കൊവിഡ് ബാധിച്ച ചില കാൻസർ രോ​ഗികൾക്ക് ചികിത്സകൾ നിർത്തിവയ്ക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്തതായി റിപ്പോർട്ടുകളുണ്ടെന്ന് പഠനത്തിന് നേതൃത്വം നൽകിയ ലണ്ടനിലെ ഇംപീരിയൽ കോളേജിലെ ശസ്ത്രക്രിയ, കാൻസർ വിഭാഗത്തിൽ നിന്നുള്ള ഡോ. ഡേവിഡ് പിനാറ്റോ പറയുന്നു. 

കൊവിഡ് ബാധിച്ച കാൻസർ രോഗികളിൽ 'കീമോതെറാപ്പി'യും 'ഇമ്യൂണോതെറാപ്പി' ചികിത്സയും തുടരുന്നത് അവരുടെ നിലനിൽപ്പിന് അപകടമല്ലെന്ന് ​ഗവേഷകർ. യുകെ, സ്പെയിൻ, ഇറ്റലി, ജർമ്മനി എന്നിവിടങ്ങളിലെ 890 അർബുദ രോഗികളിൽ നടത്തിയ പഠനത്തിൽ കൊറോണ വൈറസ് ആരിലാണ് കൂടുതൽ അപകടസാധ്യതയുണ്ടാക്കുന്നതെന്ന് തിരിച്ചറിയാൻ പഠനം സഹായിച്ചുവെന്നും ​ഗവേഷകർ പറയുന്നു. 

പഠനത്തിൽ, കൊവിഡ് ബാധിച്ച യുകെയിലെ കാൻസർ രോഗികൾ മറ്റ് മൂന്ന് രാജ്യങ്ങളെ അപേക്ഷിച്ച് മരിക്കാൻ സാധ്യത കൂടുതലുള്ളത് എന്തുകൊണ്ടാണെന്നും ​ഗവേഷകർ പരിശോധിച്ചു. ലണ്ടനിലെ 'ഇംപീരിയൽ കോളേജി'ലെ ഗവേഷകരാണ് പഠനത്തിന് നേതൃത്വം നൽകിയത്.

കൊവിഡ് ബാധിച്ച ചില കാൻസർ രോ​ഗികൾക്ക് ചികിത്സകൾ നിർത്തിവയ്ക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്തതായി റിപ്പോർട്ടുകളുണ്ടെന്ന് പഠനത്തിന് നേതൃത്വം നൽകിയ ലണ്ടനിലെ ഇംപീരിയൽ കോളേജിലെ ശസ്ത്രക്രിയ, കാൻസർ വിഭാഗത്തിൽ നിന്നുള്ള ഡോ. ഡേവിഡ് പിനാറ്റോ പറയുന്നു. 

കീമോതെറാപ്പി, ഇമ്മ്യൂണോതെറാപ്പി തുടങ്ങിയ ചികിത്സകൾ കൊവിഡ് 19 ൽ നിന്ന് മരണനിരക്ക് കൂട്ടുന്നതായി തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിഗത സാഹചര്യങ്ങളെയും അപകടസാധ്യതകളെയും ആശ്രയിച്ച് പല കേസുകളിലും ഈ സമയത്ത് കാൻസർ ചികിത്സ ‌ചെയ്യുന്നത് സുരക്ഷിതമായിരിക്കുമെന്നും ഡോ. ഡേവിഡ് പറഞ്ഞു.

65 വയസിന് മുകളിലുള്ള പുരുഷന്മാരുടെ ആരോ​ഗ്യസ്ഥിതി വൈറസ് ബാധിച്ച കാൻസർ രോഗികളേക്കാൾ മോശമാണെന്ന് പഠനത്തിൽ കണ്ടെത്തി. പഠനത്തിൽ, 53 ശതമാനം പേർക്ക് തെറാപ്പി ചികിത്സകൾ ചെയ്യുന്നതായി കണ്ടെത്തി. എന്നാൽ, 45 ശതമാനം പേർക്ക് ചികിത്സയിലായിരുന്നുവെന്നും ​പഠനത്തിൽ പറയുന്നു.

മാധ്യമപ്രവര്‍ത്തകയ്ക്ക് ക്യാൻസർ; കണ്ടെത്തിയത് ടിവി കണ്ട പ്രേക്ഷകയുടെ സംശയത്തെ തുടര്‍ന്ന്