98 ശതമാനം ഇന്ത്യക്കാർക്കും സ്വാഭാവിക പ്രതിരോധശേഷിയുണ്ട്, പരിഭ്രാന്തരാകേണ്ടതില്ല : ഐഐടി കാൺപൂർ
ബിഎഫ്.7 ന്റെ ആദ്യ കേസ് ഈ വർഷം ജൂലൈയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടുവെന്നും അതിനുശേഷം ഇത് രാജ്യത്ത് കാര്യമായ സ്വാധീനം ചെലുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശങ്കപ്പെടേണ്ട കാര്യമൊന്നും എനിക്ക് തോന്നുന്നില്ലെന്നും പ്രൊഫ. മനീന്ദ്ര അഗർവാൾ പറഞ്ഞു.
ഇന്ത്യയിലെ ജനസംഖ്യയുടെ 98 ശതമാനവും കൊവിഡിനെതിരെ സ്വാഭാവിക പ്രതിരോധശേഷി വികസിപ്പിച്ചെടുത്തതിനാൽ ആളുകൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ഐഐടി കാൺപൂർ. ചില ആളുകളുടെ പ്രതിരോധശേഷി ദുർബലമാകാനും ഒരു ചെറിയ കൊവിഡ് തരംഗത്തിന് സാക്ഷ്യം വഹിക്കാനും സാധ്യതയുണ്ട്. അതല്ലാതെ, അത് പ്രശ്നമല്ലെന്നും കാൺപൂർ ഐഐടി പ്രൊഫ. മനീന്ദ്ര അഗർവാൾ പറഞ്ഞു.
ബിഎഫ്.7 ന്റെ ആദ്യ കേസ് ഈ വർഷം ജൂലൈയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടുവെന്നും അതിനുശേഷം ഇത് രാജ്യത്ത് കാര്യമായ സ്വാധീനം ചെലുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശങ്കപ്പെടേണ്ട കാര്യമൊന്നും എനിക്ക് തോന്നുന്നില്ലെന്നും പ്രൊഫ. മനീന്ദ്ര അഗർവാൾ പറഞ്ഞു.
ഒക്ടോബർ അവസാനത്തോടെ ചൈനയിലെ ജനസംഖ്യയുടെ അഞ്ച് ശതമാനം പേർക്ക് മാത്രമേ സ്വാഭാവിക പ്രതിരോധശേഷി ഉണ്ടായിരുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. നവംബറിൽ ഇത് 20 ശതമാനമായി വർദ്ധിച്ചു. നവംബർ മുതൽ ചൈനയിൽ അണുബാധകൾ അതിവേഗം വർദ്ധിച്ചു. 500-ലധികം അണുബാധകളിൽ ഒരു കേസ് മാത്രമാണ് ചൈനീസ് സർക്കാർ റിപ്പോർട്ട് ചെയ്യുന്നത്. ഇക്കാരണത്താൽ, ചൈനയിൽ പ്രതിദിന കേസുകളുടെ എണ്ണം കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വാഭാവിക പ്രതിരോധശേഷി കൈവരിച്ച ലോകത്തിലെ രാജ്യങ്ങൾ അപകടത്തിലല്ല. ബ്രസീലിൽ കേസുകൾ വർദ്ധിക്കുന്നത് ഒമിക്രോണിന്റെ പുതിയ, കൂടുതൽ വൈറൽ മ്യൂട്ടന്റ് വ്യാപിച്ചതാണ്. ജനസംഖ്യയുടെ 25 ശതമാനം ദക്ഷിണ കൊറിയയ്ക്കും ജപ്പാനിൽ 40 ശതമാനത്തിനും യുഎസിൽ 20 ശതമാനത്തിനും സ്വാഭാവിക പ്രതിരോധശേഷി നേടാൻ കഴിഞ്ഞിട്ടില്ല....- പ്രൊഫ. മനീന്ദ്ര അഗർവാൾ പറഞ്ഞു.
ചൈനയിൽ പടരുന്ന അതിവേഗ വ്യാപന ശേഷിയുള്ള കൊവിഡ് ഒമിക്രോൺ ഉപവകഭേദമായ ബി എഫ്7 ഇന്ത്യയിൽ സ്ഥിരീകരിച്ചതിനു പിന്നാലെ സംസ്ഥാനത്തും ജാഗ്രത. കേന്ദ്രം മുന്നറിയിപ്പ് നൽകിയതോടെ എല്ലാ ജില്ലകൾക്കും ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകി.
അറിയാം പെരുംജീരകം വെള്ളത്തിന്റെ ചില ആരോഗ്യഗുണങ്ങളെ കുറിച്ച്...