കൊവിഡ് 19 : കരുതലോടെ കേരളം ; ചിത്രങ്ങള്‍ കാണാം
ചെറിയൊരു ഇടവേളയ്ക്കിടെയില്‍ കേരളം കൊവിഡ് 19 - നെ നേരിടുന്നത് ഇത് രണ്ടാം തവണയാണ്. ആദ്യം ചൈനയില്‍ നിന്ന് വന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികളിലൂടെയാണ് കേരളത്തില്‍ വൈറസ് ബാധ എത്തിയത്. എന്നാല്‍ ലോകത്ത് മറ്റൊരിടത്തും കാണാത്ത ജാഗ്രതയോടെ കേരളാ ആരോഗ്യ വകുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ നമ്മള്‍ കൊറോണാ വൈറസ് എന്ന കൊവിഡ് 19 -നെ കൃത്യമായ അകലത്തില്‍ നിര്‍ത്തി. എന്നാല്‍ അവിജാരിതമായി ഇറ്റലിയില്‍ നിന്നും വന്ന വൈറസ് ബാധയുള്ള പ്രവാസി മലയാളികളില്‍ നിന്നും വിനോദസഞ്ചാരികളില്‍ നിന്നും കേരളത്തെ ആശങ്കപ്പെടുത്തുന്ന രീതിയിലാണ് ഇപ്പോള്‍ കൊവിഡ് 19 വ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ആരോഗ്യവകുപ്പ് കൃത്യമായ നിരീക്ഷണങ്ങളിലൂടെയും കര്‍ശനമായ പരിശോധനകളിലൂടെയും വൈറസിന്‍റെ വ്യാപനം തടയാന്‍ കഠിന പരിശ്രമത്തിലാണ്. സര്‍ക്കാരിന്‍റെയും ആരോഗ്യ വകുപ്പിന്‍റെയും പ്രവര്‍ത്തനങ്ങളോട് മറ്റെല്ലാ എതിര്‍പ്പുകളും മാറ്റി വച്ച് സഹകരിക്കുക എന്നതാണ് ഇന്ന് ഒരു പൗരന് സ്വന്തം രാഷ്ട്രത്തോട് ചെയ്യാനുള്ള കടമ. പ്രളയത്തെയും നിപയേയും അതിജീവിച്ച ജനതയാണ് നാം. രോഗാണു പകരാതെ പടരാതെ നാം നമ്മെയും സമൂഹത്തെയും സംരക്ഷിക്കേണ്ടതുണ്ട്. നമ്മുക്കൊരുമിക്കാം, കൊവിഡ് 19 -നെയും നാം മറികടക്കും. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്മാരായ കെ പി വിനോദ് (എറണാകുളം), മുബഷീര്‍ (മലപ്പുറം), കൃഷ്ണകുമാര്‍ എം (പത്തനംതിട്ട), മധു (തൃശ്ശൂര്‍ എന്നിവര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം.
.
സംസ്ഥാനത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 12 ആയി. കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ആന്റി വൈറസ് മരുന്നുകളോ, രോഗാണുബാധയ്ക്ക് എതിരായ വാക്സിനുകളോ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നത് ആശങ്ക പടര്‍ത്തുന്നുണ്ട്.
ചുമ, പനി, ന്യൂമോണിയ, ശ്വാസതടസ്സം, ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയവയാണ് കൊറോണ വൈറസ് ബാധയുടെ പ്രധാന ലക്ഷണങ്ങള്‍.
രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ കാണിക്കണം. വിദേശത്തുനിന്ന് വന്നവർ ആണെങ്കില്‍ ലക്ഷണം ഒന്നുമില്ലങ്കിലും ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണം.
പനിലക്ഷണം പ്രകടമായാൽ ഒട്ടും താമസിക്കാതെ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണം. പൊതുവാഹനങ്ങൾ ഉപയോഗിക്കരുത്. ഇതിനായി ആംബുലൻസ് ഉണ്ട്.
പരിശോധനാ സാംപിളുകൾ എടുത്ത ശേഷം ആശുപത്രിയിൽ ഐസലേഷൻ വാർഡിൽ കഴിയണോ എന്ന കാര്യം ഡോക്ടർമാര്‍ തീരുമാനിക്കും. ടെസ്റ്റ് പോസിറ്റീവായാൽ 14 ദിവസം വരെ, (രോഗം കുറയുന്നതു വരെ) പൊതുസമ്പർക്കമില്ലാതെ കഴിയണം.
യാത്രകള്‍ ചെയ്യരുത്, 20–30 സെക്കൻഡ് എടുത്ത് കൈ കഴുകണം. തുമ്മുന്നത് കൈകൊണ്ടു തടയാതെ അതിനായി തൂവാല ഉപയോഗിക്കുക, മാസ്ക് വെച്ച് നടക്കുക. പരസ്യമായി തുപ്പുന്നതും മൂക്കു ചീറ്റുന്നതും ഒഴിവാക്കുക. ജനങ്ങൾ വിജാരിച്ചാൽ ഈ രോഗം വ്യാപിക്കുന്നത് പൂർണമായി തടയാനാകും.
ഇതിനിടെ സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധ പിടിമുറുക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സഹായം അഭ്യര്‍ത്ഥിച്ചു.
ഈ അവസരത്തിൽ നമ്മുടെ സർക്കാർ-ആരോഗ്യസംവിധാനങ്ങൾക്കൊപ്പം ചേർന്നു പ്രവർത്തിക്കാൻ തയ്യാറായി നിൽക്കുന്നവർ സധൈര്യം മുന്നോട്ട് വന്നു സർക്കാരിനൊപ്പം കൈകൾ കോർക്കണമെന്നും, നമ്മുടെ പ്രതിരോധപ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലമാക്കണമെന്നുമാണ് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്.
അതിനായി സർക്കാരിന്‍റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന സന്നദ്ധ സംഘടനയിൽ https://bit.ly/2TEhVPK എന്ന വെബ്സൈറ്റ് വഴിയോ, +91 9400 198 198 എന്ന നമ്പറിൽ മിസ് കാൾ ചെയ്തോ എത്രയും പെട്ടെന്ന് തന്നെ രജിസ്റ്റർ ചെയ്യാനാകുമെന്നും അദ്ദേഹം അറിയിച്ചു.
ആവശ്യമായ ട്രെയിനിംഗ് നൽകിയതിനും വേണ്ട തയ്യാറെടുപ്പുകൾക്കും ശേഷം മാത്രമായിരിക്കും പ്രവർത്തനങ്ങളിൽ രജിസ്റ്റര്‍ ചെയ്യുന്നവരെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാക്കുക.
ഇതിനിടെ കൊവിഡ് 19 വൈറസ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള രോഗിയുടെ നില ഗുരുതരമായി തുടരുന്നു. 85 വയസുള്ള സ്ത്രീയുടെ നിലയാണ് ഗുരുതരമായി തുടരുന്നത്.
നാല് പേരാണ് കൊവിഡ് 19 വൈറസ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്നത്. ഇറ്റലിയില്‍ നിന്ന് എത്തിയവരുടെ മാതാപിതാക്കളും അവരുടെ മകളും മരുമകനുമാണ് കോട്ടയത്ത് ചികിത്സയിലുള്ളത്.
ഇതില്‍ മാതാവിന്‍റെ നിലയാണ് ഗുരുതരമായി തുടരുന്നതെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഇവര്‍ക്ക് ഉണ്ടായിരുന്നു.
നല്‍കുകയാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഇവരെ നാല് പേരെ കൂടാതെ 10 പേരാണ് കോട്ടയത്ത് ഐസോലേഷന്‍ വാര്‍ഡില്‍ കഴിയുന്നത്.
ഇവരുടെ പരിശോധന ഫലം ഉടന്‍ ലഭിക്കുമെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. അതേസമയം, സംസ്ഥാനത്ത് ഇന്നലെ മാത്രം എട്ട് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ അതീവജാഗ്രതിയിലാണ് കേരളം.
ഇതുവരെയുള്ള കണക്ക് പ്രകാരം ആകെ രോഗ ബാധിതരുടെ എണ്ണം 14 ആയെന്ന് ആരോഗ്യമന്ത്രി ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
കൊച്ചിയിൽ രോഗബാധിതനായ മൂന്ന് വയസുകാരന്‍റെ മാതാപിതാക്കൾക്ക് വൈകിട്ടോടെ രോഗം സ്ഥിരീകരിച്ചതോടെയാണ് എണ്ണം 14 ആയത്. കോട്ടയത്തെ നാല് പേര്‍ക്ക് പുറമെ പത്തനംതിട്ടയിൽ 7 പേർക്കും എറണാകുളത്ത് 3 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
രോഗം സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശികളുടെ അച്ഛനമ്മമാർക്ക് പ്രായത്തിന്‍റേതായ അവശത കൂടിയുളളതിനാൽ ഇവരുടെ കാര്യത്തിൽ കൂടുതൽ ജാഗ്രതയിലാണെന്ന് മന്ത്രി അറിയിച്ചിരുന്നു.
സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 1495 പേരായെന്നും കെ കെ ശൈലജ അറിയിച്ചു. ഇവരിൽ 259 പേർ ആശുപത്രിയിലാണെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.
കൊറോണ വൈറസ് എന്ന കൊവിഡ് 19 ഭീതിയില്‍ കോട്ടയം നഗരത്തില്‍ മാസ്ക് ധരിച്ചിറങ്ങിയവര്‍.
കൊറോണ വൈറസ് എന്ന കൊവിഡ് 19 ഭീതിയില്‍ കോട്ടയത്ത് പരീക്ഷയ്ക്കായി എത്തിയ വിദ്യാര്‍ത്ഥിനികള്‍.
കൊറോണ വൈറസ് എന്ന കൊവിഡ് 19 ഭീതിയില്‍ കോട്ടയം നഗരത്തില്‍ മാസ്ക് ധരിച്ചിറങ്ങിയവര്‍.
കൊറോണ വൈറസ് എന്ന കൊവിഡ് 19 ഭീതിയില്‍ കോട്ടയം നഗരത്തില്‍ മാസ്ക് ധരിച്ചിറങ്ങിയവര്‍.
കൊറോണ വൈറസ് എന്ന കൊവിഡ് 19 ഭീതിയില്‍ കോട്ടയം നഗരത്തില്‍ മാസ്ക് ധരിച്ചിറങ്ങിയവര്‍.
കൊറോണ വൈറസ് എന്ന കൊവിഡ് 19 ഭീതിയില്‍ കോട്ടയം നഗരത്തില്‍ മാസ്ക് ധരിച്ചിറങ്ങിയവര്‍.
കൊറോണ വൈറസ് എന്ന കൊവിഡ് 19 ഭീതിയില്‍ കോട്ടയം നഗരത്തില്‍ മാസ്ക് ധരിച്ചിറങ്ങിയവര്‍.
കൊറോണ വൈറസ് എന്ന കൊവിഡ് 19 ഭീതിയില്‍ കോട്ടയം നഗരത്തില്‍ മാസ്ക് ധരിച്ച് ഡ്യൂട്ടി ചെയ്യുന്ന വനിതാ പൊലീസ്.
കൊറോണ വൈറസ് എന്ന കൊവിഡ് 19 ഭീതിയില്‍ കോട്ടയം നഗരത്തില്‍ മാസ്ക് ധരിച്ചിറങ്ങിയവര്‍.