ഇ-സിഗരറ്റ് ഉപയോഗിച്ചാൽ ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടാകാമെന്ന് പഠനം
ഇ-സിഗരറ്റ് ഉപയോഗിച്ചാൽ ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടാകാമെന്ന് പഠനം. അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ പഠനം നടത്തുകയായിരുന്നു. ശ്വാസകോശസംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലാണെന്ന് യൂണിവേഴ്സിറ്റി ഓഫ് റോച്ചസ്റ്റർ മെഡിക്കൽ സെന്ററിലെ പ്രൊഫസറായ ഡെബൊറാ ജെ ഒസിപ്പ് പറയുന്നു. ആസ്തമയുള്ളവർ ഒരു കാരണവശാലും ഇ-സിഗരറ്റ് ഉപയോഗിക്കരുതെന്നും മുന്നറിയിപ്പ് നൽകുന്നു.
ഇ-സിഗരറ്റ് ഉപയോഗിച്ചാലുള്ള ദോഷവശങ്ങളെ കുറിച്ച് പലർക്കും അറിയില്ല. പുകവലി നിർത്തുവാനുള്ള മാർഗമായാണ് പലരും ഇലക്ട്രോണിക് സിഗരറ്റ് ഉപയോഗിക്കുന്നത്. എന്നാൽ ഇ-സിഗരറ്റ് ഉപയോഗിച്ചാൽ ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടാകാമെന്ന് പഠനം. അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ പഠനം നടത്തുകയായിരുന്നു.
കാഴ്ച്ചയിൽ പേന പോലെയിരിക്കുന്ന ഒന്നാണ് ഇലക്ട്രോണിക് സിഗരറ്റ്. സാധാരണ സിഗരറ്റിലും ഇ-സിഗരറ്റിലും നിക്കോട്ടിനുണ്ട്. നിക്കോട്ടിന്‍ ആരോഗ്യത്തിന് ദോഷം വരുത്തുന്ന ഒന്നാണ്. ചില ഇ- സിഗരറ്റിൽ ദ്രാവകരൂപത്തിലാണ് നിക്കോട്ടിൻ ചേർത്തിരിക്കുന്നത്. ചുണ്ട് കറുക്കുക, പല്ലു കേടു വരിക തുടങ്ങിയ ദോഷവശങ്ങള്‍ ഇലക്ട്രോണിക് സിഗരറ്റിനില്ല.
അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജിയിലെ ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു. ഇ-സിഗരറ്റ് ഉപയോഗിച്ചാൽ ശ്വാസം മുട്ടൽ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ഇതിന് മുമ്പ് നടത്തിയ പഠനത്തിൽ പറയുന്നു. ശ്വാസം മുട്ടൽ മാത്രമല്ല ശ്വാസകോശ അർബുദം, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവയും ഉണ്ടാകാമെന്ന് പഠനത്തിൽ പറയുന്നു.
ആസ്തമയുള്ളവർ ഒരു കാരണവശാലും ഇ-സിഗരറ്റ് ഉപയോഗിക്കരുതെന്നും മുന്നറിയിപ്പ് നൽകുന്നു. അമേരിക്കയിലെ 13 ശതമാനത്തോളം പേർ ഇ-സിഗരറ്റ് ഉപയോഗിച്ച് വരുന്നതായും നാഷണൽ സെന്റർ ഫോർ ഹെൽത്ത് സ്റ്റാറ്റിക്സ് പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു.