MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • Magazine
  • Web Specials (Magazine)
  • Russia - Ukraine issue: നാറ്റോ ആണ് ഉത്തരവാദി; ഉക്രൈന്‍ അക്രമിക്കുമെന്ന ആരോപണത്തില്‍ വീണ്ടും റഷ്യ

Russia - Ukraine issue: നാറ്റോ ആണ് ഉത്തരവാദി; ഉക്രൈന്‍ അക്രമിക്കുമെന്ന ആരോപണത്തില്‍ വീണ്ടും റഷ്യ

ഉക്രൈന്‍ (Ukraine) അതിര്‍ത്തിയില്‍ ഒരു ലക്ഷത്തിനും ഒരു ലക്ഷത്തി ഇരുപതിനായിരത്തിനുമിടയില്‍ സൈനീകരെയും കവചിത വാഹനങ്ങളെയും ടാങ്കുകളും മിസൈലുകളും റഷ്യ (Russia) വിന്യസിച്ചു കഴിഞ്ഞിവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലും ഏത് നിമിഷവും തങ്ങള്‍ ആക്രമിക്കപ്പെടാമെന്ന ഉക്രൈന്‍റെ ഭയത്തിനിടയിലും റഷ്യ ആരോപണങ്ങളെയെല്ലാം വീണ്ടും നിഷേധിച്ചു. എന്നാല്‍, സൈനീകരെ അതിര്‍ത്തിയില്‍ വിന്യസിച്ചതെന്തിനെന്നോ എത്ര പേരെ വിന്യസിച്ചു എന്നോ റഷ്യ വ്യക്തമാക്കിയില്ലെങ്കിലും ഇപ്പോഴത്തെ യുദ്ധ ഭീതിക്ക് കാരണം നാറ്റോയുടെ അനാവശ്യ ഇടപെടലാണെന്നും റഷ്യ ആരോപിച്ചു.   

4 Min read
Web Desk
Published : Jan 31 2022, 03:27 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
120

ഉക്രൈന്‍ ആക്രമിക്കാൻ റഷ്യ തയ്യാറാണെന്ന പാശ്ചാത്യ മുന്നറിയിപ്പുകൾ 'തികച്ചും പരിഹാസ്യമാണ്' എന്നായിരുന്നു റഷ്യയുടെ വാദം. കിയെവിനെ (Kyiv) സഖ്യത്തിലേക്ക് തങ്ങളുടെ സഖ്യത്തില്‍ കൂട്ടാനുള്ള നാറ്റോയുടെ ആഗ്രഹമാണ് മേഖലയിൽ സംഘർഷം വർധിപ്പിച്ചതെന്നും റഷ്യ ആരോപിച്ചു. 

 

220

കഴിഞ്ഞ ഡിസംബര്‍ അവസാനം റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ (Vladimir Putin) 1,00,000 സൈനികരെയും ടാങ്കുകളും മിസൈലുകളും ഉക്രൈന്‍ അതിർത്തിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ടത് മുതല്‍ ഈ പ്രദേശം സംഘര്‍ഷത്തിലാണ്. 2014 ലെ കടുത്ത മഞ്ഞ് കാലത്ത് റഷ്യ ഉക്രൈന്‍ ആക്രമിച്ച് റഷ്യ ക്രിമിയ ഉപദ്വീപ് സ്വന്തമാക്കിയത് പോലെ ഇത്തവണയും കടുത്ത മഞ്ഞ് കാലമായ ഫെബ്രുവരിയില്‍ റഷ്യ ഉക്രൈന്‍ ആക്രമിക്കുമെന്ന് കരുതുന്നു. 

 

320

എന്നാല്‍, പശ്ചാത്യ രാജ്യങ്ങളായ അമേരിക്കയും ബ്രിട്ടനും ഉക്രൈന്‍ അക്രമിച്ചാല്‍ റഷ്യ കനത്ത വിലനല്‍കേണ്ടിവരുമെന്ന് പറയുമ്പോഴും തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ പിന്‍വലിച്ചത് ഉക്രൈനെ ചൊടിപ്പിച്ചു. ഇതേതുടര്‍ന്ന് ഉക്രൈന്‍ പ്രസിഡന്‍റ് വോലോഡൈമര്‍ സെലെന്‍സ്കി (Volodymyr Zelensky) വിദേശരാജ്യങ്ങളോട് എരിതീയില്‍ എണ്ണയൊഴിക്കാതെ അടങ്ങിയിരിക്കാന്‍ പറഞ്ഞത് ലോകമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

 

420

റഷ്യ ഉക്രൈനെ അക്രമിക്കുകയാണെങ്കില്‍ തിരിച്ചടിക്കാനായി രാജ്യത്തെ എല്ലാവിഭാഗം ജനങ്ങള്‍ക്കും ഉക്രൈന്‍ സൈനീക പരിശീലനം നല്‍കിവരികയാണ്. ഇത്തരത്തില്‍ ഏതാണ്ട് 2,55,000 ത്തിനടുത്ത് ആളുകള്‍ ഇതിനകം പരിശീലനം നേടിക്കഴിഞ്ഞെന്നും. യുദ്ധമുണ്ടായാല്‍ ഈ ടെറിട്ടോറിയൽ ഡിഫൻസ് ഫോഴ്‌സ് (ടിഡിഎഫ്) സൈന്യത്തിന് അടിയന്തര സഹായവുമായി മുന്‍നിരയിലുണ്ടാകുമെന്ന് ഉക്രൈന്‍ അറിയിച്ചു. 

 

520

ഉക്രൈന്‍റെ ടെറിട്ടോറിയൽ ഡിഫൻസ് ഫോഴ്‌സില്‍ അമ്മമാരും ഗവേഷകരും ഡോക്ടര്‍മാരും വിദ്യാര്‍ത്ഥികളും അംഗമാണ്. സ്വന്തം രാജ്യം അക്രമിക്കപ്പെടുകയാണെങ്കില്‍ യുദ്ധമുഖത്ത് തങ്ങളുമുണ്ടാകുമെന്ന് ഇവര്‍ പറയുന്നു. അതിനിടെ ഉക്രൈനികള്‍ റഷ്യയ്ക്കെതിരെ പോരാടാനായി സ്വന്തം നിലയില്‍ ആയുധങ്ങള്‍ ശേഖരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

 

620

റഷ്യയുടെ ഉക്രൈന്‍ അക്രമണ ഭീഷണിക്കിടെ അമേരിക്കയും യുകെയും ഉക്രൈനിലേക്ക് നിരവധി ആയുധങ്ങള്‍ അയച്ച് കഴിഞ്ഞു. കവചിത വാഹനങ്ങളും ടാങ്ക് വേധ മിസൈലുകളും യന്ത്രത്തോക്കുകളും ഈ കൈമാറ്റത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍. റഷ്യയുടെ ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതിക്കായി കാത്തിരിക്കുന്ന ജര്‍മ്മനി ഈ വിഷയത്തില്‍ ഇതുവരെയായും ഒരു നിലപാടെടുത്തിട്ടില്ല.

 

720

ഉക്രൈനെ റഷ്യ അക്രമിച്ചാല്‍ റഷ്യ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ആദ്യം പറഞ്ഞത് ഫ്രാന്‍സായിരുന്നു. എന്നാല്‍, ഈ പ്രശ്നം യൂറോപ്പിന്‍റെ മാത്രം പ്രശ്നമാണെന്നും തങ്ങള്‍ക്കിതില്‍ ഇടപെടേണ്ട കാര്യമില്ലെന്നുമായിരുന്നു ചൈനയുടെ നിലപാട്. ഇന്ത്യയും നയതന്ത്രപരമായ നിലപാടിലാണ് ഇപ്പോഴും നില്‍ക്കുന്നത്.

 

820

കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലും ഉക്രൈന്‍റെ വടക്കന്‍ അതിര്‍ത്തി മുതല്‍ കിഴക്കന്‍ അതിര്‍ത്തിവരെയുള്ള പ്രദേശത്ത് റഷ്യയുടെ വിവിദ സൈനീക വിഭാഗങ്ങള്‍ നിലയുറപ്പിച്ചു കഴിഞ്ഞു. അപ്പോഴും വിദേശരാജ്യങ്ങള്‍ റഷ്യ ഉക്രൈനെ അക്രമിക്കുമെന്ന വാര്‍ത്തയോട് റഷ്യയുടെ സെക്യൂരിറ്റി കൗൺസിൽ തലവൻ നിക്കോളായ് പത്രുഷേവ് പ്രതികരിച്ചത് 'പരിഹാസ്യം' എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു. 'ഞങ്ങൾക്ക് യുദ്ധം ആവശ്യമില്ല, ഞങ്ങൾക്ക് അതിന്‍റെ ആവശ്യമില്ല.' നിക്കോളായ് പത്രുഷേവ് ആവര്‍ത്തിച്ചു. 

 

920

എന്നാല്‍, അങ്ങളുടെ ആവശ്യങ്ങളെന്ന് പറഞ്ഞ് റഷ്യ ഒരു ലിസ്റ്റ് പുറത്ത് വിട്ടു. ഈ ലിസ്റ്റില്‍ ഉക്രൈനെ അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോയിൽ സഖ്യ കക്ഷിയാക്കാതിരിക്കുക. മുൻ സോവിയറ്റ് രാജ്യങ്ങളിൽ നിന്ന് നാറ്റോ സൈന്യത്തെ പിൻവലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു. എന്നാല്‍, റഷ്യയുടെ ഈ ആവശ്യങ്ങളെല്ലാം അമേരിക്കന്‍ പ്രഡിസന്‍റ് ജോ ബൈഡന്‍ തള്ളിക്കളഞ്ഞു. 

 

1020

നാറ്റോ സഖ്യത്തില്‍ ഉക്രൈന്‍ ചേരുന്നതിനോടുള്ള  മോസ്‌കോയുടെ എതിർപ്പ് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ഇന്നലെ വീണ്ടും ആവര്‍ത്തിച്ചു. 'ഉക്രൈയ്‌ൻ തയ്യാറല്ലെന്നും നാറ്റോയുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിന് ഉക്രൈന് കാര്യമായ സംഭാവനയൊന്നും നല്‍കാന്‍ കഴിയില്ലെന്നും എല്ലാവരും മനസ്സിലാക്കുന്നുണ്ടെന്നും' സെർജി ലാവ്‌റോവ് എടുത്ത് പറഞ്ഞു. ഉക്രൈന്‍റെ നാറ്റോ സഖ്യം റഷ്യയ്ക്ക് ഭീഷണിയാണെന്ന് ലാവ്‌റോവ് അടിവരയിട്ടു. 

 

1120

'ഇതിനെ പ്രതിരോധമെന്ന് വിളിക്കാൻ പ്രയാസമാണ്. ഏകദേശം മൂന്ന് മാസത്തോളം അവർ യുഗോസ്ലാവിയയിൽ ബോംബെറിഞ്ഞു, ലിബിയ ആക്രമിച്ചു, യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം ലംഘിച്ചു. അഫ്ഗാനിസ്ഥാനിൽ അവർ എങ്ങനെ പെരുമാറി എന്ന് മറക്കരുത്,' ലാവ്‌റോവ് അമേരിക്കയേയും നാറ്റോ സഖ്യത്തെയും കുറ്റപ്പെടുത്തി. 

 

1220

നാറ്റോ വിപുലീകരണം നിർത്തണമെന്ന റഷ്യയുടെ ആവശ്യങ്ങൾ യുഎസും നാറ്റോയും ഔപചാരികമായി നിരസിച്ചു. ചർച്ചകൾ സാധ്യമാകുന്ന മേഖലകളിൽ, യുദ്ധം ഒഴിവാക്കാനുള്ള വഴിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. യുഎസുമായി പരസ്പര ബഹുമാനത്തോടെയുള്ള ബന്ധമാണ് റഷ്യ ആഗ്രഹിക്കുന്നതെന്നും ലാവ്‌റോവ് ഞായറാഴ്ചയും ആവര്‍ത്തിച്ചു. 

 

1320

എന്നാല്‍, മുൻ സോവിയറ്റ് രാജ്യമായ ഉക്രൈന്‍റെ അതിര്‍ത്തികളിലെ സൈന്യത്തെ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട ഒരു കാര്യവും പുടിന്‍റെ അടുത്ത രാഷ്ട്രീയാനുയായിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് സംസാരിച്ചില്ല. 

 

1420

ലോകത്തെ എല്ലാ രാജ്യങ്ങളെയും പോലെ അമേരിക്കയുമായും നല്ലതും തുല്യവും പരസ്പര ബഹുമാനവുമുള്ള ബന്ധമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്,” ലാവ്‌റോവ് ഞായറാഴ്ച റഷ്യൻ ടിവിയോട് പറഞ്ഞു. എന്നാല്‍, റഷ്യയുടെ നീക്കം ഒരു രാജ്യത്തിന് നേരെ മാത്രമല്ല, ജനാധിപത്യത്തിന് മേലുള്ള ആക്രമണമാണ് പുടിൻ നടത്തുന്നതെന്ന് യുഎസിലെ ഉക്രൈൻ അംബാസഡർ ഒക്സാന മർകറോവ മുന്നറിയിപ്പ് നൽകി. 

 

1520

നാറ്റോ സഖ്യകക്ഷികളെ സംരക്ഷിക്കാൻ ഫാസ്റ്റ് ജെറ്റുകൾ, യുദ്ധക്കപ്പലുകൾ, സൈനിക വിദഗ്ധർ എന്നിവ അയക്കുമെന്നായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞത്. എസ്റ്റോണിയയിലേക്ക് അധിക സൈനികരെ വിന്യസിക്കാൻ ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു. കരിങ്കടലിനു കുറുകെ ഞങ്ങൾ കൂടുതൽ വ്യോമ പിന്തുണ നൽകും. വ്‌ളാഡിമിർ പുടിൻ യുദ്ധത്തിന് ശ്രമിച്ചാൽ ഉക്രൈന്‍ ഏറ്റവും മികച്ച നിലയിലാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ  പ്രതിരോധ ആയുധങ്ങൾ നൽകും. റഷ്യയുടെ ഏത് തരത്തിലുള്ള കടന്നുകയറ്റവും തടയുമെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. 

 

1620

'അടിസ്ഥാനപരമായി, ഏറ്റവും പ്രധാനപ്പെട്ട കാര്യം സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും സംരക്ഷിക്കുക എന്നതാണ്, അത് ഉടനടിയുള്ള സാമ്പത്തിക പ്രശ്‌നങ്ങളേക്കാൾ പ്രധാനമാണ്. എന്ന് യുകെയുടെ  വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്സി പറഞ്ഞു. അതുകൊണ്ട് തന്നെ റഷ്യയ്ക്കെതിരെ യുദ്ധമൊഴിവാക്കാനാവശ്യമായതെല്ലാം ഞങ്ങള്‍ ചെയ്യുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

 

1720

യുദ്ധമുണ്ടാവുകയാണെങ്കില്‍ തീര്‍ച്ചയായും റഷ്യയ്ക്കെതിരെ ശക്തമായ ഉപരോധമുണ്ടാകും. ഉക്രൈനുമായുള്ള സങ്കര്‍ഷത്തില്‍ പങ്കെടുക്കുന്ന എല്ലാ കമ്പനികള്‍ക്കെതിരെയും ശക്തമായ ഉപരോധം കൊണ്ടുവരും. അതിനാൽ പുടിന്‍റെ യുദ്ധ പ്രഭുക്കന്മാർക്കും റഷ്യൻ ഭരണകൂടത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന റഷ്യൻ കമ്പനികൾക്കും ഒളിക്കാൻ ഒരിടവുമില്ലെന്നും വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്സ് കൂട്ടിച്ചേര്‍ത്തു. 

 

1820

പ്രസിഡന്‍റ് പുടിൻ രക്തച്ചൊരിച്ചിലിന്‍റെയും നാശത്തിന്‍റെയും പാത തെരഞ്ഞെടുക്കുകയാണെങ്കിൽ, അത് യൂറോപ്പിന് ഒരു ദുരന്തമായിരിക്കും. ഉക്രൈന് സ്വന്തം ഭാവി തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണം. കരയിലും കടലിലും വായുവിലും ഞങ്ങളുടെ നാറ്റോ സഖ്യകക്ഷികളെ പിന്തുണയ്ക്കാൻ ഞങ്ങൾക്ക് കഴിയുമെന്ന് ഉറപ്പാക്കിക്കൊണ്ട് അടുത്ത ആഴ്ച യൂറോപ്പിലുടനീളം സൈന്യത്തെ വിന്യസിക്കാനുള്ള തയ്യാറെടുപ്പ് നടത്താന്‍ ഞങ്ങളുടെ സായുധ സേനയോട് ഉത്തരവിട്ടു കഴിഞ്ഞെന്നായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞത്. 

 

1920

ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണും യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസണും അടുത്ത ആഴ്ച പുടിനുമായി ചര്‍ച്ചനടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീൻ-യെവ്സ് ലെ ഡ്രിയാൻ, അദ്ദേഹത്തിന്റെ ജർമ്മൻ വിദേശകാര്യമന്ത്രി അന്നലീന ബെയർബോക്ക്, പോളിഷ് പ്രധാനമന്ത്രി മാറ്റ്യൂസ് മൊറാവിക്കി എന്നിവരുൾപ്പെടെ നിരവധി പാശ്ചാത്യ ഉദ്യോഗസ്ഥർ വരും ദിവസങ്ങളിൽ ഉക്രൈയ്ൻ സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 

 

2020

രണ്ട് ദിവസത്തെ സന്ദർശനത്തിനായി കാനഡയുടെ പ്രതിരോധ മന്ത്രി അനിയ ആനന്ദ് ഞായറാഴ്ച ഉക്രൈനിലെത്തി. യുക്രെയ്‌നിലെ അവരുടെ പരിശീലന ദൗത്യം നീട്ടുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങൾ ഉക്രൈന് നല്‍കുമെന്നും അറിയിച്ചു. 2014 ഫെബ്രുവരിയിലെ കനത്ത മഞ്ഞ് വീഴ്ചയ്ക്കിടെ റഷ്യ ഉക്രൈന്‍റെ കിഴക്കന്‍ പ്രദേശമായ ക്രിമിയ ഉപദ്വീപ് അക്രമിച്ച് കീഴടക്കിയിരുന്നു. ഈ യുദ്ധത്തില്‍ ഉക്രൈന് തങ്ങളുടെ 13,000-ത്തിലധികം പേരെ നഷ്ടമായിരുന്നു. ഈ വര്‍ഷവും കനത്ത മഞ്ഞ് വീഴ്ചയുണ്ടാകുന്ന ഫെബ്രുവരി മാസത്തില്‍ റഷ്യ ഉക്രൈനെ അക്രമിക്കുമെന്ന് ഉക്രൈന്‍ പ്രസിഡന്‍റ് വോലോഡൈമര്‍ സെലെന്‍സ്കി ആശങ്കപ്പെടുന്നു. 
 

 

About the Author

WD
Web Desk
റഷ്യ
ഉക്രൈൻ
വ്ളാഡിമിർ പുടിൻ

Latest Videos
Recommended Stories
Recommended image1
190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
Recommended image2
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?
Recommended image3
'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved