പ്രസിഡന്‍റ് കൊവിഡ് കൂട്ടാളി; ശവപ്പറമ്പൊരുക്കി പ്രതിഷേധം
ലോക ജനസംഖ്യയില്‍ ആറാം സ്ഥാനത്താണ് ബ്രസീലിന്‍റെ സ്ഥാനം. 2,12,483,982 ആണ് ബ്രസീലിലെ ജനസംഖ്യ. എന്നാല്‍ കൊവിഡ്19 വൈറസ് ബാധയില്‍ ബ്രസീല്‍ ഇന്ന് രണ്ടാം സ്ഥാനത്താണ്. 21,16,922 രോഗികളുള്ള അമേരിക്കയ്ക്ക് തൊട്ടുതാഴെ 8,29,902 രോഗികളുമായി ബ്രസീലാണ് ഉള്ളത്. രോഗം വന്ന് മരിച്ചവരുടെ എണ്ണത്തിലും ബ്രസീല്‍ രണ്ടാം സ്ഥാനത്താണ്. 41,901 പേരാണ് ബ്രസീലില്‍ കൊവിഡ് 19 ന് കീഴടങ്ങിയത്. 1,16,825 പേര്‍ മരിച്ച അമേരിക്കയാണ് മരണ സംഖ്യയിലും ഒന്നാം സ്ഥാനത്ത്. 4,27,610 പേര്‍ക്കാണ് രോഗം ഭേദമായത്. 3,60,391 ആക്റ്റീവ് കേസുകളാണ് ബ്രസീലിലുള്ളത്. 2,12,483,982 ഉള്ള ജനങ്ങളില്‍ 14,76,057 പേര്‍ക്ക് മാത്രമാണ് ഇതുവരെയായും നടത്തിയ പരിശോധ. രാജ്യത്ത് രോഗം മൂര്‍ച്ചിക്കുമ്പോഴും പരിശോധന നടത്തുന്ന രാജ്യങ്ങളില്‍ 12-ാം സ്ഥനത്താണ് ബ്രസീല്‍. രോഗപ്രതിരോധത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന മെല്ലെപ്പോക്കാണ് രാജ്യത്ത് രോഗബാധയും മരണവും കൂട്ടിയതെന്ന വിമര്‍ശനവും ഉയര്‍ന്നു. ഇതിനിടെ കോപ്പകബാന ബീച്ചിൽ മരിച്ചവരോടുള്ള ആദരസൂചകമായും സര്‍ക്കാറിന്‍റെ ആരോഗ്യ സംരക്ഷണ പാളിച്ചയെ വിമര്‍ശിച്ചും ഒരു സന്നദ്ധ സംഘടന നൂറ് ശവക്കുഴികള്‍ ഒരുക്കി പ്രതിഷേധിച്ചു. ചിത്രങ്ങള്‍ : ഗെറ്റി.

<p>നിങ്ങള്‍ ഏത് പക്ഷത്ത് ? എന്ന ചോദ്യമാണ് ഗ്രാഫിറ്റി ചിത്രകാരന്‍ ചോദിക്കുന്നത്. കൊവിഡിന് കൂടെയോ ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പമോ ? പ്രസിഡന്‍റ് ബോൾസോനാരോ കൊവിഡ് 19 വയറസിനൊപ്പം ചേര്‍ന്ന് വടംവലിക്കുമ്പോള്‍ ഡോക്ടര്‍മാരും നേഴ്സുമാരുമടങ്ങുന്ന ആരോഗ്യപ്രവര്‍ത്തകര്‍ മറുപക്ഷം നിന്ന് വലിക്കുന്നു. വലിക്കുന്ന വടത്തിന് ഒത്ത നടുക്കുകൂടി ഒരു സ്ത്രീ നടന്നു പോകുന്ന ചിത്രം പകര്‍ത്തിയത് എഎഫ്പി ഫോട്ടോഗ്രാഫറായ നെല്‍സണ്‍ എല്‍മീഡിയയാണ്. (ഗെറ്റി)</p>
നിങ്ങള്‍ ഏത് പക്ഷത്ത് ? എന്ന ചോദ്യമാണ് ഗ്രാഫിറ്റി ചിത്രകാരന്‍ ചോദിക്കുന്നത്. കൊവിഡിന് കൂടെയോ ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പമോ ? പ്രസിഡന്‍റ് ബോൾസോനാരോ കൊവിഡ് 19 വയറസിനൊപ്പം ചേര്‍ന്ന് വടംവലിക്കുമ്പോള്‍ ഡോക്ടര്‍മാരും നേഴ്സുമാരുമടങ്ങുന്ന ആരോഗ്യപ്രവര്‍ത്തകര്‍ മറുപക്ഷം നിന്ന് വലിക്കുന്നു. വലിക്കുന്ന വടത്തിന് ഒത്ത നടുക്കുകൂടി ഒരു സ്ത്രീ നടന്നു പോകുന്ന ചിത്രം പകര്‍ത്തിയത് എഎഫ്പി ഫോട്ടോഗ്രാഫറായ നെല്‍സണ്‍ എല്‍മീഡിയയാണ്. (ഗെറ്റി)
<p>മാസങ്ങള്‍ പിന്നിട്ടിട്ടും നിയന്ത്രിക്കാനാകാതെ കൊവിഡ് 19 വൈറസ് കൂടുതല്‍ പേരിലേക്ക് പടര്‍ന്നു പിടിക്കുകയാണ്. ലോകത്തെ നിലവില്‍ 7,731,662 പേര്‍ക്കാണ് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്. </p>
മാസങ്ങള്‍ പിന്നിട്ടിട്ടും നിയന്ത്രിക്കാനാകാതെ കൊവിഡ് 19 വൈറസ് കൂടുതല്‍ പേരിലേക്ക് പടര്‍ന്നു പിടിക്കുകയാണ്. ലോകത്തെ നിലവില്‍ 7,731,662 പേര്‍ക്കാണ് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്.
<p>ഇന്നലെ മാത്രം 140,917 പേര്‍ക്ക് കൂടി പുതുതായി രോഗം പകര്‍ന്നു. ആകെ മരണസംഖ്യ 428,210 ആയി ഉയര്‍ന്നു. ഇന്നലെയും യുഎസിലും ബ്രസീലിലും തന്നെയാണ് കൂടുതല്‍ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചത്.</p>
ഇന്നലെ മാത്രം 140,917 പേര്‍ക്ക് കൂടി പുതുതായി രോഗം പകര്‍ന്നു. ആകെ മരണസംഖ്യ 428,210 ആയി ഉയര്‍ന്നു. ഇന്നലെയും യുഎസിലും ബ്രസീലിലും തന്നെയാണ് കൂടുതല്‍ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചത്.
<p>മൂന്നാം സ്ഥാനത്ത് ഇന്ത്യയാണ്. യുഎസില്‍ ഇതുവരെ 2,116,922 പേര്‍ക്ക് രോഗം വന്നപ്പോള്‍ 116,825 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇന്നലെയും 27,221 പേര്‍ക്ക് രോഗം ബാധിച്ചു. </p>
മൂന്നാം സ്ഥാനത്ത് ഇന്ത്യയാണ്. യുഎസില്‍ ഇതുവരെ 2,116,922 പേര്‍ക്ക് രോഗം വന്നപ്പോള്‍ 116,825 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇന്നലെയും 27,221 പേര്‍ക്ക് രോഗം ബാധിച്ചു.
<p>791 പേര്‍ മരിക്കുകയും ചെയ്തു. ബ്രസീലില്‍ ആകെ 829,902 പേരെ വൈറസ് ബാധിച്ചപ്പോള്‍ 41,901 പേരെയാണ് മരണം കീഴടക്കിയത്. ഇന്നലെ 24,253 പേര്‍ക്ക് കൂടി വൈറസ് ബാധയേറ്റു. 843 പേര്‍ മരിക്കുകയും ചെയ്തു.</p>
791 പേര്‍ മരിക്കുകയും ചെയ്തു. ബ്രസീലില്‍ ആകെ 829,902 പേരെ വൈറസ് ബാധിച്ചപ്പോള്‍ 41,901 പേരെയാണ് മരണം കീഴടക്കിയത്. ഇന്നലെ 24,253 പേര്‍ക്ക് കൂടി വൈറസ് ബാധയേറ്റു. 843 പേര്‍ മരിക്കുകയും ചെയ്തു.
<p><br />എന്നാല്‍, കൊവിഡ് വലിയ പ്രതിസന്ധികള്‍ സൃഷ്ടിച്ചിരുന്ന സ്പെയിന്‍, ഇറ്റലി എന്നീ രാജ്യങ്ങള്‍ക്ക് കണക്കുകള്‍ ആശ്വാസമായി വരികയാണ്. </p>
എന്നാല്‍, കൊവിഡ് വലിയ പ്രതിസന്ധികള്‍ സൃഷ്ടിച്ചിരുന്ന സ്പെയിന്‍, ഇറ്റലി എന്നീ രാജ്യങ്ങള്‍ക്ക് കണക്കുകള്‍ ആശ്വാസമായി വരികയാണ്.
<p>ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇന്നലെ സ്പെയിനില്‍ കൊവിഡ് ബാധിച്ച് ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 502 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.</p>
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇന്നലെ സ്പെയിനില്‍ കൊവിഡ് ബാധിച്ച് ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 502 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
<p>ഇറ്റലിയില്‍ ഇന്നലെ 163 പേര്‍ക്ക് മാത്രമാണ് പുതുതായി രോഗം വന്നത്. അതേസമയം, കൊവിഡ് മരണങ്ങളിൽ ബ്രസീൽ അമേരിക്കയുടെ തൊട്ടുപിന്നിലെത്തി. </p>
ഇറ്റലിയില്‍ ഇന്നലെ 163 പേര്‍ക്ക് മാത്രമാണ് പുതുതായി രോഗം വന്നത്. അതേസമയം, കൊവിഡ് മരണങ്ങളിൽ ബ്രസീൽ അമേരിക്കയുടെ തൊട്ടുപിന്നിലെത്തി.
<p>രാജ്യത്ത് 41,901 പേരാണ് മരിച്ചത്. ഇതുവരെ രണ്ടാമതായിരുന്ന ബ്രിട്ടനിൽ 41,481 പേരും. 1,16,825 പേരാണ് അമേരിക്കയിൽ മരിച്ചത്. ആഫ്രിക്കയിലെ രോഗവ്യാപനത്തോതിലും മുന്നറിയിപ്പ് നൽകിയിരിക്കയാണ് ലോകാരോഗ്യസംഘടന.</p>
രാജ്യത്ത് 41,901 പേരാണ് മരിച്ചത്. ഇതുവരെ രണ്ടാമതായിരുന്ന ബ്രിട്ടനിൽ 41,481 പേരും. 1,16,825 പേരാണ് അമേരിക്കയിൽ മരിച്ചത്. ആഫ്രിക്കയിലെ രോഗവ്യാപനത്തോതിലും മുന്നറിയിപ്പ് നൽകിയിരിക്കയാണ് ലോകാരോഗ്യസംഘടന.
<p>രണ്ട് ലക്ഷമാണ് രോഗബാധിതർ. രോഗികളുടെ എണ്ണം ഇരട്ടിക്കാന്‍ എടുത്തത് 18 ദിവസം മാത്രമാണ്. ദക്ഷിണാഫ്രിക്കയിലാണ് രോഗബാധിതർ കൂടുതല്‍.</p>
രണ്ട് ലക്ഷമാണ് രോഗബാധിതർ. രോഗികളുടെ എണ്ണം ഇരട്ടിക്കാന്‍ എടുത്തത് 18 ദിവസം മാത്രമാണ്. ദക്ഷിണാഫ്രിക്കയിലാണ് രോഗബാധിതർ കൂടുതല്‍.
<p>ആരോഗ്യരംഗം അപ്പാടെ തകർന്നിരിക്കുന്ന യെമനിലും കൊവിഡ് പടരുകയാണ്. ശരിയായ കണക്കുകളല്ല പുറത്തുവരുന്നത് എന്നാണ് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്.</p>
ആരോഗ്യരംഗം അപ്പാടെ തകർന്നിരിക്കുന്ന യെമനിലും കൊവിഡ് പടരുകയാണ്. ശരിയായ കണക്കുകളല്ല പുറത്തുവരുന്നത് എന്നാണ് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്.
<p>ബ്രസീലില്‍ ആദ്യമായി കൊവിഡ്19 രോഗം സ്ഥിരീകരിച്ചത് 2020 ഫെബ്രുവരി 25 ന് സാവോപോളോയിലാണ്. ജൂണ്‍ 13 ആകുമ്പോഴേക്കും ബ്രസീലിലെ മരണസംഖ്യ മാത്രം 41,000 കടന്നു. </p>
ബ്രസീലില്‍ ആദ്യമായി കൊവിഡ്19 രോഗം സ്ഥിരീകരിച്ചത് 2020 ഫെബ്രുവരി 25 ന് സാവോപോളോയിലാണ്. ജൂണ്‍ 13 ആകുമ്പോഴേക്കും ബ്രസീലിലെ മരണസംഖ്യ മാത്രം 41,000 കടന്നു.
<p>ജനുവരി 12 നാണ് ലോകാരോഗ്യ സംഘടന ചൈനയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഫെബ്രുവരി 3 ന് ബ്രസീലിലെ ഏറ്റവും വലിയ ആറാമത്തെ നഗരവും 2.5 മില്യന്‍ ജനസംഖ്യയുമുള്ള ബെലോ ഹോറിസോന്‍റ നഗരത്തില്‍, ചൈനയിലെ വുഹാന്‍ സന്ദര്‍ശിച്ച വിദ്യാര്‍ത്ഥിക്ക് ആദ്യമായി കൊവിഡ്19 വൈറസ് ബാധ സ്ഥിരീകരിച്ചു. </p>
ജനുവരി 12 നാണ് ലോകാരോഗ്യ സംഘടന ചൈനയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഫെബ്രുവരി 3 ന് ബ്രസീലിലെ ഏറ്റവും വലിയ ആറാമത്തെ നഗരവും 2.5 മില്യന്‍ ജനസംഖ്യയുമുള്ള ബെലോ ഹോറിസോന്‍റ നഗരത്തില്‍, ചൈനയിലെ വുഹാന്‍ സന്ദര്‍ശിച്ച വിദ്യാര്‍ത്ഥിക്ക് ആദ്യമായി കൊവിഡ്19 വൈറസ് ബാധ സ്ഥിരീകരിച്ചു.
<p>തുടര്‍ ദിവസങ്ങളില്‍ രണ്ടും മൂന്ന് കേസുകള്‍ ബ്രസീലില്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങി. ഫെബ്രുവരി മൂന്നിന് ആരോഗ്യമന്ത്രി ലൂയിസ് ഹെന്‍റിക് മാന്‍ഡെറ്റാ രാജ്യത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടു. അന്ന് രാജ്യത്ത് സാമൂഹ വ്യാപനമോ വൈറസ് പകര്‍ച്ചയോ രേഖപ്പെടുത്തിയിരുന്നില്ല. </p>
തുടര്‍ ദിവസങ്ങളില്‍ രണ്ടും മൂന്ന് കേസുകള്‍ ബ്രസീലില്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങി. ഫെബ്രുവരി മൂന്നിന് ആരോഗ്യമന്ത്രി ലൂയിസ് ഹെന്‍റിക് മാന്‍ഡെറ്റാ രാജ്യത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടു. അന്ന് രാജ്യത്ത് സാമൂഹ വ്യാപനമോ വൈറസ് പകര്‍ച്ചയോ രേഖപ്പെടുത്തിയിരുന്നില്ല.
<p>തുടര്‍ന്ന് വുഹാനില്‍പ്പെട്ടുപോയ ബ്രസീലുകാരെ തിരികെയെത്തിക്കണമെന്ന ആരോഗ്യവകുപ്പിന്‍റെ ആവശ്യ പരിഗണിച്ച് ബ്രസില്‍ രണ്ട് വിമാനങ്ങളെ വുഹാനിലേക്ക് അയക്കുകയും 34 ബ്രസീലുകാരെ ഫെബ്രുവരി 8 ന് തിരിച്ചെത്തിക്കുകയും ചെയ്തു. </p>
തുടര്‍ന്ന് വുഹാനില്‍പ്പെട്ടുപോയ ബ്രസീലുകാരെ തിരികെയെത്തിക്കണമെന്ന ആരോഗ്യവകുപ്പിന്‍റെ ആവശ്യ പരിഗണിച്ച് ബ്രസില്‍ രണ്ട് വിമാനങ്ങളെ വുഹാനിലേക്ക് അയക്കുകയും 34 ബ്രസീലുകാരെ ഫെബ്രുവരി 8 ന് തിരിച്ചെത്തിക്കുകയും ചെയ്തു.
<p>34 പേരെയും അനാപോളിസിലെ ബ്രസീലിയന്‍ എയര്‍ ഫോഴ്സിന്‍റെ ബേസില്‍ 18 ദിവസത്തെ ക്വാറന്‍റീനിലേക്ക് അയച്ചു. എന്നാല്‍ വൈറസ് ടെസ്റ്റില്‍ ഇവരെല്ലാവരും നെഗറ്റീവായതിനെ തുടര്‍ന്ന് ഇവരെ നേരത്തെ തന്നെ വീടുകളിലേക്ക് വിട്ടു. </p>
34 പേരെയും അനാപോളിസിലെ ബ്രസീലിയന്‍ എയര്‍ ഫോഴ്സിന്‍റെ ബേസില്‍ 18 ദിവസത്തെ ക്വാറന്‍റീനിലേക്ക് അയച്ചു. എന്നാല്‍ വൈറസ് ടെസ്റ്റില്‍ ഇവരെല്ലാവരും നെഗറ്റീവായതിനെ തുടര്‍ന്ന് ഇവരെ നേരത്തെ തന്നെ വീടുകളിലേക്ക് വിട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam