്‍ ശൂന്യമായ റോഡിലൂടെ നടക്കുന്നു.
അഹമ്മദാബാദിലെ ശൂന്യമായ തെരുവിലൂടെ കുട്ടികളുമായി സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങുന്ന തൊഴിലാളി.
ന്യൂഡൽഹിയിൽ ലോക്ക്ഡൗണിനെ തുടര്‍ന്ന് ബാൽക്കണിയിൽ നിന്ന് സമയം കളയുന്നവര്‍.
മുംബൈയിൽ ലോക്ക്ഡൗണിനിടെ പുറത്തിറങ്ങിയ ബൈക്ക് യാത്രക്കാരെ ഓടിക്കാനായി ലാത്തി വീശുന്ന പൊലീസ് ഉദ്യോഗസ്ഥന്‍.
കൊൽക്കത്തയിൽ ലോക്ക്ഡൗണിനിടെ പുറത്തിറങ്ങിയ യുവാവിനെ പൊലീസ് തെരുവിലിട്ട് തല്ലുന്നു.
കൊൽക്കത്തയിൽ ലോക്ക്ഡൗണിനിടെ പുറത്തിറങ്ങിയ ആളെ പൊലീസ് അടിച്ചോടിക്കാന്‍ ശ്രമിക്കുന്നു.
മുംബൈയിൽ ഒരു സൂപ്പർമാർക്കറ്റിലേക്ക് പ്രവേശിക്കുന്നതിന് ആളുകൾക്ക് നില്‍ക്കാനായി സുരക്ഷിതമായ ദൂരത്തില്‍ ചോക്ക് ഉപോഗിച്ച് അടയാളപ്പെടുത്തിയ വൃത്തങ്ങളില്‍ നില്‍ക്കുന്നയാളുകള്‍.
ന്യൂഡൽഹിയിൽ ലോക്ക്ഡൗണിനിടെ പുറത്തിറങ്ങിയ ആളെ ലാത്തിയുപയോഗിച്ച് പൊലീസ് അടിച്ചോടിക്കുന്നു.
മുംബൈയിൽ ലോക്ക്ഡൗണിനിടെ ഓട്ടോറിക്ഷാക്കാരന് നേരെ ലാത്തിവീശുന്ന പൊലീസ് ഉദ്യോഗസ്ഥന്‍.
ന്യൂഡൽഹിയിൽ ലോക്ക്ഡൗണിനിടെ ഭക്ഷ്യസാധനങ്ങള്‍ വാങ്ങാന്‍ പോയ ആളിനെ തല്ലുന്ന അര്‍ദ്ധസൈനീക ഉദ്യോഗസ്ഥര്‍.
അഹമ്മദാബാദിൽ ലോക്ക്ഡൗണിനെത്തുടര്‍ന്ന് ട്രക്കുകളില്‍ സ്വന്തം നാടുകളിലേക്ക് മടങ്ങുന്ന തൊഴിലാളികള്‍.
ന്യൂഡൽഹിയിൽ ലോക്ക് ഡൗണിനിടെ തെരുവില്‍ കാവല്‍ നില്ക്കുന്ന പൊലീസുകാരും അര്ദ്ധസൈനീകോദ്യോഗസ്ഥരും.