കൊവിഡ് 19; യുദ്ധമുഖത്തെ മാലാഖമാർക്ക് ആദരം
ക്രിമിയൻ ഉപദ്വീപ് പിടിച്ചെടുക്കാനുള്ള റഷ്യയുടെ ശ്രമത്തിനെതിരെ 1853 ല്‍ മൂന്ന് വര്‍ഷം നീണ്ടുനിന്ന ഒരു യുദ്ധം നടന്നു. എതിര്‍ പക്ഷത്ത് അന്നത്തെ കരുത്തരായിരുന്ന ബ്രിട്ടൻ, ഫ്രാൻസ്, ഓട്ടോമൻ സാമ്രാജ്യം എന്നീ രാജ്യങ്ങളുടെ സഖ്യസേനയായിരുന്നു. 1853 ൽ ആരംഭിച്ച യുദ്ധം മൂന്ന് വർഷം നീണ്ടുനിന്നു 1856 ലെ പാരീസ് ഉടമ്പടിയോടെയാണ് യുദ്ധത്തിന് അവസാനമായിത്. എന്നാല്‍, അതിനിടെ ബ്രീട്ടീഷ് കാരിയായ ഒരു സ്ത്രീ അതിപ്രശസ്തയായിത്തീര്‍ന്നു. എഴുത്തുകാരിയും സ്റ്റാറ്റിസ്റ്റീഷ്യയുമായിരുന്ന ഫ്ലോറന്‍സ് നൈറ്റിന്‍ഗേല്‍ ആയിരുന്നു അവര്‍. ക്രിമിയന്‍ യുദ്ധത്തില്‍ പരിക്കേറ്റ് യുദ്ധമുഖത്ത് നിന്ന് മടങ്ങുന്ന പട്ടാളക്കാരെ അവര്‍ നിസ്വാര്‍ത്ഥമായി ശുശ്രൂഷിച്ചു. ആ സമയത്ത് അവര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെയറിംഗ് സിക്ക് ജെന്‍റില്‍വുമണ്‍ എന്ന സ്ഥാപനത്തിലെ സൂപ്രണ്ടായിരുന്നു.
തന്‍റെ കീഴില്‍ ജോലി ചെയ്യുന്ന 38 നഴ്സുമാരോടൊപ്പം ഫ്ലോറന്‍സ് നൈറ്റിന്‍ഗേല്‍ തുര്‍ക്കിയിലെ യുദ്ധമുഖത്തെത്തി. തുര്‍ന്ന് അവരുടെ ശ്രമഫലമായി യുദ്ധമുഖത്തുണ്ടായിരുന്ന മരണസംഖ്യയില്‍ കാര്യമായ വ്യത്യാസമുണ്ടായി. യുദ്ധത്തില്‍ പരിക്കേറ്റ് ഉണ്ടാകുന്ന മരണത്തെക്കാള്‍ പകര്‍ച്ചവ്യാതി മൂലമുള്ള മരണമായിരുന്നു കൂടുതലും. ഒടുവില്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം യുദ്ധമവസാനിക്കുമ്പോള്‍ ഇംഗ്ലണ്ടില്‍ വിക്ടോറിയ രാജ്ഞി കഴിഞ്ഞാല്‍ പിന്നെ പ്രശസ്തയായ വ്യക്തി ഫ്ലോറന്‍സ് നൈറ്റിന്‍ഗേല്‍ ആണെന്ന് പറയപ്പെടുന്നു. നഴ്സിങ്ങ് രംഗത്ത് അവരെഴുതിയ നോട്ടുകള്‍ പിന്നീട് ഈ രംഗത്തെ അടിസ്ഥാന പാഠ്യവിഷയമായിരുന്നു. മറ്റൊരു മഹാമാരിയുടെ കാലത്ത് മറ്റെന്തിനേക്കാളും വിശുദ്ധരായി കരുതുന്നത് ആരോഗ്യപ്രവര്‍ത്തകരെയാണ്.
ക്രിമിയൻ യുദ്ധത്തിൽ പങ്കെടുത്ത് പരിക്കേറ്റ പട്ടാളക്കാരെ പരിചരിക്കുന്നതിൽ ഫ്ലോറൻസ നൈറ്റിംഗലിന്റെ കർശനമായ അച്ചടക്കവും ഉയർന്ന ശുചിത്വ നിലവാരവും മരണനിരക്ക് ഗണ്യമായി കുറയ്ക്കുന്നതിന് സഹായകമായി.
രോഗികളെ പരിചരിക്കുന്നതിന് കുതിരവണ്ടിയിൽ പോകുന്ന ഫ്ലോറൻസ നൈറ്റിംഗൽ (ചിത്രകാരന്റെ ഭാവനയിൽ)
ക്രിമിയൻ യുദ്ധത്തിൽ പങ്കെടുത്ത പട്ടാളക്കാർക്ക് വേണ്ടി കത്തുകൾ എഴുതുന്ന ഫ്ലോറൻസ നൈറ്റിംഗൽ (ചിത്രകാരന്റെ ഭാവനയിൽ)
ക്രിമിയൻ യുദ്ധത്തിൽ പങ്കെടുത്ത് പരിക്കേറ്റവരെ പരിചരിക്കുന്ന ഫ്ലോറൻസ നൈറ്റിംഗൽ (ചിത്രകാരന്റെ ഭാവനയിൽ)
ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് പടിക്കൽ സമരം ചെയ്യുന്ന നഴ്സുമാർ.
ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് അമൃത്സറിലെ ഒരു ആശുപത്രിക്ക് മുന്നിൽ സമരം ചെയ്യുന്ന ആരോഗ്യപ്രവർത്തകർ
ചെനയിലെ വുഹാനിൽ ഹൃദയത്തിന്റെ രൂപത്തിൽ അണിനിരന്ന് ഫ്ലോറൻസ നൈറ്റിംഗലിന് ആദരം അർപ്പിച്ച് 100 നഴ്സുമാർ.
ശ്രീലങ്കയിലെ ഒരു ആശുപത്രിയിൽ സഹപ്രവർത്തകയുടെ ടെംപറേച്ചർ പരിശോധിക്കുന്ന നഴ്സ്
അന്താരാഷ്ട്ര നഴ്സ് ദിനത്തിൽ ഫ്ലോറൻസ നൈറ്റിംഗലിന്റെ പ്രതീകസൂചകമായ പ്രതിമയിൽ വിളക്ക് തെളിക്കുന്ന ശ്രീലങ്കയിലെ നഴ്സ്
ശ്രീനഗറിലെ ഒരു കുട്ടികളുടെ ആശുപത്രിയിൽ ഇന്ന് ഡ്യൂട്ടിയിലേർപ്പെട്ടിരിക്കുന്ന നഴ്സ്
ബ്രസീലിലെ ഏറ്റവും വലിയ ക്രിസ്തുവിന്റെ പ്രതിമയിൽ ഒരു ആരോഗ്യ പ്രവർത്തകയുടെ ചിത്രം ഉൾപ്പെടുത്തിക്കൊണ്ട് നഴ്സുമാർക്ക് ആദരം
ബ്രസീലിലെ ഏറ്റവും വലിയ ക്രിസ്തുവിന്റെ പ്രതിമയിൽ ലോകത്തിലെ നഴ്സുമാർക്ക് ആദരം
ജര്‍മനിയിലെ കൊളോണില്‍ കൊവിഡ് 19 ബാധിച്ച് മരിച്ച മലയാളി നഴ്സ് പ്രിൻസി സേവ്യർ
കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രോഗിയെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസിൽ പോകവെ അടപകടത്തിൽ പെട്ട് മരണമടഞ്ഞ തൃശ്ശൂർ സ്വദേശിനി നഴ്സ് ഡോണ.
കൊവിഡ് 19 ബാധിച്ച് അയർലന്റിൽ മരിച്ച നഴ്സ് കോട്ടയം സ്വദേശിനി ബീന.
നിപ്പ വൈറസ് രോഗികളെ ചികിത്സിച്ച് മരണത്തിന് കീഴടങ്ങിയ നഴ്‌സ് ലിനി. ലിനിക്ക് ആദരമർപ്പിച്ച് ലോകാരോഗ്യസംഘടന മേധാവി ജിം കാംപെൽ പറഞ്ഞതിങ്ങനെ. വർഷങ്ങൾ കടന്നുപോകുമ്പോൾ നൊമ്പരമുള്ള നീറ്റലായി മാറുകയാണ് സിസ്റ്റർ ലിനി. ഇന്ന് ആത്മാർത്ഥതയുടെയും ത്യാഗത്തിന്റെയും സേവനസന്നദ്ധതയുടെയും പ്രതീകമാണ് ഭൂമിയിലെ ഈ മാലാഖ.