- Home
- News
- International News
- പാക് വിമാനാപകടം : രക്ഷപ്പെട്ടത് രണ്ട് പേര്‍, 97 മരണം ; കാണാം ആ ദുരന്തദൃശ്യങ്ങള്‍
പാക് വിമാനാപകടം : രക്ഷപ്പെട്ടത് രണ്ട് പേര്‍, 97 മരണം ; കാണാം ആ ദുരന്തദൃശ്യങ്ങള്‍
കറാച്ചിയില്‍ ഇന്നലെ പാക് ഇന്‍റര്‍നാഷണല്‍ എയർലൈൻസ് വിമാനം തകർന്നുണ്ടായ അപകടത്തിൽ 97 പേര്‍ മരിച്ചപ്പോള്‍ രണ്ട് പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ലാന്‍റ് ചെയ്യുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് തകര്‍ന്ന് വീണ PK 8303 എന്ന എയർബസ് എ-320 എന്ന വിമാനത്തില്‍ നിന്ന് രക്ഷപ്പെട്ടവരില്‍ ഒരാള്‍ ബാങ്ക് ഓഫ് പഞ്ചാബ് സിഇഒ സഫര്‍ മസൂദ് ആണ്. അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നുവെന്ന് സര്‍ക്കാര്‍ വക്താവ് അബ്ദുര്‍ റഷീദ് ചന്ന പറഞ്ഞു. '' എല്ലായിടത്തും തീയായിരുന്നു. എല്ലാവരും അലറുകയായിരന്നു, ഞാന്‍ എന്‍റെ സീറ്റ്ബെല്‍റ്റ് അഴിച്ചു, വെളിച്ചത്തിന് നേരെ എഴുന്നേറ്റു'' - അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട മുഹമ്മദ് സുബൈര്‍ പറഞ്ഞു. സഫര്‍ മസൂദും മുഹമ്മദ് സുബൈറും മാത്രമാണ് 99 പേരുണ്ടായിരുന്ന വിമാനത്തില്‍ നിന്ന് രക്ഷപ്പെട്ടത്. കാണാം ആ ദുരന്തക്കാഴ്ചകള്‍. ചിത്രങ്ങള്‍: ആസിഫ് ഹുസൈന്‍ / എഎഫ്പി, ഗെറ്റി.

<p>മരിച്ച 19 പേരെ തിരിച്ചറിഞ്ഞു. മരിച്ചവരില്‍ എട്ട് പേര്‍ ജീവനക്കാരാണ്. അപകടത്തില്‍ നിരവധി കെട്ടിടങ്ങൾ തകർന്നു.</p>
മരിച്ച 19 പേരെ തിരിച്ചറിഞ്ഞു. മരിച്ചവരില്‍ എട്ട് പേര്‍ ജീവനക്കാരാണ്. അപകടത്തില്‍ നിരവധി കെട്ടിടങ്ങൾ തകർന്നു.
<p>അപകടത്തെ തുടര്‍ന്ന് 97 പേരും മരിച്ചെങ്കിലും രണ്ട് യാത്രികർ അദ്ഭുതകരമായി രക്ഷപ്പെട്ടെന്ന് പാക് സിന്ധ് വാർത്താ വിതരണ മന്ത്രി നസീർ ഹുസൈൻ ഷാ സ്ഥിരീകരിച്ചു. സഫർ മസൂദ്, മുഹമ്മദ് സുബൈർ എന്നിവരാണ് രക്ഷപ്പെട്ടത്. </p>
അപകടത്തെ തുടര്‍ന്ന് 97 പേരും മരിച്ചെങ്കിലും രണ്ട് യാത്രികർ അദ്ഭുതകരമായി രക്ഷപ്പെട്ടെന്ന് പാക് സിന്ധ് വാർത്താ വിതരണ മന്ത്രി നസീർ ഹുസൈൻ ഷാ സ്ഥിരീകരിച്ചു. സഫർ മസൂദ്, മുഹമ്മദ് സുബൈർ എന്നിവരാണ് രക്ഷപ്പെട്ടത്.
<p>11 നാട്ടുകാർക്കും പരിക്കേറ്റു. തകർന്നു വീഴുന്നതിന് മുമ്പ് മൂന്ന് തവണ ലാന്‍റിങ്ങിന് ശ്രമിച്ചതായി രക്ഷപ്പെട്ടവർ പറഞ്ഞു. </p>
11 നാട്ടുകാർക്കും പരിക്കേറ്റു. തകർന്നു വീഴുന്നതിന് മുമ്പ് മൂന്ന് തവണ ലാന്‍റിങ്ങിന് ശ്രമിച്ചതായി രക്ഷപ്പെട്ടവർ പറഞ്ഞു.
<p>പൈലറ്റ് അയച്ച അവസാന സന്ദേശത്തിൽ എൻജിൻ തകരാർ സംഭവിച്ചെന്ന് പറഞ്ഞതായി പാക് സർക്കാർ അറിയിച്ചു. സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.</p>
പൈലറ്റ് അയച്ച അവസാന സന്ദേശത്തിൽ എൻജിൻ തകരാർ സംഭവിച്ചെന്ന് പറഞ്ഞതായി പാക് സർക്കാർ അറിയിച്ചു. സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.
<p>ലാഹോറിൽ നിന്ന് പുറപ്പെട്ട വിമാനമാണ് കറാച്ചിയിൽ ഇറങ്ങുന്നതിന് നിമിഷങ്ങൾക്ക് മുമ്പാണ് ജനവാസകേന്ദ്രത്തില്‍ തകർന്നുവീണത്. </p>
ലാഹോറിൽ നിന്ന് പുറപ്പെട്ട വിമാനമാണ് കറാച്ചിയിൽ ഇറങ്ങുന്നതിന് നിമിഷങ്ങൾക്ക് മുമ്പാണ് ജനവാസകേന്ദ്രത്തില്‍ തകർന്നുവീണത്.
<p>പാകിസ്ഥാന്‍റെ അന്താരാഷ്ട്ര വിമാന സർവീസായ, പാകിസ്ഥാൻ ഇന്‍റർനാഷണൽ എയർലൈൻസ് വിമാനമാണ് തകർന്നത്.</p>
പാകിസ്ഥാന്‍റെ അന്താരാഷ്ട്ര വിമാന സർവീസായ, പാകിസ്ഥാൻ ഇന്‍റർനാഷണൽ എയർലൈൻസ് വിമാനമാണ് തകർന്നത്.
<p>99 പേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. എട്ട് ജീവനക്കാരും 91 യാത്രക്കാരും. </p>
99 പേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. എട്ട് ജീവനക്കാരും 91 യാത്രക്കാരും.
<p>ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് തൊട്ടടുത്തുള്ള മോഡൽ വില്ലേജിലേക്കാണ് യാത്രാ വിമാനം ഇടിച്ചിറങ്ങിയത്. </p>
ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് തൊട്ടടുത്തുള്ള മോഡൽ വില്ലേജിലേക്കാണ് യാത്രാ വിമാനം ഇടിച്ചിറങ്ങിയത്.
<p>വിമാനത്തിന് സാങ്കേതികത്തകരാറുണ്ട് എന്ന സന്ദേശം കൺട്രോൾ റൂമിലേക്ക് അവസാനനിമിഷം മാത്രമാണ് അധികൃതർക്ക് ലഭിക്കുന്നത്.</p>
വിമാനത്തിന് സാങ്കേതികത്തകരാറുണ്ട് എന്ന സന്ദേശം കൺട്രോൾ റൂമിലേക്ക് അവസാനനിമിഷം മാത്രമാണ് അധികൃതർക്ക് ലഭിക്കുന്നത്.
<p>കറാച്ചി വിമാനത്താവളത്തിന് തൊട്ടടുത്തുള്ള ജനവാസമേഖലയ്ക്ക് അടുത്ത് പൂർണമായ നിരോധനാജ്ഞ പുറപ്പെടുവിച്ചു. </p>
കറാച്ചി വിമാനത്താവളത്തിന് തൊട്ടടുത്തുള്ള ജനവാസമേഖലയ്ക്ക് അടുത്ത് പൂർണമായ നിരോധനാജ്ഞ പുറപ്പെടുവിച്ചു.
<p>കറാച്ചിയിലെ എല്ലാ ആശുപത്രികൾക്കും ഈ നിരോധനാജ്ഞ ബാധകമാണ്.</p>
കറാച്ചിയിലെ എല്ലാ ആശുപത്രികൾക്കും ഈ നിരോധനാജ്ഞ ബാധകമാണ്.
<p>രക്ഷാപ്രവർത്തനം തുടങ്ങിയപ്പോള്‍ കറുത്ത പുക പ്രദേശത്ത് നിറഞ്ഞിരിക്കുന്നതിനാൽ അകത്തേക്ക് കയറാൻ ആദ്യം രക്ഷാപ്രവർത്തകർക്ക് കഴിഞ്ഞില്ല.</p>
രക്ഷാപ്രവർത്തനം തുടങ്ങിയപ്പോള്‍ കറുത്ത പുക പ്രദേശത്ത് നിറഞ്ഞിരിക്കുന്നതിനാൽ അകത്തേക്ക് കയറാൻ ആദ്യം രക്ഷാപ്രവർത്തകർക്ക് കഴിഞ്ഞില്ല.
<p>ഇന്‍റർസർവീസസ് പബ്ലിക് റിലേഷൻസും, സൈന്യത്തിന്‍റെ ക്വിക് ആക്ഷൻ ഫോഴ്സും, സിന്ധ് പാകിസ്ഥാൻ റേഞ്ചേഴ്സും സംയുക്തമായാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. </p>
ഇന്‍റർസർവീസസ് പബ്ലിക് റിലേഷൻസും, സൈന്യത്തിന്‍റെ ക്വിക് ആക്ഷൻ ഫോഴ്സും, സിന്ധ് പാകിസ്ഥാൻ റേഞ്ചേഴ്സും സംയുക്തമായാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
<p>സംഭവം നടന്നയുടനെ പാക് സൈന്യത്തിന്‍റെ പ്രത്യേക വിമാനങ്ങൾ അപകട സ്ഥലത്തിന് മുകളിലെത്തിലെത്തിയിരുന്നു. </p>
സംഭവം നടന്നയുടനെ പാക് സൈന്യത്തിന്‍റെ പ്രത്യേക വിമാനങ്ങൾ അപകട സ്ഥലത്തിന് മുകളിലെത്തിലെത്തിയിരുന്നു.