MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • News
  • International News
  • പറന്നിറങ്ങി സൈനികർ, പ്രതിരോധമില്ലാതെ വമ്പൻ എണ്ണക്കപ്പൽ, കരീബിയൻ കടലിൽ 'സ്കിപ്പർ' പിടിയിൽ

പറന്നിറങ്ങി സൈനികർ, പ്രതിരോധമില്ലാതെ വമ്പൻ എണ്ണക്കപ്പൽ, കരീബിയൻ കടലിൽ 'സ്കിപ്പർ' പിടിയിൽ

ദി സ്കിപ്പറെന്ന ഭീമനെ പിടിയിലാക്കിയ ഓപ്പറേഷൻ തുടങ്ങിയത് യുഎസ്എസ് ജെറാൾ‍ഡ് ആർ ഫോഡ് എന്ന വിമാന വാഹിനി കപ്പലിൽ നിന്ന്. 4 മാസമായി വെനസ്വേലയ്ക്ക് മേൽ കരീബിയൻ കടലിൽ നിരന്തര സമ്മർദ്ദം ചെലുത്തിയ ശേഷമാണ് നിലവിലെ നടപടി. 

2 Min read
Elsa TJ
Published : Dec 11 2025, 10:39 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
110
2 ഹെലികോപ്ടർ 20 സേനാംഗങ്ങൾ, നിമിഷങ്ങൾക്കുള്ളിൽ പൂർത്തിയായ ഓപ്പറേഷൻ
Image Credit : Getty, twitter

2 ഹെലികോപ്ടർ 20 സേനാംഗങ്ങൾ, നിമിഷങ്ങൾക്കുള്ളിൽ പൂർത്തിയായ ഓപ്പറേഷൻ

രണ്ട് ഹെലികോപ്ടർ, പ്രത്യേക സേനാംഗങ്ങൾ, 10 കോസ്റ്റ്ഗാർഡ് സേനാംഗങ്ങൾ, 10 യുഎസ് മറൈനുകൾ എന്നിവരാണ് വെനസ്വേലയുടെ പടുകൂറ്റൻ എണ്ണ കപ്പൽ പിടിച്ചെടുത്തത്. വിർജീനിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന കോസ്റ്റ്ഗാർഡ് മാരിടൈം സെക്യൂരിറ്റി റെസ്പോൺസ് ടീമാണ് ഓപ്പറേഷനിൽ പങ്കെടുത്തത്.

210
2022 മുതൽ ഉപരോധം നേരിടുന്ന കപ്പൽ
Image Credit : Getty, twitter

2022 മുതൽ ഉപരോധം നേരിടുന്ന കപ്പൽ

ഓപ്പറേഷൻറെ വീഡിയോ പുറത്ത് വിട്ട് അറ്റോണി ജനറൽ. ദീർഘകാലമായി കപ്പലിനെതിരെ വാറന്റ് ഉണ്ടായിരുന്നുവെന്ന് അറ്റോണി ജനറൽ പാം ബോണ്ടി. 2022ലാണ് അമേരിക്കൻ ട്രഷറി ഡിപ്പാർട്ട്മെന്റി ദി സ്കിപ്പർ എന്ന കപ്പലിനെതിരെ ഉപരോധം ഏർപ്പെടുത്തിയത്. ഇറാനിയൻ റെവലൂഷണറി ഗാർഡ്, ഹിസ്ബൊള്ള അടക്കമുള്ള ഭീകരവാദ സംഘങ്ങളുമായുള്ള ബന്ധത്തേ തുടർന്നായിരുന്നു ഉപരോധം.

Related Articles

Related image1
മത്തി കണികാണാനില്ല, ചത്തൊടുങ്ങിയത് 60000ത്തിലേറെ പെൻഗ്വിനുകൾ
Related image2
ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ
310
2025ൽ ദി സ്കിപ്പർ, 2022ൽ അഡിസ
Image Credit : Getty, twitter

2025ൽ ദി സ്കിപ്പർ, 2022ൽ അഡിസ

2022ൽ റഷ്യൻ ഓയിൽ വ്യാപാര രംഗത്തെ കോടീശ്വരനായ വിക്ടർ ആർട്ടിമോവിന്റെ അധീനതയിൽ ആയിരുന്ന ദി സ്കിപ്പറിന്റെ അന്നത്തെ പേര് അഡിസ എന്നായിരുന്നു. വിക്ടർ ആർട്ടിമോവിന്റെ നേതൃത്വത്തിൽ ഇറാനിൽ നിന്ന് ക്രൂഡ് ഓയിൽ വിവിധയിടങ്ങളിൽ എത്തിയെന്നാണ് അമേരിക്ക വിശദമാക്കുന്നത്.

410
ഇറാനും വെനസ്വേലയ്ക്കുമെതിരെ അമേരിക്ക
Image Credit : Getty, twitter

ഇറാനും വെനസ്വേലയ്ക്കുമെതിരെ അമേരിക്ക

ഇറാനും വെനസ്വേലയും തമ്മിലുള്ള ബന്ധം വർഷങ്ങളായി വ്യവസ്ഥാപിതമായിയെന്ന് അമേരിക്ക വിശദമാക്കുന്നത്. വൻ ക്രൂഡ് ഓയിൽ ശേഖരമുണ്ടായിട്ടും ഇരു രാജ്യങ്ങളിൽ നിന്നുമുള്ള ഓയിലിന് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു. ലോകത്ത് ഏറ്റവുമധികം എണ്ണശേഖരമുള്ള രാജ്യമാണ് വെനസ്വേല. എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിന്റെ സ്ഥാപകാംഗങ്ങളിലൊന്നുമാണ്. ഒരു വർഷം ശരാശരി 7.49 ലക്ഷം ബാരൽ ക്രൂഡ് ഓയിലാണ് വെനസ്വേലയുടെ പ്രതിദിന കയറ്റുമതി. ഇതിൽ ഏതാണ്ട് പാതിയും ചെല്ലുന്നത് ചൈനയിലേക്കാണ്. യുഎസിലേക്ക് പ്രതിദിനം 1.32 ലക്ഷം ബാരലും വെനസ്വേല കയറ്റുമതി ചെയ്യുന്നുണ്ട്.

510
നിലവിൽ നിയന്ത്രിക്കുന്നത് നൈജീരിയ അടിസ്ഥാനമാക്കിയുള്ള മാനേജ്മെന്റ്
Image Credit : Getty, twitter

നിലവിൽ നിയന്ത്രിക്കുന്നത് നൈജീരിയ അടിസ്ഥാനമാക്കിയുള്ള മാനേജ്മെന്റ്

നിലവിൽ കപ്പൽ നിയന്ത്രിക്കുന്നത് നൈജീരിയ അടിസ്ഥാനമാക്കിയുള്ള മാനേജ്മെന്റ്. തോമാറോസ് ഗ്ലോബൽ വെൻചേഴ്സ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥതയിലാണ് ദി സ്കിപ്പറുള്ളത്. 20 വർഷത്തോളം പഴക്കമുള്ള കപ്പലിന് 1092 അടി നീളമാണ് ഉള്ളത്. നിർമ്മാണ സമയത്ത് ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണക്കപ്പലുകളിലൊന്നായിരുന്നു ഇത്.

610
ദി സ്കിപ്പർ ഹയാനയുടേതെന്ന വാദം തള്ളി രാജ്യം
Image Credit : Getty, twitter

ദി സ്കിപ്പർ ഹയാനയുടേതെന്ന വാദം തള്ളി രാജ്യം

ഹയാനയുടെ കപ്പലാണെന്ന വാദം തള്ളി രാജ്യം. ദി സ്കിപ്പർ ഗയാനയുടെ പതാക വഹിക്കുന്നത് അനധികൃതമായെന്നാണ് ഗയാന ബുധനാഴ്ച വ്യക്തമാക്കിയത്. ദക്ഷിണ അമേരിക്കൻ രാജ്യത്താണ് ദി സ്കിപ്പറെ രജിസ്റ്റർ ചെയ്തത് എന്നാണ് ഗയാന വിശദമാക്കിയത്.

710
ക്യൂബയിലേക്ക് പുറപ്പെട്ട കപ്പലെന്ന് റിപ്പോർട്ട്
Image Credit : Getty, twitter

ക്യൂബയിലേക്ക് പുറപ്പെട്ട കപ്പലെന്ന് റിപ്പോർട്ട്

വമ്പൻ ക്രൂഡ് കാരിയർ അഥവാ വിഎൽസിസി വിഭാഗത്തിൽ ഉൾപ്പെടുന്ന കപ്പലാണിത്. നവംബർ പാതിയോടെ നിറച്ച 11 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ സ്കിപ്പറിലുണ്ട്. ക്യൂബ ലക്ഷ്യമാക്കിയായിരുന്നു കപ്പലിന്റെ യാത്രയെന്നുമാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

810
അമേരിക്കൻ സാമ്രാജ്യത്തിന്റെ പല്ലടിച്ച് താഴെയിടാൻ സജ്ജരാകാൻ നിക്കോളാസ് മദൂറോ
Image Credit : Getty, twitter

അമേരിക്കൻ സാമ്രാജ്യത്തിന്റെ പല്ലടിച്ച് താഴെയിടാൻ സജ്ജരാകാൻ നിക്കോളാസ് മദൂറോ

കാരക്കാസിൽ നടന്ന റാലിയിൽ പോരാളികളെ പോലെ പെരുമാറണമെന്ന് നിക്കോളാസ് മദൂറോ ആളുകളോട് ആവശ്യപ്പെട്ടിരുന്നു. വേണ്ടിവന്നാൽ വടക്കൻ അമേരിക്കൻ സാമ്രാജ്യത്തിന്റെ പല്ലുകൾ അടിച്ച് താഴെയിടേണ്ടി വരാൻ സജ്ജമാണെന്നും നിക്കോളാസ് മദൂറോ റാലിയിൽ പ്രതികരിച്ചിരുന്നു

910
അമേരിക്കയുടെ ലക്ഷ്യം മദൂറോയെന്ന് സൂചനകൾ
Image Credit : Getty, twitter

അമേരിക്കയുടെ ലക്ഷ്യം മദൂറോയെന്ന് സൂചനകൾ

2013 മുതൽ വെനസ്വേലയിൽ നിക്കോളാസ് മദൂറോ അധികാരത്തിലുണ്ട്. ഹ്യൂഗോ ഷാവേസ് കാൻസർ ബാധിതനായി മരണത്തിന് കീഴടങ്ങിയ ശേഷമാണ് നിക്കോളാസ് മദൂറോ അധികാരത്തിലെത്തിയത്. കഴിഞ്ഞ വർഷത്തെ തെരഞ്ഞെടുപ്പ് നിക്കോളാസ് മദൂറോ അട്ടിമറിച്ചതായി വ്യാപക ആരോപണം ഉയർന്നിരുന്നു.

1010
പിടിച്ചെടുത്തതിൽ ഏറ്റവും വലിയ കപ്പലെന്ന് ട്രംപ്
Image Credit : Getty, twitter

പിടിച്ചെടുത്തതിൽ ഏറ്റവും വലിയ കപ്പലെന്ന് ട്രംപ്

നാല് മാസമായി വെനസ്വേലയ്ക്ക് മേൽ പല രീതിയിൽ നിരന്തര സമ്മർദ്ദം ചെലുത്തിയ ശേഷമാണ് നിലവിലെ നടപടി. ബുധനാഴ്ചയാണ് എണ്ണക്കപ്പൽ പിടിച്ചെടുത്തതെന്നാണ് അമേരിക്കയുടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിശദമാക്കിയത്. ഇതിനോടകം പിടിച്ചെടുത്തതിൽ ഏറ്റവും വലുതാണ് ഈ കപ്പലെന്നാണ് ട്രംപ് വിശദമാക്കുന്നത്

About the Author

ET
Elsa TJ
2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, സയൻസ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 10 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍,ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: elsa@asianetnews.in
അമേരിക്ക
വെനിസ്വേല
ഡൊണാൾഡ് ട്രംപ്
നിക്കോളാസ് മഡുറോ
ഇറാൻ

Latest Videos
Recommended Stories
Recommended image1
അസുഖം നടിച്ചെത്തി വനിതാ ഡോക്ടർമാർക്കു മുന്നിൽ നഗ്നതാ പ്രദർശനം; കാനഡയിൽ ഇന്ത്യൻ വംശജൻ അറസ്റ്റിൽ
Recommended image2
'ആയുധധാരികളായ സൈനികർ ഹെലികോപ്ടറിൽ നിന്ന് കപ്പലിലേക്ക്', വെനസ്വേയുടെ വമ്പൻ എണ്ണകപ്പൽ പിടിച്ചെടുത്ത് അമേരിക്ക, വീഡിയോ പുറത്ത്
Recommended image3
തിരമാലകൾ 98 അടി വരെ ഉയരും, സംഭവിച്ചാൽ 2 ലക്ഷം പേർക്ക് ജീവഹാനി; എന്താണ് അപൂർവ്വ മെഗാക്വേക്ക് മുന്നറിയിപ്പ്?
Related Stories
Recommended image1
മത്തി കണികാണാനില്ല, ചത്തൊടുങ്ങിയത് 60000ത്തിലേറെ പെൻഗ്വിനുകൾ
Recommended image2
ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved