MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • News
  • International News
  • മോഡല്‍, നടി, മൃഗസംരക്ഷക, ഒപ്പം സ്നൈപ്പറും; റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട താലിറ്റോ ഡോ വാലെ ആരാണ്?

മോഡല്‍, നടി, മൃഗസംരക്ഷക, ഒപ്പം സ്നൈപ്പറും; റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട താലിറ്റോ ഡോ വാലെ ആരാണ്?

താലിറ്റോ ഡോ വാലെ ബ്രസീലിയന്‍ മോഡലാണ്. അതോടൊപ്പം ലോകമെമ്പാടുമുള്ള മാനുഷിക ദൗത്യങ്ങളിലും അവര്‍ പങ്കെടുത്തിട്ടുമുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ അവര്‍ വാര്‍ത്തകളില്‍ നിറഞ്ഞത് ഈ കാരത്തത്താലായിരുന്നില്ല. മറിച്ച് കിഴക്കന്‍ യുക്രൈനിലെ ഖാര്‍കിവില്‍ റഷ്യയുടെ മിസൈല്‍ ആക്രമണത്തിനിടെ കൊല്ലപ്പെട്ടതോടെയാണ് താലിറ്റോ ഡോ വാലെ( Thalito do Valle-39) വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. അതെ യുദ്ധമുഖത്ത് ഒന്നാന്തരമൊരു സ്നൈപ്പര്‍ കൂടിയായിരുന്നു താലിറ്റോ. കഴിഞ്ഞ മൂന്നാഴ്ചയായി അവര്‍ യുക്രൈനിലെ ഖാര്‍കീവില്‍ നിന്ന് റഷ്യന്‍ സേനയ്ക്കെതിരെ പോരാടുകയായിരുന്നു. കഴിഞ്ഞ ആഴ്ച റഷ്യന്‍ സേന തോടുത്ത മിസൈല്‍ താലിറ്റോ ഉണ്ടായിരുന്ന ബങ്കറിനെ നാമാവശേഷമാക്കി. ഒപ്പം ആ പോരാളിയെയും. ആരാണ് താലിറ്റോ ഡോ വാലെ ?  

2 Min read
Web Desk
Published : Jul 06 2022, 01:07 PM IST| Updated : Jul 06 2022, 03:17 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
111

ബ്രസീലാണ് താലിറ്റോ ഡോ വാലെയുടെ ജന്മദേശം. ചെറുപ്പത്തിൽ മോഡലായും നടിയായും ജോലി ചെയ്ത താലിറ്റോ, ഇതിനിടെ നിയമ പഠനം പൂര്‍ത്തിയാക്കി. പിന്നീട് മൃഗസംരക്ഷണ എൻജിഒകള്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. ഇതിന് ശേഷമാണ് സ്വതന്ത്ര കുർദിസ്ഥാൻ മേഖലയിലെ സായുധ സൈനിക സേനയായ പെഷ്മർഗാസിൽ ചേരുന്നത്. 

211

യുക്രൈനികള്‍ക്കായി റഷ്യയ്ക്കെതിരെയുള്ള പോരാട്ടം താലിറ്റോയ്ക്ക് ആദ്യത്തെതല്ല. മുമ്പ് ഇറാഖില്‍ ഐഎസിനെതിരെ പോരാടാന്‍ മുന്‍നിരയിലുണ്ടായിരുന്നു താലിറ്റോ ഡോ വാലെ (39). ഈ സമയത്താണ് അവര്‍ തന്‍റെ സ്നൈപ്പര്‍ പരിശീലനം പൂര്‍ത്തിയാക്കിയത്.  

311

ഇറാഖിലും കുര്‍ദ്ദിസ്ഥാനിലും അമേരിക്കന്‍ സൈന്യത്തിനൊപ്പം ഐഎസിനെതിരെയുള്ള പോരാട്ടത്തിന്‍റെ മുന്‍നിരയില്‍ തന്നെ താലിറ്റോയുണ്ടായിരുന്നു. കുര്‍ദിഷ് യുവതികള്‍ക്കൊപ്പം തോങ്കേന്തി നില്‍ക്കുന്ന തന്‍റെ ചിത്രങ്ങള്‍ താലിറ്റോ തന്നെയാണ് സാമൂഹ്യമാധ്യമങ്ങള്‍ വഴി പങ്കുവച്ചിരുന്നത്. 

411

ഐഎസിനെതിരെയുള്ള താലിറ്റോയുടെ പോരാട്ട ചിത്രങ്ങള്‍ അവളുടെ യൂറ്റുബ് ചാനലിലെ ഷോര്‍ട്സ് വഴി ഇതിനകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.  കുര്‍ദിഷ് പോരാളികളുടെ സൈനിക സംഘമായ പെഷ്മെര്‍ഗ ('മരണം നേരിടുന്നവർ') യില്‍ അംഗമായിരുന്നു താലിറ്റോ. 

511

യുദ്ധ മുഖങ്ങളില്‍ ശത്രുവില്‍ നിന്ന് മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കുകയും മറ്റ് മാനുഷിക ദൗത്യങ്ങളില്‍ പങ്കെടുക്കുകയും ചെയ്യുന്ന നായികയാണ് അവള്‍ എന്ന് താലിറ്റോയുടെ സഹോദരന്‍  തിയോ റോഡ്രിഗോ വിരേ (Theo Rodrigo Viera) അവളെ കുറിച്ച് പറഞ്ഞത്. 

611

താലിറ്റോ ഒരേ സമയം യുദ്ധമുഖങ്ങളില്‍ രക്ഷാപ്രവർത്തകയായും സ്‌നൈപ്പറായും ജോലി ചെയ്തിരുന്നു. ഖാര്‍ക്കിവിലെ റഷ്യന്‍ മുന്നേറ്റം തടയുന്നതില്‍ കര്‍മ്മനിരതയായിരുന്നു താലിറ്റോ.  താലിറ്റോയുടെ യുക്രൈന്‍ അനുഭവങ്ങള്‍ പകര്‍ത്താനായി അവരോടൊപ്പം ഒരു എഴുത്തുകാരനും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

711

എന്നാല്‍, കഴിഞ്ഞ ആഴ്ചയില്‍ കിഴക്കന്‍ യുക്രൈനിന് നേര്‍ക്ക് കനത്ത ബോംബാക്രമണമാണ് റഷ്യ നടത്തിക്കൊണ്ടിരിക്കുന്നത്. താലിറ്റോ ഡോ വാലെ നിന്നിരുന്ന ബങ്കറുകള്‍ക്ക് സമീപത്തും നിരവധി മിസൈലുകള്‍ പതിച്ചു. ഒടുവില്‍ ബങ്കറില്‍ അവശേഷിച്ചിരുന്ന താലിറ്റോയും കൊല്ലപ്പെട്ടു. 

811

താലിറ്റോയില്‍ നിന്ന് വിവരങ്ങള്‍ ലഭ്യമാകാതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചിറങ്ങിയ മുന്‍ ബ്രസീലിയന്‍ സൈനികനായ ഡഗ്ലസ് ബുറിഗോയും റഷ്യയുടെ കനത്ത മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നാണ് പുറത്ത് വരുന്ന വിവരം. ആദ്യത്തെ മിസൈൽ ആക്രമണത്തിന് ശേഷം ബങ്കറില്‍ അവശേഷിക്കുന്ന സേനയിലെ ഏക അംഗമായിരുന്നു താലിറ്റോയെന്ന് മറ്റ് പോരാളികള്‍ അറിയിച്ചു. 

911

യുക്രൈന്‍ തലസ്ഥാനമായ കീവിൽ ബോംബാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട ശേഷം, റഷ്യൻ ഡ്രോണുകൾ മൊബൈൽ ഫോൺ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനാൽ തനിക്ക് കൂടുതൽ സംസാരിക്കാൻ കഴിയില്ലെന്നും തനിക്ക് കുഴപ്പമില്ലെന്നും താലിറ്റോ തന്‍റെ കുടുംബത്തെ വിളിച്ച് അറിയിച്ചതിന് പിന്നാലെയായിരുന്നു അക്രമണം. 

1011

കീവില്‍ നിന്നും തന്‍റെ സേവനം ഖാര്‍കീവിലേക്ക് മാറ്റിയതിന് ശേഷം ആദ്യമായും അവസാനമായും ഒരു തവണ മാത്രമേ അവള്‍ക്ക് തന്‍റെ കുടുംബവുമായി സംസാരിക്കാന്‍ കഴിഞ്ഞിരുന്നൊള്ളൂ. നിലവില്‍ ഒരു രാജ്യത്തെയും സൈനികാംഗമല്ല താലിറ്റോ.

1111

മറിച്ച് വിരമിച്ച സൈനികരും മറ്റും ഉള്‍ക്കൊള്ളൂന്ന കുലി പട്ടാളത്തിന്‍റെ ഭാഗമായിരുന്നു അവര്‍. യുക്രനിലെമ്പാടും യുക്രൈന് വേണ്ടിയും റഷ്യയ്ക്ക് വേണ്ടിയും കൂലിപട്ടാളങ്ങളാണ് പോരാട്ടം  തുടരുന്നതെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

About the Author

WD
Web Desk
യുദ്ധം

Latest Videos
Recommended Stories
Recommended image1
സമാധാന ചർച്ചകൾ മൂന്നാം ദിനത്തിൽ, യുക്രൈന് നേരെ ആക്രമണം കടുപ്പിച്ച് റഷ്യ, ഒറ്റ രാത്രിയിൽ വിക്ഷേപിച്ചത് 653 ഡ്രോണുകളും 51 മിസൈലുകളും
Recommended image2
ഡ്യൂറൻഡ് ലൈനിൽ വീണ്ടും സംഘർഷം, പാകിസ്താനും അഫ്ഗാനിസ്താനും ഏറ്റുമുട്ടി, 5 പേർ കൊല്ലപ്പെട്ടു
Recommended image3
ഡിസംബ‍ർ 10,11, കുറിച്ചുവെച്ചോളൂ! പാക്കിസ്ഥാൻ വിറയ്ക്കും, പാക് വ്യോമാതിർത്തിക്ക് തൊട്ടരികെ ഇന്ത്യൻ വ്യോമസേനയുടെ ശക്തി പ്രകടനം
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved