ബിൻ ലാദന്‍റെ 'പോണ്‍ വീഡിയോ' ശേഖരത്തിന്‍റെ രഹസ്യം പുറത്ത്
ആഗോള ഭീകരനായിരുന്ന ഒസാമ ബിൻ ലാദന്‍. മെയ് 3,2011 ലാണ് അമേരിക്കന്‍ സൈനിക ഓപ്പറേഷനില്‍ പാകിസ്ഥാനിലെ അബാട്ടബാദില്‍ വച്ച് കൊല്ലപ്പെട്ടത്. ഇപ്പോഴിതാ ലാദന്‍റെ ജീവിതത്തിലെ ചില അറിയാത്ത കഥകള്‍ പറയുന്ന ഡോക്യുമെന്‍ററി എത്തുന്നു. ബിൻ ലാദന്‍സ് ഹാര്‍ഡ് ഡ്രൈവ് എന്ന് അറിയപ്പെടുന്ന ഈ ഡോക്യുമെന്‍ററി നാഷണല്‍ ജോഗ്രഫിയുടെയാണ്. ഇതിലെ ചില കാര്യങ്ങളാണ് പരിശോധിക്കാം.
സെപ്തംബര്‍ 11 ഭീകരാക്രമണത്തിന്‍റെ ബുദ്ധികേന്ദ്രമായിരുന്ന ഒസാമ തന്‍റെ ഭീകരസംഘടനയിലെ മറ്റുള്ളവര്‍ക്ക് രഹസ്യ സന്ദേശങ്ങള്‍ കൈമാറാന്‍ പോണ്‍ വീഡിയോകള്‍ ഉപയോഗിച്ചിരുന്നു എന്നതാണ് പുതിയ വെളിപ്പെടുത്തല്‍.
മെയ് 2, 2011 ല്‍ അബോട്ടാബാദിലെ യുഎസ് നേവിയുടെ സീല്‍ വിഭാഗം നടത്തിയ കമാന്‍റോ ഓപ്പറേഷനിലാണ് ബില്‍ ലാദന്‍ കൊല്ലപ്പെട്ടത്. യുഎസ് നേവിയുടെ സീല്‍ വിഭാഗം അന്ന് ഒസാമയുടെ ഒളിസങ്കേതത്തില്‍ നിന്നും കണ്ടെത്തിയ ഡിജിറ്റല്‍ തെളിവുകളാണ് ഈ വെളിപ്പെടുത്തലിന് ആധാരം.
ആറ് അംഗങ്ങളുള്ള അന്നത്തെ അമേരിക്കന്‍ കമാന്‍റോ സംഘം ഒസാമയുടെ വലിയ പോണ്‍ വീഡിയോ ശേഖരം തന്നെ കണ്ടെത്തിയിരുന്നു.
എന്നാല്‍ ഇത്രയും കാലം ഇത് ഒസാമ ഒറ്റയ്ക്ക് കാണാന്‍ വേണ്ടി ശേഖരിച്ചതാണോ എന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിരുന്നില്ല. അന്ന് ഒസാമയുടെ ഒളിസങ്കേതത്തില്‍ കുറേ ടിവികള്‍ ഉണ്ടായിരുന്നെങ്കിലും. ഇന്‍റര്‍നെറ്റ് കണക്ഷന്‍ ഉണ്ടായിരുന്നില്ല എന്ന് കണ്ടെത്തിയിരുന്നു.
ഇപ്പോള്‍ വരുന്ന വിവരം അനുസരിച്ച് ഒസാമയുടെ സങ്കേതത്തില്‍ കണ്ടെത്തിയ ഡിജിറ്റല്‍ തെളിവുകള്‍ വിവിധ രാജ്യങ്ങളിലെ അയാളുടെ അനുയായികള്‍ക്ക് കൈമാറാനിരുന്ന സന്ദേശങ്ങളാണ് എന്നാണ് പറയുന്നത്. ഡോക്യുമെന്‍ററിയില്‍ പ്രത്യക്ഷപ്പെടുന്ന സിഎന്‍എന്‍ സുരക്ഷ വിദഗ്ധന്‍ പീറ്റര്‍ ബെര്‍ഗന്‍ ഇത് സംബന്ധിച്ച് വിശദീകരിക്കുന്നുണ്ട്.
ഇപ്പോള്‍ വരുന്ന വിവരം അനുസരിച്ച് ഒസാമയുടെ സങ്കേതത്തില്‍ കണ്ടെത്തിയ ഡിജിറ്റല്‍ തെളിവുകള്‍ വിവിധ രാജ്യങ്ങളിലെ അയാളുടെ അനുയായികള്‍ക്ക് കൈമാറാനിരുന്ന സന്ദേശങ്ങളാണ് എന്നാണ് പറയുന്നത്. ഡോക്യുമെന്‍ററിയില്‍ പ്രത്യക്ഷപ്പെടുന്ന സിഎന്‍എന്‍ സുരക്ഷ വിദഗ്ധന്‍ പീറ്റര്‍ ബെര്‍ഗന്‍ ഇത് സംബന്ധിച്ച് വിശദീകരിക്കുന്നുണ്ട്. ഒസാമയുമായി നേരിട്ട് അഭിമുഖം നടത്തിയ മാധ്യമപ്രവര്‍ത്തകനാണ് ഇദ്ദേഹം.
വരുന്ന സെപ്തംബര്‍ 10നാണ് നാഷണല്‍ ജോഗ്രഫിക്ക് ചാനല്‍ ബില്‍ ലാദന്‍സ് ഹാര്‍ഡ് ഡ്രൈവ് എന്ന ഡോക്യുമെന്‍ററി പ്രക്ഷേപണം ചെയ്യുക.