ഇറാഖ് സന്ദര്‍ശനം; സമാധാന ചര്‍ച്ചകള്‍ നടത്തി പോപ്പും അൽ-സിസ്താനിയും
നാല് ദിവസത്തെ സന്ദര്‍ശനത്തിനായി മാര്‍പ്പാപ്പ പോപ് ഫ്രാന്‍സിസ് ഇറാഖിലെത്തി. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മാര്‍പ്പാപ്പ എത്തിയത്. അലിറ്റാല്യ വിമാനത്തില്‍ 75 ഓളം മാധ്യമപ്രവര്‍ത്തകരോടൊപ്പമാണ് പോപ് എത്തിയത്. കൊവിഡ് വ്യാപനത്തിന് ശേഷം ആദ്യമായാണ് മാര്‍പ്പാപ്പ ഒരു വിദേശ സന്ദര്‍ശനം നടത്തുന്നത്. മാര്‍പ്പാപ്പയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ബാഗ്ദാദില്‍ ഒരുക്കിയിരിക്കുന്നത്. പ്രസിഡന്‍റ് ബര്‍ഹം സാലിഹും പ്രധാനമന്ത്രി മുസ്തഫ അല്‍ കാദിമിയുമായി മാര്‍പ്പാപ്പ ചര്‍ച്ച നടത്തി.
കൊവിഡ് വ്യാപനത്തിന് ശേഷം മാർപ്പാപ്പ നടത്തിയ ആദ്യത്തെ അന്താരാഷ്ട്ര യാത്രയാണ് ഇറാഖിലേക്ക്. ഇറാഖിലേക്കുള്ള ആദ്യ മാർപ്പാപ്പയുടെ സന്ദര്‍ശനം കൂടിയാണിത്.
ഇറാഖിലെ രണ്ടാം ദിവസം ഫ്രാൻസിസ് മാർപാപ്പ, ഷിയ ഇസ്ലാമിലെ ഏറ്റവും ശക്തരായ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് നജഫിലെത്തിയ മാര്‍പ്പാപ്പ ഗ്രാന്‍റ് ആയത്തുല്ല അല്‍ സിസ്താനിയുമായി കൂടിക്കാഴ്ച നടത്തി.
നസിറിയില്‍ സര്‍വമത സമ്മേളനത്തില്‍ മാര്‍പ്പാപ്പ പങ്കെടുക്കും. ബാഗ്ദാദിലും ഞായറാഴ്ച ഇര്‍ബിലിലും മാര്‍പ്പാപ്പ കുര്‍ബാന അര്‍പ്പിക്കും. മൊസൂളിലും അദ്ദേഹം സന്ദര്‍ശനം നടത്തും. തിങ്കളാഴ്ചയോടെ മാര്‍പ്പാപ്പ മടങ്ങും.
ദശലക്ഷക്കണക്കിന് ഷിയ മുസ്ലീങ്ങളുടെ ആത്മീയ നേതാവ് ഗ്രാൻഡ് അയത്തുല്ല അലി അൽ-സിസ്താനിയുടെ ഓഫീസിന്‍റെ മേല്‍നോട്ടത്തിലാണ് മാര്‍പ്പാപ്പയുമായുള്ള ചർച്ചകള്‍ നടന്നത്. ചര്‍ച്ചകളില്‍ സമാധാന ശ്രമങ്ങള്‍ക്കാണ് ഊന്നൽ നൽകിയത്.
വിശുദ്ധ നഗരമായ നജാഫിലെ വീട്ടിലേക്ക് അയത്തുല്ല ഫ്രാൻസിസ് മാർപാപ്പയെ സ്വീകരിച്ചു. മാര്‍പ്പാപ്പയും ഗ്രാൻഡ് അയത്തുല്ല സിസ്താനിയും തമ്മില്‍ 50 മിനിറ്റോളം ചർച്ച നീണ്ടുനിന്നു.
ക്രിസ്ത്യൻ പൗരന്മാർ എല്ലാ ഇറാഖികളെയും പോലെ സമാധാനത്തിലും സുരക്ഷിതത്വത്തിലും അവരുടെ മുഴുവൻ ഭരണഘടനാ അവകാശങ്ങളോടും കൂടെ ജീവിക്കണമെന്ന് മാര്‍പ്പാപ്പ ചര്‍ച്ചക്കിടെ ആവശ്യപ്പെട്ടു.
2003 ലെ യുഎസ് അധിനിവേശം തുടങ്ങിയത് മുതല്‍ ഇറാഖിന്‍റെ ക്രിസ്ത്യൻ ന്യൂനപക്ഷം ആശങ്കയിലായിരുന്നു. മാര്‍പ്പാപ്പയുടെ സന്ദര്‍ശനത്തോടെ ഇറാഖിലെ ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിന് ആത്മവിശ്വാസം തിരിച്ചു കിട്ടി.
മടക്കയാത്രയ്ക്ക് മുമ്പ് ഫ്രാൻസിസ് മാർപാപ്പ പിന്നീട് പുരാതന നഗരമായ ഉര്‍ലേക്ക് പോകും. ഉര്‍ നഗരത്തിലാണ് യഹൂദമതം, ക്രിസ്ത്യന്‍, ഇസ്ലാം എന്നീമതങ്ങളുടെ പുരാതന കേന്ദ്രമായി കരുതുന്നത്. ഇവിടെയാണ് ഇസ്ലാം പ്രവാചകനായ അബ്രഹാം നബി ജനിച്ചതെന്ന് കരുതുന്നതും.
ഇറാഖിലെ ചില ഷിയ തീവ്രവാദ ഗ്രൂപ്പുകൾ മാര്‍പ്പപ്പയുടെ സന്ദർശനത്തെ എതിർത്തിരുന്നു. ഇതേ തുടര്‍ന്ന് മാർപ്പാപ്പയുടെ സംരക്ഷണത്തിന് പതിനായിരത്തോളം ഇറാഖി സുരക്ഷാ സേനയെയാണ് നിയോഗിച്ചിരിക്കുന്നത്. കൊറോണ രോഗാണുവിന്‍റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനായി റൌണ്ട്-ദി-ക്ലോക്ക് കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്.
ക്രിസ്ത്യന്‍ ജനസംഖ്യ 1.4 ൽ നിന്നും കുറയുകയാണ്. ഒരു ദശലക്ഷം മുതൽ 250,000 വരെയാണ് ഇറാഖിലെ ഇപ്പോഴത്തെ ക്രിസ്ത്യന്‍ ജനസംഖ്. അതായത് രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 1% ൽ താഴെ മാത്രം.
സദ്ദാം ഹുസൈനെ പുറത്താക്കിയ 2003 ലെ യുഎസ് നേതൃത്വത്തിലുള്ള അധിനിവേശത്തിനുശേഷം രാജ്യത്ത് ഉണ്ടായ അക്രമത്തിൽ നിന്ന് രക്ഷപ്പെടാനായി ആയിരക്കണക്കിന് ക്രിസ്ത്യാനികളാണ് വിദേശത്തേക്ക് പലായനം ചെയ്തത്.
2014 ൽ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) തീവ്രവാദികൾ വടക്കൻ ഇറാഖിനെ കീഴടക്കി. തുടര്‍ന്ന് അക്രമികള്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്രിസ്ത്യന്‍ പള്ളികള്‍ നശിപ്പിച്ചു.
ക്രിസ്തുമത വിശ്വാസികളുടെ സ്വത്ത് കണ്ടുകെട്ടുകയും കൂടുതല്‍ നികുതി അടയ്ക്കാനും മതപരിവര്‍ത്തനത്തിനും നിര്‍ബന്ധിക്കുകയും ചെയ്തു.
എ.ഡി ഒന്നാം നൂറ്റാണ്ട് മുതല്‍ ഇറാഖി ജനത ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തിക്കപ്പെട്ടിരുന്നു. നിലവില്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റിന്‍റെ കണക്കനുസരിച്ച്, ഇറാഖിൽ 2,50,000 ൽ താഴെ ക്രിസ്ത്യാനികൾ അവശേഷിക്കുന്നുണ്ടെന്നാണ് കണക്ക്.
രാജ്യത്തിന്‍റെ വടക്ക് നീനെവേ സമതലത്തിലും കുർദിസ്ഥാൻ മേഖലയിലുമാണ് കൂടുതല്‍ ക്രിസ്തുമത വിശ്വാസികളും താമസിക്കുന്നത്.
ഇവരിൽ ഏകദേശം 67% പേർ കൽദിയൻ കത്തോലിക്കരാണ്. പൗരസ്ത്യ ആചാരാനുഷ്ഠാനങ്ങൾ സ്വന്തം ആരാധനക്രമങ്ങളും പാരമ്പര്യങ്ങളും നിലനിർത്തിയിട്ടുണ്ടെങ്കിലും റോമിലെ മാർപ്പാപ്പയുടെ അധികാരത്തെ ഇവര്‍ അംഗീകരിക്കുന്നു.
20 ശതമാനത്തോളം ക്രിസ്ത്യാനികള്‍ പേർ ഇറാഖിലെ ഏറ്റവും പഴക്കം ചെന്നവരാണെന്ന് കരുതപ്പെടുന്ന അസീറിയൻ ചർച്ച് ഓഫ് ഈസ്റ്റിലെ അംഗങ്ങളാണ്. ബാക്കിയുള്ളവർ സിറിയക് ഓർത്തഡോക്സ്, സിറിയക് കാത്തലിക്, അർമേനിയൻ കത്തോലിക്ക, അർമേനിയൻ അപ്പസ്തോലിക, അതുപോലെ ആംഗ്ലിക്കൻ, ഇവാഞ്ചലിക്കൽ, മറ്റ് പ്രൊട്ടസ്റ്റന്റ്